Connect with us

Breaking News

‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പ്രസിദ്ധീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

Published

on

Share our post

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തി, ഓരോ വിദ്യാലയത്തിന്റെ പേരിലും ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ബൃഹദ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ 1500ഓളം വിദ്യാലയങ്ങളിൽ നിന്ന് 1500ഓളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ കവർ ചിത്രം വരക്കും.

ആയിരത്തി അഞ്ഞൂറോളം കുട്ടി എഡിറ്റർമാർ ഉണ്ടാകുന്നു. അത്ര തന്നെ സബ് എഡിറ്റർമാരും ഉണ്ടാകുന്നു.കുട്ടികൾക്കിടയിൽ പോലും ലഹരി ഉപയോഗം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ എഴുത്തും വായനയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളും ലഹരിയാക്കി മാറ്റി വിദ്യാർഥി ജീവിതം ക്രിയാത്മകമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും സജീവ പങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്.

കഥ, കവിത, യാത്രാനുഭവങ്ങൾ, പ്രാദേശിക ചരിത്രം, ശാസ്ത്ര കുറിപ്പുകൾ, പരിസ്ഥിതി രചനകൾ തുടങ്ങിയവയാണ് സമാഹരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക. ഈ വിഭാഗത്തിൽ ഇഷ്ടമുള്ളവ വിദ്യാലയത്തിന് തിരഞ്ഞെടുക്കാം. ഒരു പുസ്തകത്തിൽ ഒരു വിഭാഗം മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ. ഒരു വിദ്യാലയത്തിന് ഒന്നിൽ കൂടുതൽ വിഷയം തിരഞ്ഞെടുക്കാം. വിഷയം നിശ്ചിത ഫോമിൽ അറിയിക്കണം. വിദ്യാർഥികളിൽ നിന്നുമുള്ള രചനകൾ ഡിസംബർ 31ന് മുമ്പായി ശേഖരിച്ച് എഡിറ്റോറിയൽ അംഗങ്ങളെ ഏൽപിക്കണം. ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറിയിലും ഒരുമിച്ചോ പ്രത്യേകമായോ പുസ്തകം തയ്യാറാക്കാം. 70 മുതൽ 100 വരെയുള്ള പേജുകളിൽ ഒതുങ്ങുന്ന പുസ്തകങ്ങളാണ് ഉദ്ദേശിക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യ വേദി സ്‌കൂളുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകും. ജില്ലാതല എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച ശേഷമായിരിക്കും രചനകൾ പരിഗണിക്കുക. അവ സ്‌കൂൾ തല എഡിറ്റോറിയൽ ബോർഡും പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9539238383, 9747251000. അയക്കേണ്ട ഇമെയിൽ വിലാസം: booksmatter 2022@gmail.com
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. രത്‌നകുമാരി, സെക്രട്ടറി റ്റൈനി സൂസൻ ജോൺ എന്നിവരും പങ്കെടുത്തു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!