Connect with us

Breaking News

പൂളക്കുറ്റി ഉരുൾപൊട്ടൽ; പ്രത്യേക പാക്കേജ് അനുവദിക്കാൻ നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എയുടെ സബ്മിഷൻ

Published

on

Share our post

പേരാവൂർ: നിയോജക മണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടത്തില്‍ പ്രത്യക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ്‌ എം .എല്‍ .എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

ദുരന്ത സ്ഥലത്ത് മന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ യോഗം ചേർന്ന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാമ മാത്രമായ നഷ്ടപരിഹരമാണ് നല്‍കിയത്. വെള്ളറ,ചെക്യേരി പട്ടിക വര്‍ഗ കോളനിനിവാസികള്‍ക്ക് പോലും നഷ്ടപ്പെട്ട വീടുകൾ പുനർനിർമ്മിക്കാൻ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല.

വീടും സ്ഥലവും പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 95000 രൂപ മാത്രമാണ് അനുവദിച്ചത്.ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് ലഭിച്ചത്. കൃഷിയും സ്ഥലവും നഷ്ടപ്പെട്ടവർക്കും ഇതുവരെ ഫണ്ടനുവദിച്ചിട്ടില്ല.

കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും തദേശ സ്വയംഭരണ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതാണ്. നാശനഷ്ടങ്ങള്‍ മന്ത്രിതല സംഘം, എം.എല്‍. എമാര്‍, എം .പിമാര്‍ തുടങ്ങിയവര്‍ പരിശോധിച്ചതാണെന്നും നാലു മാസം കഴിഞ്ഞിട്ടും പ്രശ്നത്തില്‍ തീരുമാനമാകാത്തതില്‍ അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി ജോസഫ്‌ എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

സബ്മിഷന് മറുപടിയായി ഇരിട്ടി താലൂക്കിൽ വിവിധ മേഖലകളിൽ 2022 ആഗസ്റ്റ് മാസം സംഭവിച്ച പ്രകൃതിക്ഷോഭങ്ങളിൽ വിവിധ വകുപ്പുകളുടെ കണക്ക് പ്രകാരം 35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്ന് റവന്യൂ മന്ത്രി മറുപടി നല്കി.എസ് .ഡി .ആർ. എഫ് അനുസരിച്ച് കൊടുക്കാൻ കഴിയുന്ന നഷ്ടപരിഹാരം മാത്രമേ ഇപ്പോൾ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും പ്രത്യേക പാക്കേജിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്നും റവന്യു വകുപ്പ് മന്ത്രി മറുപടിയിൽ പറഞ്ഞു.

2022 ആഗസ്റ്റ്‌,സെപ്റ്റംബര്‍ മാസങ്ങളില്‍ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയിൽ മുപ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മൂന്ന് ജീവനുകൾ നഷ്ടപ്പെടുകയും, 200-ലധികം ഏക്കര്‍ സ്ഥലത്ത് കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.റോഡുകളും, പാലങ്ങളും തകരുകയും കച്ചവട സ്ഥാപനങ്ങള്‍ക്ക് നാശ നഷ്ടങ്ങളുമുണ്ടായി. തൊട്ടടുത്ത പഞ്ചായത്തുകളായ പേരാവൂര്‍, കോളയാട്, കേളകത്തും നാശനഷ്ടമുണ്ടായിരുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!