ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
പൂളക്കുറ്റി ഉരുൾപൊട്ടൽ; പ്രത്യേക പാക്കേജ് അനുവദിക്കാൻ നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എയുടെ സബ്മിഷൻ

പേരാവൂർ: നിയോജക മണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടത്തില്‍ പ്രത്യക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം .എല്‍ .എ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചു.
ദുരന്ത സ്ഥലത്ത് മന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ യോഗം ചേർന്ന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാമ മാത്രമായ നഷ്ടപരിഹരമാണ് നല്‍കിയത്. വെള്ളറ,ചെക്യേരി പട്ടിക വര്‍ഗ കോളനിനിവാസികള്‍ക്ക് പോലും നഷ്ടപ്പെട്ട വീടുകൾ പുനർനിർമ്മിക്കാൻ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല.
വീടും സ്ഥലവും പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 95000 രൂപ മാത്രമാണ് അനുവദിച്ചത്.ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് ലഭിച്ചത്. കൃഷിയും സ്ഥലവും നഷ്ടപ്പെട്ടവർക്കും ഇതുവരെ ഫണ്ടനുവദിച്ചിട്ടില്ല.
കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും തദേശ സ്വയംഭരണ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതാണ്. നാശനഷ്ടങ്ങള്‍ മന്ത്രിതല സംഘം, എം.എല്‍. എമാര്‍, എം .പിമാര്‍ തുടങ്ങിയവര്‍ പരിശോധിച്ചതാണെന്നും നാലു മാസം കഴിഞ്ഞിട്ടും പ്രശ്നത്തില്‍ തീരുമാനമാകാത്തതില്‍ അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി ജോസഫ് എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
സബ്മിഷന് മറുപടിയായി ഇരിട്ടി താലൂക്കിൽ വിവിധ മേഖലകളിൽ 2022 ആഗസ്റ്റ് മാസം സംഭവിച്ച പ്രകൃതിക്ഷോഭങ്ങളിൽ വിവിധ വകുപ്പുകളുടെ കണക്ക് പ്രകാരം 35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്ന് റവന്യൂ മന്ത്രി മറുപടി നല്കി.എസ് .ഡി .ആർ. എഫ് അനുസരിച്ച് കൊടുക്കാൻ കഴിയുന്ന നഷ്ടപരിഹാരം മാത്രമേ ഇപ്പോൾ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും പ്രത്യേക പാക്കേജിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്നും റവന്യു വകുപ്പ് മന്ത്രി മറുപടിയിൽ പറഞ്ഞു.
2022 ആഗസ്റ്റ്,സെപ്റ്റംബര്‍ മാസങ്ങളില്‍ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയിൽ മുപ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മൂന്ന് ജീവനുകൾ നഷ്ടപ്പെടുകയും, 200-ലധികം ഏക്കര്‍ സ്ഥലത്ത് കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.റോഡുകളും, പാലങ്ങളും തകരുകയും കച്ചവട സ്ഥാപനങ്ങള്‍ക്ക് നാശ നഷ്ടങ്ങളുമുണ്ടായി. തൊട്ടടുത്ത പഞ്ചായത്തുകളായ പേരാവൂര്‍, കോളയാട്, കേളകത്തും നാശനഷ്ടമുണ്ടായിരുന്നു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്