Connect with us

Breaking News

റബ്ബർ കൃഷി മലയോരത്ത് നിന്നും പടിയിറങ്ങുന്നു

Published

on

Share our post

ആലക്കോട്: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ റബ്ബർ കൃഷി മലയോരത്ത് നിന്നും പടിയിറങ്ങുന്നു. നിലവിലുള്ള റബ്ബർ തോട്ടങ്ങൾ പരിചരണമില്ലാതെ നശിക്കുകയും പുതിയതായി റബ്ബർ കൃഷി ചെയ്യാൻ കർഷകർ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് റബ്ബർ പിൻവാങ്ങുന്നത്.റബ്ബർ കൃഷി വ്യാപനത്തിനായി ആറ് പതിറ്റാണ്ട് മുമ്പ് ആലക്കോട്ട് റബ്ബർ ബോർഡ് ആരംഭിച്ച 14 ഏക്കർ വിസ്തൃതിയുള്ള റബ്ബർ നഴ്സറിയിൽ നിന്നും അത്യുൽപ്പാദന ശേഷിയുള്ള ലക്ഷക്കണക്കിന് ബഡ്ഡ് റബ്ബർ തൈകളാണ് ഓരോ വർഷവും കർഷകർക്ക് മിതമായ നിരക്കിൽ വില്പന നടത്തിയിരുന്നത്. ഇതിനു പുറമെ സ്വകാര്യ വ്യക്തികൾ നടത്തിവന്നിരുന്ന ധാരാളം റബ്ബർ നഴ്സറികളുമുണ്ടായിരുന്നു.

റബ്ബറിന് വില കുതിച്ചുയർന്ന നാളുകളിൽ ആദ്യകാലത്ത് കൃഷിചെയ്ത നാടൻ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയ ഇനം റബ്ബർ തൈകൾ നട്ട് പിടിപ്പിച്ചു.റബ്ബർ കൃഷിക്ക് റബ്ബർ ബോർഡിൽ നിന്നും സബ്സിഡിയും നൽകി വന്നിരുന്നു. എന്നാൽ റബ്ബറിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുകയും ഇറക്കുമതി ചെയ്ത സിന്തറ്റിക് റബ്ബർ വിപണി പിടിച്ചെടുക്കുകയും ചെയ്തതോടെ റബ്ബർ കർഷകർ പ്രതിസന്ധിയിലായി. അടുത്തകാലത്തായി കാലാവസ്ഥാ വ്യതിയാനം മൂലം റബ്ബർ ടാപ്പിംഗ് കൃത്യമായി നടക്കാത്ത സ്ഥിതിയുമാണ്. പുതിയ തലമുറയിൽ പെട്ടവർ റബ്ബർ ടാപ്പിംഗ് നടത്തുന്നതും അപൂർവ്വമാണ്.

അടച്ചുപൂട്ടി നഴ്സറികൾനിലവിലുള്ള തോട്ടങ്ങളിൽ നല്ലൊരു പങ്കും ടാപ്പിംഗ് നടത്തുവാൻ ആളില്ലാത്ത സ്ഥിതിയാണ്. ഇതിനെത്തുടർന്ന് പഴയ മരങ്ങൾ മുറിച്ച് മാറ്റുന്നിടത്ത് പുതിയ റബ്ബർ തൈകൾ നടാറില്ല. ആവശ്യക്കാരില്ലാതായതോടെ റബ്ബർ നഴ്സറികൾ ബഹുഭൂരിപക്ഷവും അടച്ചു പൂട്ടി. ദിവസേന ലോഡ് കണക്കിന് റബ്ബർ മരങ്ങൾ മലയോരത്ത് നിന്നും മുറിച്ചു നീക്കുന്നുണ്ട്.മുളയ്ക്കുന്നത് ഹൗസിംഗ് പ്ളോട്ടുകൾമരങ്ങൾ മുറിച്ചു നീക്കിയ സ്ഥലങ്ങൾ അഞ്ചും പത്തും സെന്റുകളാക്കി മുറിച്ചു വിൽക്കുന്നതിനാൽ ഇവിടങ്ങൾ ഹൗസിംഗ് കോളനികളായി മാറുന്നു. കൃഷിയിൽ നിന്നുള്ള വരുമാനം നിലച്ചതോടെ മലയോര മേഖലകളിൽ സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരികയാണ്.


Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!