Connect with us

Breaking News

കുഞ്ഞുണ്ടായാല്‍ മൂന്ന് ലക്ഷം തരാം; എന്നിട്ടും താത്പര്യപ്പെടാതെ ജനങ്ങള്‍, പ്രതിസന്ധിയില്‍ ജപ്പാന്‍

Published

on

Share our post

ടോക്യോ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്‌കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദ്ധാനമാണ് ജപ്പാന്‍ കുടുംബ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്.

നിലവില്‍ ജപ്പാനില്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് 420,000 യെന്‍ (2.52 ലക്ഷം രൂപ) ഗ്രാന്‍ഡായി നല്‍കുന്നുണ്ട്. ഇത് 500,000 യെന്‍ (3 ലക്ഷംരൂപ) ആക്കി ഉയര്‍ത്തി നല്‍കാനാണ് ജപ്പാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
പുതിയ നിര്‍ദേശം സംബന്ധിച്ച് കുടുംബ ആരോഗ്യ മന്ത്രി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 2023 ഓടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയും പ്രാബല്യത്തില്‍ വരികയും ചെയ്യും.
എന്നാല്‍ ഈ ഗ്രാന്‍ഡൊക്കെ നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ക്കിത് കുട്ടികളെ ജനിപ്പിക്കാന്‍ പ്രചോദനമാകില്ലെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ തന്നെ പറയുന്നത്. കാരണമായി അവര്‍ പറയുന്നത് ഒരു പ്രസവം കഴിയുമ്പോള്‍ അതിന് ചെലവാകുന്ന തുക ഗ്രാന്‍ഡ് ലഭിക്കുന്ന പണത്തിനോടടുത്ത് വരുമെന്നാണ്.

പ്രസവ-ശിശു സംരക്ഷണ ഗ്രാന്‍ഡ് എന്ന പേരിലാണ് സര്‍ക്കാര്‍ പണം ലഭിക്കുന്നതെങ്കിലും പ്രസവം കഴിയുമ്പോള്‍ ബാക്കിയാകുന്നത് തുച്ചമായ തുക മാത്രമാകും. ജപ്പാനിലെ പബ്ലിക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വഴിയാണ് ധനസഹായം ലഭിക്കുക. സാധാരണ ഒരു പ്രസവം നടക്കുമ്പോള്‍ ഏതാണ്ട് 473000 യെന്‍ (2.84 ലക്ഷം രൂപ) ചെലവാകും. പ്രസവാനന്തര ചെലവുകള്‍ക്കും കുഞ്ഞിന്റെ സംരക്ഷണത്തിനും മറ്റുമായി ഇതിന്റെ ഇരട്ടിയോളംവരും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നല്‍കുന്ന തുക പരിമിതമാണെന്നാണ് ജപ്പാന്‍കാരുടെ വാദം.

അതേ സമയം പ്രസവ-ശിശു സംരക്ഷണ ഗ്രാന്‍ഡ് 2009ന് ശേഷം ആദ്യമായിട്ടാണ് വര്‍ധിപ്പിക്കുന്നത് എന്നതും കൗതുകകരമാണ്.

2021-ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ ജനനിരക്കുള്ള രാജ്യമാണ് ജപ്പാന്‍. ഇത് രാജ്യത്ത് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം 8,11,604 ജനനങ്ങളും 14,39,809 മരണങ്ങളും രേഖപ്പെടുത്തി. ്അതായത് ഒരു വര്‍ഷംകൊണ്ട് രാജ്യത്തെ ജനസംഖ്യയില്‍ 6,28,205 ആളുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ അന്തരമാണിതെന്നാണ്‌ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022-ലെ കണക്കുകള്‍ നോക്കുമ്പോഴും വലിയ ആശങ്കയാണ് ജപ്പാനിലുള്ളത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 5,99,636 കുഞ്ഞുങ്ങാളാണ് ജനിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കിനേക്കാള്‍ 4.9% താഴെയാണ്.

ജപ്പാന്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെങ്കിലും അവിടുത്തെ ജീവിതച്ചെലവും മന്ദഗതിയിലുള്ള വേതന വര്‍ദ്ധനവും പ്രതിസന്ധിക്ക് പ്രധാന കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി സമൂഹത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതില്‍ യാഥാസ്ഥിതിക സര്‍ക്കാര്‍ പിന്നോട്ട് പോയി. കൂടാതെ ജപ്പാനിലെ യുവാക്കള്‍ക്കിടയില്‍ വിവാഹത്തോട് താത്പര്യം കുറഞ്ഞുവരുന്നതായും സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1973 മുതലാണ് ജപ്പാനില്‍ ജനസംഖ്യാ ഇടിവ് ആരംഭിച്ചത്. നിലവില്‍ 12.5 കോടിയുള്ള ജപ്പാനിലെ ജനസംഖ്യ 2060 ആകുമ്പോഴേക്കും 8.67 കോടിയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!