Connect with us

Breaking News

മാര്‍ച്ചില്‍ ബാരലിന് 129 ഡോളര്‍, ഇപ്പോള്‍ 76 ഡോളര്‍: എന്തുകൊണ്ട് കുറയ്ക്കുന്നില്ല ഇന്ധനവില

Published

on

Share our post

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. മാര്‍ച്ചില്‍ ഒരു ബാരലിന് 129 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ഇപ്പോള്‍ 76 ഡോളറിനാണ് വ്യാപാരം നടക്കുന്നത്‌. ഡിമാന്‍ഡ് കുറയുക, ലോക സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുക, യുക്രൈന്‍-റഷ്യ സംഘര്‍ഷം അയയുന്നതുമെല്ലാം ക്രൂഡ് ഓയില്‍ വിലയിടിവിന് കാരണമാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ അസംസ്‌കൃത എണ്ണ കുറഞ്ഞ വിലക്ക് ലഭിക്കുമ്പോഴും രാജ്യത്തെ സാധാരണക്കാരന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് വസ്തുത. ക്രൂഡ് ഓയിലിന് ഉയര്‍ന്ന വിലയുണ്ടായിരുന്നപ്പോഴുള്ള നിരക്കില്‍ തന്നെ കുത്തനെ കുറഞ്ഞപ്പോഴും തുടരുകയാണ്.

ഇന്ധന വില നിയന്ത്രണം പൂര്‍ണമായി എടുത്തുകളഞ്ഞ ശേഷം പലപ്പോഴും രാജ്യാന്തര വിപണിയില്‍ വില കയറുമ്പോള്‍ ഇവിടെയും കൂടുകയും കുറയുമ്പോള്‍ പലപ്പോഴും അതിന് ആനുപാതികമായി കുറവ് വരുത്താറുമില്ല. പലപ്പോഴും വിലക്കുറവ് ഉണ്ടാകുമ്പോള്‍ നികുതി കൂട്ടി സര്‍ക്കാരും കൊള്ളയടിക്കുന്നു. പിന്നീട് തിരഞ്ഞെടുപ്പ് കാലത്ത് വില മാറ്റമില്ലാതെ തുടരുന്നതും പതിവായി. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി വിലയില്‍ ചാഞ്ചാട്ടമില്ല. ആഗോള വിപണിയിലാകട്ടെ വില കുറഞ്ഞും വരുന്നു.

ആഗോള സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണ്. വികസിത രാജ്യങ്ങളില്‍ മാന്ദ്യഭീതിയും നിലനില്‍ക്കുന്നു. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ പണമിടപാടുകള്‍ നിയന്ത്രണത്തോടെയാണ് ഇതെല്ലാമാണ് ക്രൂഡ് ഓയില്‍ വില കുറയാനിടയാക്കിയത്.കൂടാതെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ റഷ്യയുടെ വിതരണ ഭീതി കുറഞ്ഞിട്ടുണ്ട്. റഷ്യയുടെ ഉത്പാദനം ഏതാണ്ട് യുദ്ധത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ആഗോള വിലത്തകര്‍ച്ചയുടെ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന് മുമ്പ് കമ്പനികള്‍ ആദ്യം അവരുടെ നഷ്ടം തിരിച്ചുപിടിക്കുന്നതാണ് ഇന്ത്യയില്‍ ഉപഭോക്താവിന് അതിന്റെ പ്രയോജനം ലഭിക്കാതിരിക്കാന്‍ കാരണം. വില ഉയര്‍ന്നിരുന്ന ഘട്ടത്തില്‍ നഷ്ടം സഹിച്ചാണ് വില്‍പന നടത്തിയിരുന്നതെന്നാണ് അവരുടെ വാദം.

അതേ സമയം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് സുപ്രധാന നേട്ടമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവ് കുറയുകയും അത് പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. ഇത് രൂപയെ ശക്തിപ്പെടുത്തുകയും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐക്ക് മേലുള്ള സമ്മര്‍ദ്ദം കുറയുകയും ചെയ്യും. എന്നത്‌കൊണ്ടുതന്നെ ക്രൂഡ് ഓയില്‍ വിലയിടിവിന് അനുസൃതമായി ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാനുള്ള സാധ്യത നിലവിലില്ല.

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ

നവംബര്‍ മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ ഒന്നാമതായി റഷ്യ. ഇന്ത്യയിലേക്കുള്ള പരമ്പരാഗത എണ്ണ വിതരണക്കാരായ ഇറാഖിനേയും സൗദി അറേബ്യയേയും പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തേക്കെത്തിയിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച് വരെ ഒരു വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്തുവരുന്ന ക്രൂഡ് ഓയിലിന്റെ 0.2 ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് എത്തിയിരുന്നത്‌. എന്നാല്‍ നവംബറില്‍ ദിവസവും 9,09,403 ബാരലുകളാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയിലേക്ക് എത്തുന്ന എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് വരും.

ആഗോള തലത്തില്‍ എണ്ണ വിതരണത്തിന്റെയും മറ്റു ഊര്‍ജ വിതരണങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന വോര്‍ടെക്സയുടെ കണക്കുപ്രകാരം നവംബറില്‍ ഇറാഖില്‍ നിന്ന് ഇന്ത്യ പ്രതിദിനം 8,61,461 ബാരലുകളാണ് ഇറക്കുമതി ചെയ്തത്. സൗദിയില്‍ നിന്ന് 5,70,922 ബാരലുകളും ഇറക്കുമതി ചെയ്തു. അമേരിക്കയാണ് നിലവില്‍ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍. 4,05,525 ബാരലുകളാണ് ഇന്ത്യ അവിടെനിന്ന് നവംബറില്‍ പ്രതിദിനം വാങ്ങിയിട്ടുള്ളത്.

ഇതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജി7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണവില നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്ത റഷ്യ വലിയ ശേഷിയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറാണെന്നും അറിയിച്ചിരിക്കുകയാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!