Breaking News
കണ്ണപുരം ചുണ്ട കുറുവക്കാവ് പ്രദേശം നാട്ടുമാവ് മ്യൂസിയം ആവുന്നു

കണ്ണൂർ: മാമ്പഴമധുരം തിരിച്ചുപിടിക്കാനും പുതുതലമുറയ്ക്ക് പകരാനുമായി കണ്ണപുരം ചുണ്ട കുറുവാക്കാവ് പ്രദേശം നാട്ടുമാവ് മ്യൂസിയമാകുന്നു. ഇന്ത്യയിൽ തന്നെ ഈ വിധത്തിലുള്ള ആദ്യസംരംഭമാണിതെന്നതിനു പുറമെ, ഒരു നാട് ഒന്നാകെ മ്യൂസിയമാകുന്നുവെന്ന സവിശേഷതയുമുണ്ട്.കണ്ണപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ തൃശൂർ മേഴ്സി കോർപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തിലാണ് നാട്ടു മഞ്ചോട്ടിൽ കൂട്ടായ്മ മാമ്പഴ മ്യൂസിയം ഒരുക്കുന്നത്.
ഈ മാസം അവസാനത്തോടെ പ്രവർത്തികൾ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കാനാണ് പദ്ധതി.
കേരളത്തിലെ നാട്ടുമാവിനങ്ങളെ പരിചയപ്പെടാനും ശാസ്ത്രീയമായ അറിവ് നേടാനും ജനകീയ സംരക്ഷണ മാതൃകകളെക്കുറിച്ച് പഠിക്കാനും വിവിധതരം നാട്ടുമാവുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിശ്ചല മാതൃകകൾ, ബോർഡുകൾ, എക്സിബിഷൻ സെന്ററുകൾ, മാപ്പിംഗ്, ടാഗിംഗ് തുടങ്ങി നിരവധി സംവിധാനങ്ങളിലൂടെ കണ്ണൂരിന്റെ മാമ്പഴവിശേഷമറിയാം.
നാട്ടിടവഴികളും ഗ്രാമീണ റോഡുകളും കസ്റ്റോഡിയൻ ഫാർമർ കൺസർവേറ്റർമാരുടെ വീട്, പുരയിട പ്രദേശങ്ങളും മ്യൂസിയത്തിൽ പെടും. ചുണ്ട കവിണിശേരി കൺസർവേഷൻ ക്ലസ്റ്റർ വരുന്ന കുറുവാക്കാവ് പരിസരത്തെ 300 ചതുരശ്ര മീറ്റർ പ്രദേശമാണ് ആദ്യഘട്ടത്തിൽ മ്യൂസിയമാകുന്നത്.
ആത്മവിശ്വാസമായിദേശീയ അംഗീകാരം
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ കമ്മ്യൂണിറ്റി അവാർഡായ നാഷണൽ പ്ലാന്റ് ജിനോം സേവിയർ നേടിയതാണ് കണ്ണപുരം നാട്ടു മഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് മാമ്പഴമ്യൂസിയമെന്ന ആശയം പ്രാവർത്തികമാക്കാൻ ധൈര്യം നൽകിയത്. നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണാത്മക പഠനം എന്നിവ മുൻനിറുത്തി കഴിഞ്ഞ അഞ്ചുവർഷക്കാലമായി നാട്ടുമഞ്ചോട്ടിൽ കൂട്ടായ്മ നടത്തിയ ബഹുമുഖമായ പ്രവർത്തനങ്ങൾക്കാണ് ദേശീയ അംഗീകാരം.
200 മാവിനങ്ങൾ
കണ്ണൂർ ജില്ലയിലെ കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, പട്ടുവം, മയ്യിൽ, മാടായി, ഏഴോം തുടങ്ങി എട്ട് പഞ്ചായത്തുകളിലായി നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് വേണ്ടി നാട്ടുമാവ് സംരക്ഷകനായ ഷൈജു മാച്ചാത്തി നടത്തിയ പഠനത്തിൽ വ്യത്യസ്തമായ ഇരുന്നൂറോളം നാട്ടുമാവിനങ്ങൾ കണ്ടെത്തിയിരുന്നു.
ഇവയുടെയെല്ലാം സവിശേഷതകൾ ചിത്രസഹിതം ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കുകയും ഇതിൽ 160 ഓളം ഇനങ്ങളുടെ പുതിയ തൈകൾ ഉണ്ടാക്കി ജില്ലയ്ക്ക് അകത്തും പുറത്തും നട്ട് സംരക്ഷിക്കുകയും ചെയ്തു. കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ നിന്ന് മാത്രം നൂറിലധികം നാട്ടുമാവിനങ്ങൾ കണ്ടെത്തിയിരുന്നു. നാട്ടുമാമ്പഴ സംരക്ഷണത്തിനായി 44 ഇനം സാമ്പിളുകളുടെ കെമിക്കൽ അനാലിസിസ് നടത്തി.
24 മുതൽ 30 വരെ കണ്ണൂർ സർവകലാശാലാ യൂണിറ്റുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ ഈ പ്രദേശത്ത് താമസിച്ച് മ്യൂസിയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്