Connect with us

Breaking News

കണ്ണപുരം ചുണ്ട കുറുവക്കാവ് പ്രദേശം നാട്ടുമാവ് മ്യൂസിയം ആവുന്നു

Published

on

Share our post

കണ്ണൂർ: മാമ്പഴമധുരം തിരിച്ചുപിടിക്കാനും പുതുതലമുറയ്ക്ക് പകരാനുമായി കണ്ണപുരം ചുണ്ട കുറുവാക്കാവ് പ്രദേശം നാട്ടുമാവ് മ്യൂസിയമാകുന്നു. ഇന്ത്യയിൽ തന്നെ ഈ വിധത്തിലുള്ള ആദ്യസംരംഭമാണിതെന്നതിനു പുറമെ, ഒരു നാട് ഒന്നാകെ മ്യൂസിയമാകുന്നുവെന്ന സവിശേഷതയുമുണ്ട്.കണ്ണപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ തൃശൂർ മേഴ്സി കോർപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തിലാണ് നാട്ടു മഞ്ചോട്ടിൽ കൂട്ടായ്മ മാമ്പഴ മ്യൂസിയം ഒരുക്കുന്നത്.

ഈ മാസം അവസാനത്തോടെ പ്രവർത്തികൾ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കാനാണ് പദ്ധതി.
കേരളത്തിലെ നാട്ടുമാവിനങ്ങളെ പരിചയപ്പെടാനും ശാസ്ത്രീയമായ അറിവ് നേടാനും ജനകീയ സംരക്ഷണ മാതൃകകളെക്കുറിച്ച് പഠിക്കാനും വിവിധതരം നാട്ടുമാവുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിശ്ചല മാതൃകകൾ, ബോർഡുകൾ, എക്സിബിഷൻ സെന്ററുകൾ, മാപ്പിംഗ്, ടാഗിംഗ് തുടങ്ങി നിരവധി സംവിധാനങ്ങളിലൂടെ കണ്ണൂരിന്റെ മാമ്പഴവിശേഷമറിയാം.

നാട്ടിടവഴികളും ഗ്രാമീണ റോഡുകളും കസ്റ്റോഡിയൻ ഫാർമർ കൺസർവേറ്റർമാരുടെ വീട്, പുരയിട പ്രദേശങ്ങളും മ്യൂസിയത്തിൽ പെടും. ചുണ്ട കവിണിശേരി കൺസർവേഷൻ ക്ലസ്റ്റർ വരുന്ന കുറുവാക്കാവ് പരിസരത്തെ 300 ചതുരശ്ര മീറ്റർ പ്രദേശമാണ് ആദ്യഘട്ടത്തിൽ മ്യൂസിയമാകുന്നത്.

ആത്മവിശ്വാസമായിദേശീയ അംഗീകാരം
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ കമ്മ്യൂണിറ്റി അവാർഡായ നാഷണൽ പ്ലാന്റ് ജിനോം സേവിയർ നേടിയതാണ് കണ്ണപുരം നാട്ടു മഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് മാമ്പഴമ്യൂസിയമെന്ന ആശയം പ്രാവർത്തികമാക്കാൻ ധൈര്യം നൽകിയത്. നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണാത്മക പഠനം എന്നിവ മുൻനിറുത്തി കഴിഞ്ഞ അഞ്ചുവർഷക്കാലമായി നാട്ടുമഞ്ചോട്ടിൽ കൂട്ടായ്മ നടത്തിയ ബഹുമുഖമായ പ്രവർത്തനങ്ങൾക്കാണ് ദേശീയ അംഗീകാരം.

200 മാവിനങ്ങൾ
കണ്ണൂർ ജില്ലയിലെ കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, പട്ടുവം, മയ്യിൽ, മാടായി, ഏഴോം തുടങ്ങി എട്ട് പഞ്ചായത്തുകളിലായി നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് വേണ്ടി നാട്ടുമാവ് സംരക്ഷകനായ ഷൈജു മാച്ചാത്തി നടത്തിയ പഠനത്തിൽ വ്യത്യസ്തമായ ഇരുന്നൂറോളം നാട്ടുമാവിനങ്ങൾ കണ്ടെത്തിയിരുന്നു.

ഇവയുടെയെല്ലാം സവിശേഷതകൾ ചിത്രസഹിതം ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കുകയും ഇതിൽ 160 ഓളം ഇനങ്ങളുടെ പുതിയ തൈകൾ ഉണ്ടാക്കി ജില്ലയ്ക്ക് അകത്തും പുറത്തും നട്ട് സംരക്ഷിക്കുകയും ചെയ്തു. കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ നിന്ന് മാത്രം നൂറിലധികം നാട്ടുമാവിനങ്ങൾ കണ്ടെത്തിയിരുന്നു. നാട്ടുമാമ്പഴ സംരക്ഷണത്തിനായി 44 ഇനം സാമ്പിളുകളുടെ കെമിക്കൽ അനാലിസിസ് നടത്തി.

24 മുതൽ 30 വരെ കണ്ണൂർ സർവകലാശാലാ യൂണിറ്റുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ ഈ പ്രദേശത്ത് താമസിച്ച് മ്യൂസിയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!