Breaking News
അവധി ദിവസങ്ങളിൽ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ; ക്ലാസെടുക്കുന്നതിനിടെ ഉദ്യോഗസ്ഥർ പിടിയിൽ

കണ്ണൂർ: സർക്കാർ ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിൽ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസെടുക്കുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജില്ലയ്ക്കു പുറത്തു നിന്നുള്ളവരടക്കം ഇത്തരം കേന്ദ്രങ്ങളിൽ ക്ലാസെടുക്കാൻ എത്തുന്നതായും അധ്യാപകരുടെ യഥാർഥ പേര് മറച്ചു വച്ചും രേഖകളൊന്നും വയ്ക്കാതെയുമാണു ക്ലാസുകളെന്നും കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർ ക്ലാസെടുക്കുന്നതിനാൽ, തങ്ങളുടെ അവസരം നഷ്ടപ്പെടുന്നതായും പരിശീലന കേന്ദ്രങ്ങളിൽ വൻ തുക ഫീസ് ഈടാക്കുന്നതായും വിജിലൻസിനു ലഭിച്ച പരാതിയെ തുടർന്നായിരുന്നു ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പരിശോധന. പയ്യന്നൂരിൽ മൂന്നിടത്തും ഇരിട്ടിയിൽ ഒരിടത്തുമായിരുന്നു പരിശോധന.
പയ്യന്നൂരിൽ ഒരു പിഎസ്‌സി പരിശീലന കേന്ദ്രത്തിൽ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥാനായ കണ്ണൂർ മേക്കുന്ന് സ്വദേശിയും മറ്റൊരു കേന്ദ്രത്തിൽ കാസർകോട് ജില്ലയിലെ അധ്യാപകനും ഇരിട്ടിയിൽ വയനാട് അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രയിലെ സീനിയർ അസിസ്റ്റന്റ് ആയ വയനാട് സ്വദേശിയും ക്ലാസെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 3 പേരെയും ക്ലാസെടുക്കുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. പയ്യന്നൂരിലെ ഒരു കേന്ദ്രത്തിൽ പഠിപ്പിക്കുന്നവരിൽ, മലപ്പുറം സ്വദേശിയായ അധ്യാപകൻ വരെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ശുപാർശ ചെയ്യുമെന്നു വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറിയിച്ചു. ഇൻസ്പെക്ടർമാരായ പി.ആർ.മനോജ്, സുനിൽകുമാർ, എസ്ഐമാരായ ഗിരീഷ്കുമാർ, കൃഷ്ണൻ, എഎസ്ഐമാരായ സുവർണൻ, നിജേഷ്, നാരായണൻ, ശ്രീജിത് കോച്ചേരി, സീനിയർ സിപിഒമാരായ ശ്രീജിത്, കെ.എം.സജിത്, കെ.സജിത്, സുമേഷ്, നിജേഷ് എന്നിവരും പരിശോധനകളിൽ പങ്കെടുത്തു. ഇത്തരം സംഭവങ്ങളെ പറ്റി വിജിലൻസിനു വിവരം നൽകാം: 04972707778.
പ്രതിഫലം മണിക്കൂറിന്1000 രൂപയ്ക്ക് മുകളിൽ
വ്യാജ പേരുകളിലോ പഠിപ്പിക്കുന്ന വിഷയങ്ങളുടെ പേരിലോ ആണ് അധ്യാപകരെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്നത്. ഈ വ്യാജ പേരോ കോഡ് പേരോ ഒഴിച്ച്, അധ്യാപകരെ പറ്റി മറ്റൊന്നും വിദ്യാർഥികൾക്ക് അറിയില്ല. സ്ഥാപനത്തിലെ രേഖകളിലും ഇവരുടെ പേരുണ്ടാകില്ല. അന്നന്നു പണം വാങ്ങി മടങ്ങുന്നതാണു പതിവെങ്കിലും താമസിച്ചു പഠിപ്പിക്കുന്നവരുമുള്ളതായി വിവരമുണ്ടെന്നും പരിശോധന തുടരുമെന്നും വിജിലൻസ് അറിയിച്ചു.
മണിക്കൂറിന് 1000 രൂപയ്ക്കു മുകളിലാണു അധ്യാപകരായെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു ലഭിക്കുന്നത്. 2 മുതൽ 3 മണിക്കൂർ വരെയാണു ക്ലാസെടുക്കുക. ചില പരിശീലന കേന്ദ്രങ്ങൾ, 10,000 രൂപ മുതൽ 12,500 രൂപ വരെ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയതായും വിജിലൻസ് പറഞ്ഞു
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്