Connect with us

Breaking News

തോല്‍ക്കാന്‍ മനസില്ലാതെ ജയിക്കാന്‍ പഠിപ്പിച്ച് ജയന്‍; ഈ പി.എസ്.സി ക്ലാസ് വെറുതെയല്ല

Published

on

Share our post

മാരകരോഗമുണ്ട്, ഏതുസമയത്തും മരിക്കാമെന്ന് ഡോക്ടർ വിധിയെഴുതിയാൽ ആരാണ് തളരാതിരിക്കുക. പക്ഷേ, പാടൂർ സ്വദേശി ജയന് ഇതോടെ വാശി കൂടുകയാണ് ചെയ്തത്. എങ്ങനെയും ജീവിതത്തിൽ ജയിക്കണമെന്ന വാശി. ഇപ്പോൾ 41 വയസ്സുണ്ട്, ഫേഷ്യോ സ്കാപ്പുലോഹ്യുമെറൽ മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ ജയന്.

24-ാം വയസ്സിലാണ് ആയുസ്സ് അധികമുണ്ടാകില്ലെന്ന് ചില ഡോക്ടർമാർ വിധിയെഴുതിയത്. അതിനെയെല്ലാം അതിജീവിച്ച് സ്വന്തമായി പി.എസ്.സി. കോച്ചിങ് സെന്റർ തുടങ്ങി യുവാക്കൾക്ക് വിജയവഴി തെളിക്കുകയാണ് ജയൻ; ശരീരം ദിനംതോറും പിന്നോട്ടടിക്കുന്നുണ്ടെങ്കിലും മനസ്സ് നൽകുന്ന കരുത്തുകൊണ്ട്. ഇപ്പോൾ ഭിത്തികളിൽ ഉറപ്പിച്ച കമ്പിയിൽ പിടിച്ചുമാത്രമാണ് നടക്കാനാകുക. പത്തുമീറ്റർ നടക്കാൻ പത്തുമിനിറ്റിലേറെ േവണം.

കരുവന്തലയിലെ ജയൻസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സർക്കാർജോലി നേടിയവരെയും പി.എസ്.സി. പട്ടികയിലിടം നേടിയവരെയും അനുമോദിക്കാനെത്തിയ ജി.എസ്. പ്രദീപ് പറഞ്ഞതിങ്ങനെ-‘‘അനുമോദിക്കുന്നത് വിജയികളെയല്ല, വിജയത്തിലേക്ക് നയിച്ച അക്കാദമിയുടെ ഡയറക്ടർ ഇ.കെ. ജയനെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയാണ്’’.

‌ അങ്ങനെ സ്വന്തമായി പി.എസ്.സി. കോച്ചിങ് സെന്റർ തുടങ്ങി. ഞായറാഴ്‌ചകളിൽ എല്ലാവർക്കും സൗജന്യ പരിശീലനം. നിരവധിപേർക്ക് ജോലി കിട്ടി. പി.എസ്.സി. റാങ്ക് പട്ടികയിലും കുറേപ്പേർ ഇടംനേടി.

തൃശ്ശൂരിലെ ശ്രീകേരളവർമ കോളേജിൽനിന്ന് ബി.എ. ഫിലോസഫിയും ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുക്കിങ്ങിൽ ഡിപ്ലോമയും പാസായ ജയൻ നാട്ടിലെ പ്രണയം ദാന്പത്യത്തിലേക്ക് എത്തിക്കാനായി വിദേശത്ത് പോകാനിരുന്നതായിരുന്നു. പക്ഷേ, നടന്നില്ല. നാട്ടിൽ യുവജനപ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെ എൽ.എൽ.ബി.ക്ക് പ്രവേശനം കിട്ടി‌. അതിനിടെ കാലുകൾക്ക് ബലക്ഷയം േതാന്നി. വിശദപരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.

രാഷ്ട്രീയം ഉപേക്ഷിച്ച് ഫിഷറീസ് വകുപ്പിൽ അഞ്ചുവർഷം പ്രോജക്ട് കോ-ഒാർഡിനേറ്ററായി. ജലാശയങ്ങൾ കുറവായ െവങ്കിടങ്ങ് പഞ്ചായത്തിന്‌ മത്സ്യസമൃദ്ധി പദ്ധതിയിലെ സംസ്ഥാന പുരസ്‌കാരം വാങ്ങിക്കൊടുത്തശേഷം ജോലി ഉപേക്ഷിച്ചു. ഇതിനിടെ രോഗം കലശലായി. നടക്കുന്നതിനിടെ പൊടുന്നനെ വീണുതുടങ്ങി.

2017-ൽ നാട്ടിൽ ട്യൂഷൻ സെന്ററിന്റെ ഭാഗമായി പി.എസ്.സി. കോച്ചിങ് കേന്ദ്രം തുറന്നു. അഞ്ചുപേർ ചേർന്നതിൽ അവശേഷിച്ചത് രണ്ടുപേർ മാത്രം. അവിടെനിന്ന് മാറി വെങ്കിടങ്ങിൽ വാടകക്കെട്ടിടത്തിൽ സ്വന്തം പേരിട്ട് കോച്ചിങ് കേന്ദ്രം തുറന്നു.

2018-ൽ സ്ഥാപനം വളർച്ച തുടങ്ങി. നൂറോളം വിദ്യാർഥികൾ എത്തിയപ്പോൾ 2019-ൽ സ്ഥലം വാടകയ്ക്കെടുത്ത് കടം വാങ്ങി വലിയ കെട്ടിടവും നിർമിച്ചു. അതോടെ കോവിഡ്കാലം തുടങ്ങി, സ്ഥാപനം പൂട്ടി. കടം പെരുകി. പിന്നീട് കോവിഡ് മാറിയപ്പോൾ കരുവന്തലയിൽ വാടകക്കെട്ടിടത്തിൽ ജയൻസ് അക്കാദമി തുറന്നു. പരിശീലനം നേടാൻ നിരവധിപേരുണ്ട്. ജയനാണ് പ്രധാന പരിശീലകൻ. പുറമേനിന്ന്‌ പരിശീലകരെത്തും. 800 രൂപയാണ് മാസം ഫീസ്. പണമില്ലാത്തവർ നൽകേണ്ട. ഞായറാഴ്‌ച എല്ലാവർക്കും സൗജന്യ പരിശീലനമാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!