Breaking News
തോല്‍ക്കാന്‍ മനസില്ലാതെ ജയിക്കാന്‍ പഠിപ്പിച്ച് ജയന്‍; ഈ പി.എസ്.സി ക്ലാസ് വെറുതെയല്ല

മാരകരോഗമുണ്ട്, ഏതുസമയത്തും മരിക്കാമെന്ന് ഡോക്ടർ വിധിയെഴുതിയാൽ ആരാണ് തളരാതിരിക്കുക. പക്ഷേ, പാടൂർ സ്വദേശി ജയന് ഇതോടെ വാശി കൂടുകയാണ് ചെയ്തത്. എങ്ങനെയും ജീവിതത്തിൽ ജയിക്കണമെന്ന വാശി. ഇപ്പോൾ 41 വയസ്സുണ്ട്, ഫേഷ്യോ സ്കാപ്പുലോഹ്യുമെറൽ മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ ജയന്.
24-ാം വയസ്സിലാണ് ആയുസ്സ് അധികമുണ്ടാകില്ലെന്ന് ചില ഡോക്ടർമാർ വിധിയെഴുതിയത്. അതിനെയെല്ലാം അതിജീവിച്ച് സ്വന്തമായി പി.എസ്.സി. കോച്ചിങ് സെന്റർ തുടങ്ങി യുവാക്കൾക്ക് വിജയവഴി തെളിക്കുകയാണ് ജയൻ; ശരീരം ദിനംതോറും പിന്നോട്ടടിക്കുന്നുണ്ടെങ്കിലും മനസ്സ് നൽകുന്ന കരുത്തുകൊണ്ട്. ഇപ്പോൾ ഭിത്തികളിൽ ഉറപ്പിച്ച കമ്പിയിൽ പിടിച്ചുമാത്രമാണ് നടക്കാനാകുക. പത്തുമീറ്റർ നടക്കാൻ പത്തുമിനിറ്റിലേറെ േവണം.
കരുവന്തലയിലെ ജയൻസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സർക്കാർജോലി നേടിയവരെയും പി.എസ്.സി. പട്ടികയിലിടം നേടിയവരെയും അനുമോദിക്കാനെത്തിയ ജി.എസ്. പ്രദീപ് പറഞ്ഞതിങ്ങനെ-‘‘അനുമോദിക്കുന്നത് വിജയികളെയല്ല, വിജയത്തിലേക്ക് നയിച്ച അക്കാദമിയുടെ ഡയറക്ടർ ഇ.കെ. ജയനെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയാണ്’’.
അങ്ങനെ സ്വന്തമായി പി.എസ്.സി. കോച്ചിങ് സെന്റർ തുടങ്ങി. ഞായറാഴ്‌ചകളിൽ എല്ലാവർക്കും സൗജന്യ പരിശീലനം. നിരവധിപേർക്ക് ജോലി കിട്ടി. പി.എസ്.സി. റാങ്ക് പട്ടികയിലും കുറേപ്പേർ ഇടംനേടി.
തൃശ്ശൂരിലെ ശ്രീകേരളവർമ കോളേജിൽനിന്ന് ബി.എ. ഫിലോസഫിയും ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുക്കിങ്ങിൽ ഡിപ്ലോമയും പാസായ ജയൻ നാട്ടിലെ പ്രണയം ദാന്പത്യത്തിലേക്ക് എത്തിക്കാനായി വിദേശത്ത് പോകാനിരുന്നതായിരുന്നു. പക്ഷേ, നടന്നില്ല. നാട്ടിൽ യുവജനപ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെ എൽ.എൽ.ബി.ക്ക് പ്രവേശനം കിട്ടി. അതിനിടെ കാലുകൾക്ക് ബലക്ഷയം േതാന്നി. വിശദപരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.
രാഷ്ട്രീയം ഉപേക്ഷിച്ച് ഫിഷറീസ് വകുപ്പിൽ അഞ്ചുവർഷം പ്രോജക്ട് കോ-ഒാർഡിനേറ്ററായി. ജലാശയങ്ങൾ കുറവായ െവങ്കിടങ്ങ് പഞ്ചായത്തിന് മത്സ്യസമൃദ്ധി പദ്ധതിയിലെ സംസ്ഥാന പുരസ്‌കാരം വാങ്ങിക്കൊടുത്തശേഷം ജോലി ഉപേക്ഷിച്ചു. ഇതിനിടെ രോഗം കലശലായി. നടക്കുന്നതിനിടെ പൊടുന്നനെ വീണുതുടങ്ങി.
2017-ൽ നാട്ടിൽ ട്യൂഷൻ സെന്ററിന്റെ ഭാഗമായി പി.എസ്.സി. കോച്ചിങ് കേന്ദ്രം തുറന്നു. അഞ്ചുപേർ ചേർന്നതിൽ അവശേഷിച്ചത് രണ്ടുപേർ മാത്രം. അവിടെനിന്ന് മാറി വെങ്കിടങ്ങിൽ വാടകക്കെട്ടിടത്തിൽ സ്വന്തം പേരിട്ട് കോച്ചിങ് കേന്ദ്രം തുറന്നു.
2018-ൽ സ്ഥാപനം വളർച്ച തുടങ്ങി. നൂറോളം വിദ്യാർഥികൾ എത്തിയപ്പോൾ 2019-ൽ സ്ഥലം വാടകയ്ക്കെടുത്ത് കടം വാങ്ങി വലിയ കെട്ടിടവും നിർമിച്ചു. അതോടെ കോവിഡ്കാലം തുടങ്ങി, സ്ഥാപനം പൂട്ടി. കടം പെരുകി. പിന്നീട് കോവിഡ് മാറിയപ്പോൾ കരുവന്തലയിൽ വാടകക്കെട്ടിടത്തിൽ ജയൻസ് അക്കാദമി തുറന്നു. പരിശീലനം നേടാൻ നിരവധിപേരുണ്ട്. ജയനാണ് പ്രധാന പരിശീലകൻ. പുറമേനിന്ന് പരിശീലകരെത്തും. 800 രൂപയാണ് മാസം ഫീസ്. പണമില്ലാത്തവർ നൽകേണ്ട. ഞായറാഴ്‌ച എല്ലാവർക്കും സൗജന്യ പരിശീലനമാണ്.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്