Connect with us

Breaking News

അയ്യപ്പന്മാരെ വിറ്റ് കാശാക്കാൻ വനംവകുപ്പും, ശബരിമലയിൽ ബിനാമി പേരിൽ ഹോട്ടൽ നടത്തി ലക്ഷങ്ങൾ കൊയ്യുന്നത് ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ

Published

on

Share our post

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടനത്തിരക്കിൽ വനപാലകരുടെ കച്ചവടക്കണ്ണ്. ശബരിമല പാതയ്ക്കരിക്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രഹസ്യ പങ്കാളിത്തത്തോടെ നിരവധി അനധികൃത ഹോട്ടലുകൾ. പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന ഹോട്ടൽ. റോഡിൽ നിന്ന് വനത്തോട് ചേർന്ന് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാഗം പ്ളാപ്പള്ളി ഫാേറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കെട്ടിത്തിരിച്ചാണ് ഹോട്ടൽ സ്ഥാപിച്ചിട്ടുള്ളത്.

നിലയ്ക്കലിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബിനാമി ഹോട്ടലുകളുണ്ട്.സന്നിധാനം മുതൽ പ്ളാപ്പള്ളി വരെ ഹോട്ടൽ നടത്തുന്നതിന് ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു. പ്ളാപ്പള്ളിയിൽ ഹോട്ടൽ നടത്തുന്നതിന് പലരും ട‌െൻഡറുമായി സമീപിച്ചെങ്കിലും ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥരുമായുണ്ടാക്കിയ ധാരണയിൽ, വനപാലകർക്ക് ടെൻഡർ അനുവദിക്കുകയായിരുന്നെന്നാണ് ആക്ഷേപം. വനപാലകരുടെ ബിനാമിയായ തിരുവല്ല സ്വദേശിയാണ് ഹോട്ടൽ നടത്തുന്നത്.

ഒരു ദിവസം ഇരുപത്തയ്യായിരത്തോളം രൂപയുടെ കച്ചവടം നടക്കുന്ന ഹോട്ടലിലെ കാഷ് കൗണ്ടറിൽ ആദ്യ രണ്ടാഴ്ച മഫ്തിയിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇരുന്നത്.ഇക്കഴിഞ്ഞ നവംബർ പതിനൊന്നിന് ഗൂഡ്രിക്കൽ റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറാണ് ഹോട്ടലിന് കുറ്റിയടിച്ചത്. റാന്നി വനം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നടത്തുന്ന ഹോട്ടലിന്റെ ഷെയറുകൾ നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കാണ്. പത്ത് വനപാലകരും വാച്ചർമാരും അടക്കം ഇരുപത് പേരിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്താണ് ഹോട്ടൽ തുടങ്ങിയത്.ലാഭം കിട്ടിയപ്പോൾ തർക്കംഹോട്ടലിൽ നിന്ന് വൻലാഭം ലഭിച്ചുതുടങ്ങിയപ്പോൾ ‘നിക്ഷേപകരായ’ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമായി.

ഇതേത്തുടർന്ന് ചിലർക്ക് നിക്ഷേപിച്ച പണം തിരികെ നൽകി. കാഷ് കൗണ്ടറിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിൻമാറി. നിലവിൽ നടത്തിപ്പുകാരായുള്ളത് പത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. ഇവർ ഫോറസ്റ്റ് സ്റ്റേഷനിലും മറ്റുമിരുന്നാണ് കണക്കുകൾ പരിശോധിക്കുന്നത്.” പ്ളാപ്പള്ളിയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ്. വനപാലകർക്ക് നേരിട്ട് പങ്കുണ്ടോ എന്നറിയില്ല. ഹോട്ടൽ കെട്ടാൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കുറ്റിയടിച്ചതിൽ തെറ്റില്ല. സ്ഥലം അളന്നു തിരിച്ച് കുറ്റിയടിച്ചതാകാം.


Share our post

Breaking News

പാഴ്സൽ വാങ്ങിയ അൽഫാമിൽ പുഴുക്കള്‍, കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന, കാറ്ററിങ് യൂണിറ്റ് പൂട്ടി ആരോഗ്യവകുപ്പ്

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കണ്‍ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിലും കുടുംബം പരാതി നൽകി. ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതര്‍ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി. കാറ്ററിങ് യൂണിറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനം പൂട്ടിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


Share our post
Continue Reading

Breaking News

ക്രിസ്മസ് ബംപർ: ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ; ടിക്കറ്റ് വിറ്റത് മുത്തു ലോട്ടറി ഏജൻസി

Published

on

Share our post

തിരുവനന്തപുരം ∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം

ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.

നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപർ നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.


Share our post
Continue Reading

Breaking News

ക്രിസ്മസ്-പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

Published

on

Share our post

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക.കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂര്‍ ചക്കരകല്ലിലെ മുത്തു ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബംമ്പറടിച്ചത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും.രണ്ടാം സമ്മാനം

XG 209286
XC 124583
XK 524144
XE 508599
XH 589440
XD 578394
XK 289137
XC 173582
XB 325009
XC 515987
XD 370820
XA 571412
XL 386518
XH 301330
XD 566622
XD 367274
XH 340460
XE 481212
XD 239953
XB 289525


Share our post
Continue Reading

Trending

error: Content is protected !!