Connect with us

Breaking News

നിയുക്തി മേളയിൽ മൂവായിരം ഒഴിവുകൾ: അറുപത് കമ്പനികൾ ഉറപ്പ്

Published

on

Share our post

കാസർകോട്: അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് നേതൃത്വത്തിൽ ഇന്ന് പെരിയ എസ്.എൻ. കോളേജിൽ നിയുക്തി മേള നടത്തുമെന്ന് കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി. സലിം പറഞ്ഞു.

മേളയിലേക്ക് അറുപത് സ്വകാര്യ കമ്പനികൾ എത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.മൂവായിരത്തോളം ഒഴിവുകളിലേക്കാണ് കഴിവുള്ള ഉദ്യോഗാർത്ഥികളെ തേടുന്നത്. സർക്കാർ മേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ പരിമിതികൾ ഉള്ളപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനം കിട്ടുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ പറഞ്ഞു.

ആയിരത്തോളം അപേക്ഷകൾ ഇതിനകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഐ.ടി, ആശുപത്രികൾ, സാങ്കേതിക മാനേജ്‌മെന്റ് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ,ഓഫീസ് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വിഭാഗത്തിൽ പ്ലസ്ടു മുതൽ ഉന്നത ബിരുദം നേടിയവരെയും സാങ്കേതിക പരിജ്ഞാനം നേടിയവരെയും നിയമിക്കും. സേവന വേതന വ്യവസ്ഥകൾ സർക്കാർ നിയമം അനുസരിച്ചു തന്നെ നൽകണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.തൊഴിൽ മേള പത്താം വർഷത്തിലേക്ക്പത്തു വർഷത്തോളമായി തൊഴിൽമേളകൾ സംഘടിപ്പിച്ചുവരുന്നതിന്റെ ഭാഗമാണ് നിയുക്തി നടത്തുന്നത്. കഴിഞ്ഞ വർഷം മുതലാണ് എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ നടത്തിവരുന്നത്.

അപേക്ഷകർ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് , ബയോഡാറ്റ സഹിതമാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. എപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്യാത്തവർക്കും മേളയിൽ പങ്കെടുക്കാം. മറ്റുജില്ലകളിലേയോ മറ്റു സംസ്ഥാനങ്ങളിലേയോ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. മേളയുടെ ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിക്കും. അഡ്വ.സി എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!