Breaking News
പ്രതിരോധമരുന്ന് ഉണ്ടെങ്കിലും ടെറ്റനസ് ബാധിക്കുന്നവർ ഇപ്പോഴും; കാരണം അജ്ഞത

കൊല്ലം:ഫലപ്രദമായ പ്രതിരോധമരുന്ന് ഉണ്ടെങ്കിലും അജ്ഞതകാരണം ടെറ്റനസ് ബാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് പഠനം. 2008 മുതൽ 2019 വരെയുള്ള 12 വർഷത്തെ രോഗികളുടെ വിവരങ്ങളും രോഗവും നിരീക്ഷിച്ചശേഷം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ഇന്ത്യൻ ജേണൽ ഓഫ് അപ്ളൈഡ് റിസർച്ചിന്റെ ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
രോഗനിർണയത്തിനു വളരെ എളുപ്പമുള്ള സ്പാറ്റുലാ ടെസ്റ്റും പഠനസംഘം വികസിപ്പിച്ചെടുത്തു. സ്പാറ്റുല വായിൽ വെച്ചാലുള്ള പ്രതികരണത്തിൽനിന്ന് ടൈറ്റനസ് പോസിറ്റീവ് ആണോ എന്നു മനസ്സിലാക്കാം.
12 കൊല്ലത്തിനുള്ളിൽ 32-നും 64-നും ഇടയിൽ പ്രായമുള്ള ആറുപേർക്കാണ് കേരളത്തിൽ ടെറ്റനസ് ബാധിച്ചത്. പ്രതിരോധമരുന്ന് സാർവത്രികവും വില കുറഞ്ഞതുമാണെങ്കിലും ഇതെടുക്കാതിരിക്കുന്നതാണ് കേസുകൾ വരാൻ കാരണം. മുറിവുപരിപാലനം, പ്രതിരോധമരുന്ന് എടുക്കാനുള്ള അവബോധം മെച്ചപ്പെടുത്തുക എന്നീ നടപടികളുടെ ആവശ്യകതയും പഠനം മുന്നോട്ടുവെക്കുന്നു.
മുറിവുണ്ടായാൽ കൃത്യമായ ചികിത്സ എടുക്കാതിരിക്കുകയും മണ്ണ്, ചാണകം തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുമ്പോൾ ടെറ്റനസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ടെറ്റനസിന്റെ ആദ്യ വിവരണം 3,000 വർഷങ്ങൾക്കുമുമ്പ് ഈജിപ്തിൽനിന്നാണ്. മുറിവുകൾവഴി ഉള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയ തലച്ചോറിലെത്തി പേശികളെ ബാധിക്കുന്നു. ഈ ഘട്ടത്തിൽ മരണസാധ്യത കൂടുതലാണ്.
ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് 1923 മുതലാണ് നിലവിൽവന്നത്. രോഗം ബാധിച്ചാൽ ഇമ്യൂണോഗ്ളോബുലിൻ ചികിത്സയാണ് ഉള്ളത്. വിജയസാധ്യത കുറവാണ്. കേരളത്തിൽ അതിഥിത്തൊഴിലാളികൾക്കിടയിൽ ടെറ്റനസ് പ്രതിരോധമരുന്നിനെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും പഠനസംഘം പറയുന്നു.
ഡോ. അതുല്യ ജി.അശോകൻ, ഡോ. എബ്രഹാം വർഗീസ്, ഡോ. ഫിലിപ്പ് മാത്യു, ഡോ. രാജീവ് അരവിന്ദാക്ഷൻ, ഡോ. ഇജാസ് മുഹമ്മദ് ഖാൻ, ഡോ. അർച്ചനാലത എന്നിവരടങ്ങുന്ന സംഘത്തിന്റേതാണ് പഠനം.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്