Connect with us

Breaking News

വിഴിഞ്ഞം അതിവേഗമാക്കാൻ സർക്കാരും അദാനിയും, 816 കോടി കേന്ദ്രവിഹിതം നൽകാൻ നടപടി തുടങ്ങി

Published

on

Share our post

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ വിഹിതമായ 816 കോടി രൂപ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് നൽകുന്നത് വേഗത്തിലാക്കാൻ സംസ്ഥാനം നടപടി തുടങ്ങി. നിർമ്മാണഘട്ടത്തിൽ 408 കോടിയും പദ്ധതി കമ്മിഷൻ ചെയ്‌തശേഷം ബാക്കിത്തുകയും കേന്ദ്രം നൽകണമെന്നാണ് കരാർ. പണം കൈമാറുന്നതിനുള്ള ധാരണാപത്രം അദാനി ഗ്രൂപ്പുമായി ഒപ്പുവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ഉടൻ കേന്ദ്രത്തിനു കത്തയയ്‌ക്കും.

കേന്ദ്രവിഹിതത്തിനു പിന്നാലെ സംസ്ഥാനവിഹിതമായ 812 കോടി രൂപ നൽകാമെന്നാണ് ഇന്നലെ നടന്ന ചർച്ചയിൽ സംസ്ഥാനം അദാനി ഗ്രൂപ്പ് പ്രതിനിധികളെ അറിയിച്ചത്. തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർ‌ച്ചയിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഉദ്യോഗസ്ഥരും അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. നിർമ്മാണം വേഗത്തിലാക്കാൻ എന്തു സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സംസ്ഥാനം ഉറപ്പ് നൽകി.

മൂന്നരമാസത്തോളം നീണ്ട സമരകോലാഹലത്തിനൊടുവിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചത്. കൊല്ലം കുമ്മിളിലെ ക്വാറിയിൽ നിന്ന് 20 ലോറികളിലായി പുലിമുട്ട് നിർമ്മാണത്തിനായുള്ള കല്ലുകളെത്തി. മുതലപ്പൊഴിയിൽ നിന്ന് ട്രഡ്‌ജറുകൾ വിഴിഞ്ഞത്ത് എത്തിച്ചതിനു പിന്നാലെ രാത്രി 10 മണിയോടെ കല്ലുകൾ കടലിൽ നിക്ഷേപിച്ചു. കടൽ നികത്തിയെടുക്കുന്നതിന്റെ 60 ശതമാനവും പൂർത്തിയായി.

1.7 കിലോമീറ്റർ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. ഇന്നുമുതൽ കൂടുതൽ ലോറികൾ കല്ലുകളുമായി പദ്ധതി പ്രദേശത്തേക്കെത്തും.സംഭരിച്ചതിനെക്കാൾ കരിങ്കല്ല് ഇനിയും വേണംആവശ്യമുള്ളത്: 87ലക്ഷം ടൺസംഭരിച്ചത്: 40.23 ലക്ഷം ടൺനിർമ്മാണം പൂർത്തിയാക്കാൻ ഇനി വേണ്ടത്: 46.77 ലക്ഷം ടൺ (54 ശതമാനം)തിരുവനന്തപുരത്തു നിന്ന് സംഭരിച്ചത്: 18.75 ലക്ഷം ടൺകല്ലെത്തുന്ന വഴിഇപ്പോൾ കല്ല് ലഭിക്കുന്ന ക്വാറികൾ 25 ക്വാറികൾക്കു കൂടി പാരിസ്ഥിതിക അനുമതി നൽകി3 ക്വാറികൾക്ക് അനുമതി നൽകുന്നത് പരിഗണനയിൽപുറമ്പോക്കിൽ 8 ക്വാറികൾക്ക് അദാനി ഗ്രൂപ്പിന് അനുമതി


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!