Connect with us

Breaking News

‘വിത്ത് ‘ ലവ് ഫ്രം റഷ്യ

Published

on

Share our post

കണ്ണൂർ: ആദികടലായി എന്ന കൊച്ചുഗ്രാമത്തിൽ ലുങ്കിയും തലയിൽ തൂവാലയും കെട്ടി വിത്തും കൈക്കോട്ടുമായി ബോഗ്ദാൻ ഡ്വോറോവിയും അലക്‌സാൻഡ്രയും അതിരാവിലെതന്നെ മണ്ണിലിറങ്ങും. മണ്ണിൽ പണിയെടുത്താണ് കൃഷി പഠിക്കേണ്ടതെന്നാണ് ഈ റഷ്യൻദമ്പതികളുടെ പക്ഷം. പഠിച്ചുപഠിച്ച് മലയാളിയുടെ ജൈവകൃഷി റഷ്യയിലെത്തിക്കുകയെന്ന സ്വപ്നംകൂടിയുണ്ട് ദിവസങ്ങളായുള്ള ഈ അധ്വാനത്തിന് പിന്നിൽ.

സെന്റ് പീറ്റേഴ്‌സ്ബർഗിൽനിന്നുള്ള ദമ്പതികളായ ബോഗ്ദാൻ ഡ്വോറോവി (24), അലക്‌സാൻഡ്ര ചെബോട്ടരേവ എന്നിവരുടെ കൃഷി അഭിനിവേശമാണ് കടൽ കടന്ന് ആദികടലായി എന്ന ഗ്രാമത്തിലേക്ക് എത്തിച്ചത്. ആദികടലായിയിലെ പരിചയസമ്പന്നനായ ജൈവകർഷകൻ ഇ.വി. ഹാരിസിനൊപ്പം (65) ജൈവകൃഷിയിൽ പ്രാവീണ്യംനേടാൻ കഠിനമായി ശ്രമിക്കുകയാണ് അവർ. പച്ചക്കറികൃഷി ചെയ്യുന്ന മണ്ണിലേക്ക് വിരൽചൂണ്ടി പുതിയ ജീവിതംപഠിക്കുന്ന നിർവൃതിയിലാണ് ഈ വിദേശദമ്പതികൾ.

‘വേൾഡ് വൈഡ് ഓപ്പർച്യുനിറ്റീസ് ഓൺ ഓർഗാനിക് ഫാംസ് ഇന്ത്യ’എന്ന വെബ്സൈറ്റിലൂടെയാണ് റഷ്യൻദമ്പതികൾ ഹാരിസിന്റെ ഫാമിനെ കുറിച്ച് അറിഞ്ഞത്. ഹാരിസ് കുറച്ചുകാലം മുമ്പ് സൈറ്റിൽ തന്റെ ഫാം രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കൃഷിപ്രേമികളായ ഇവർ റഷ്യയിൽനിന്നെത്തി ഹാരിസിന്റെ വീട്ടിൽ താമസിച്ച് കൃഷി പഠിക്കാൻ തയാറായി. അവർ വന്നു, പലരെയും അത്ഭുതപ്പെടുത്തി. താമസിയാതെ മുഴുസമയ കർഷകരായി മാറിയതായും ഹാരിസ് പറയുന്നു. അതിരാവിലെ എഴുന്നേറ്റ് കൃഷിയിടത്തിൽ പണി തുടങ്ങും. ചാണകപ്പൊടി വയലിലേക്ക് കൊണ്ടുപോകുന്നതിൽ അവർക്ക് വിരോധമില്ല. അവർ അവരുടെ ജോലി ആസ്വദിക്കുന്നുവെന്നും ഹാരിസ് പറഞ്ഞു.

തന്റെ മാതാപിതാക്കൾ കർഷകരായതിനാൽ ഞാൻ കൃഷിയിൽ പുതിയ ആളല്ല എന്നാണ് ബോഗ്ദാന്റെ വാദം. ‘ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ്, ഞാൻ കോവിഡ് സമയത്ത് തുർക്കിയയിലേക്ക് പോയി, തേനീച്ച വളർത്തലിൽ വിദഗ്ധനായ ഒരാളുടെ കൂടെ താമസിച്ചിരുന്നു’. തുർക്കിയയിൽനിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ തിരിച്ചെത്തിയപ്പോൾ, ബോഗ്ദാൻ പ്രകൃതിയെയും മനുഷ്യരെയും കുറിച്ച് റഷ്യൻഭാഷയിൽ ‘ദി സീഡ്’എന്ന പുസ്തകവും എഴുതി.

ഒരു യാത്രക്കിടെയാണ് ബോഗ്ദാൻ തന്റെ ഭാര്യ അലക്‌സാൻഡ്രയെ കണ്ടുമുട്ടുന്നത്. അവൾ കൃഷിയിലും പ്രകൃതിയിലും അഭിനിവേശമുള്ളവളാണ്. ‘ഇത് ഞങ്ങളുടെ ദിനചര്യയിൽനിന്നുള്ള ഇടവേളയല്ല, ഇതാണ് ജീവിതം. ഇവിടെ വന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഇവിടത്തെ കൃഷി ഞങ്ങൾക്ക് പുതിയതാണ്. ഇവിടെ, എനിക്ക് ഒരു പുതിയ അനുഭവമാണ്. ഇവിടെ, നിങ്ങൾക്ക് ജീവിതം കാണാം’-ബോഗ്ദാൻ പറയുന്നു.

നിലമൊരുക്കി വിത്തിട്ട് അവയെ പരിപാലിക്കുകയാണ് അവരിപ്പോൾ. ഇവ മുളച്ച് വിളവെടുക്കാൻ ഏകദേശം രണ്ട് മാസത്തിൽ കൂടുതലെടുക്കും. അതുവരെ മലയാളിയുടെ മണ്ണിൽ അവർ അധ്വാനം വിതക്കും. അതിനുശേഷം നാട്ടിലെത്തി സ്വന്തം കൃഷിയിടത്തിൽ ജൈവകൃഷിയിറക്കാനാണ് ഇവരുടെ തീരുമാനം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!