Connect with us

Breaking News

ഒന്നാണീ അടുക്കള, ഹാപ്പിയായി ഒരുവർഷം

Published

on

Share our post

കണ്ണൂർ: പൊന്നാനിക്കും ബാലുശേരിക്കും പിന്നാലെ കണ്ണൂരിലും തുടങ്ങിയ സമൂഹ അടുക്കളയ്‌ക്ക്‌ ഒരു വയസാകുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്‌ അധ്യാപകരും ജീവനക്കാരും ആരംഭിച്ച സമൂഹ അടുക്കളയാണ്‌ അംഗങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാക്കി വർധിപ്പിച്ച്‌ വ്യാഴാഴ്‌ച ഒരുവർഷം പൂർത്തിയാക്കുന്നത്‌.
അടുക്കളകളിൽ തളച്ചിടപ്പെടുന്ന സ്‌ത്രീകൾക്ക്‌ ആശ്വാസവുമായി ആരംഭിച്ച സമൂഹ അടുക്കളകളെക്കുറിച്ചറിഞ്ഞാണ്‌ കണ്ണൂർ എൻജിനിയറിങ്‌ കോളേജ്‌ ജീവനക്കാരും അധ്യാപകരും ഇത്തരമൊരു സംരംഭത്തെക്കുറിച്ച്‌ ആലോചിച്ചത്‌.

എൻജിനിയറിങ്‌ കോളജ് ഫാമിലി ക്വാർട്ടേഴ്‌സിലും സമീപത്തുമായി താമസിക്കുന്നവരാണ്‌ പുതിയ തുടക്കത്തിന്‌ മുന്നിട്ടിറങ്ങിയത്‌. 13 കുടുംബങ്ങളെവച്ചാണ്‌ തുടങ്ങിയതെങ്കിൽ ഇന്നത്‌ 37 കുടുംബങ്ങളും 76 അംഗങ്ങളുമായി വളർന്നു. രാവിലെയും ഉച്ചയ്‌ക്കും രാത്രിയിലുമായി സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണമെത്തുന്നതിനാൽ വീട്ടിൽ ആരും പാചകം ചെയ്യുന്നില്ല.കുടുംബശ്രീ യൂണിറ്റിലെ റീജയുടെ നേതൃത്വത്തിലാണ്‌ ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെ ആറുമുതലാണ്‌ സമൂഹ അടുക്കളയിൽ ജോലിയാരംഭിക്കുന്നത്‌. കുടുംബശ്രീ അംഗങ്ങൾ മാറിമാറിയാണ്‌ ജോലിക്കെത്തുക.

ഏഴോടെ പ്രഭാത ഭക്ഷണവും പന്ത്രണ്ടോടെ ഊണും വൈകിട്ട്‌ അഞ്ചരയോടെ രാത്രി ഭക്ഷണവും തയ്യാറാകും. ബിരിയാണിയും മന്തിയും ചിക്കൻ–- ബിഫ്‌ ഫ്രൈകളും മാറിമാറി വീടുകളിലെത്തുന്നു. അയക്കൂറയടക്കമുള്ള മീൻ മുളകിട്ടും പൊരിച്ചും രുചിചോരാതെ കിട്ടുന്നതിനൊപ്പം കഞ്ഞിയും കപ്പയുമടക്കമുള്ള വിഭവങ്ങളും മെനുവിലുണ്ട്‌. ആഴ്‌ചയിലൊരു ദിവസം ഊണിനൊപ്പം പായസവുമുണ്ടാകും. പാത്രവുമായെത്തി അംഗങ്ങൾക്ക്‌ വീടുകളിലേക്ക്‌ ഭക്ഷണം കൊണ്ടുപോകാം. ഒന്നിച്ചിരുന്ന്‌ കഴിക്കുകയുമാകാം.

ഒരു കമ്മിറ്റി രൂപീകരിച്ചാണ്‌ സമൂഹ അടുക്കളയുടെ പ്രവർത്തനം. രണ്ടാഴ്‌ചയിലൊരിക്കൽ പ്രവർത്തനം വിലയിരുത്തുന്നതിനാൽ പരാതികൾക്കും സ്ഥാനമില്ല. വിഭവങ്ങളും മാറിമാറി വരുന്നതിനാൽ ആർക്കും മടുപ്പുമില്ല. ഒരാൾക്ക്‌ പ്രതിദിനം 100 മുതൽ 150 രൂപ വരെയാണ്‌ ചെലവു വരുന്നത്‌. മൊത്തം ചെലവ്‌ കണക്കാക്കിയാണ്‌ ഓരോരുത്തരുടെയും വിഹിതം നിശ്‌ചയിക്കുക.

നാളെയെന്തുണ്ടാക്കുമെന്ന ആശങ്കയ്‌ക്കാണ്‌ സമൂഹ അടക്കള പരിഹാരമൊരുക്കിയതെന്ന്‌ എൻജിനിയറിങ്‌ കോളേജ്‌ കംപ്യൂട്ടർ സയൻസ്‌ അധ്യാപിക ബിൻസി ആന്റണി പറഞ്ഞു. അടുക്കളയിൽ ചെലവിടുന്ന സമയം പഠനമടക്കമുള്ള ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാം. മറ്റു കുടുംബങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നത്‌ ഇക്കാലത്ത്‌ നൽകുന്ന സംതൃപ്‌തി ചെറുതല്ലെന്നും അവർ പറഞ്ഞു.

സമൂഹ അടുക്കള സാധ്യതയുള്ളിടത്തെല്ലാം ആരംഭിക്കണമെന്ന അഭിപ്രായക്കാരികൂടിയാണ്‌ ബിൻസി. ജോലിയെടുത്തു വീട്ടിലെത്തുന്ന സ്‌ത്രീകൾ വീണ്ടും അടുക്കളയിൽ മണിക്കൂറുകൾ മല്ലിടണം. രാവിലെയും ഇതുതന്നെയാണ്‌ സ്ഥിതി. സമൂഹ അടുക്കളകൾ ഇതിന്‌ കൃത്യമായ പരിഹാരമൊരുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!