ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
വിനോദത്തിന് വരാം ശൗചാലയം ചോദിക്കരുത് !

തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലശ്ശേരി കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് പ്രാഥമിക സൗകര്യത്തിന് ഇടമില്ല. കോടികൾ ചെലവിട്ടാണ് കടൽതീരം നവീകരിച്ചതെങ്കിലും ശൗചാലയം മാത്രം നോക്കുകുത്തിയായി. കടൽപാലം മുതൽ പോർട്ട് ഓഫിസ് വരെയുള്ള നടപ്പാതയിൽ സായാഹ്നങ്ങളിൽ ഉല്ലാസത്തിനെത്തുന്നവർ നിരവധിയാണ്. സിനിമ ചിത്രീകരണത്തിനും ഫോട്ടോ ഷൂട്ടിനും കടൽതീരവും പരിസരങ്ങളും വേദിയായതോടെയാണ് ഇവിടം നഗരത്തിലെ പ്രധാന വിനോദകേന്ദ്രമായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ദിവസവും നൂറുകണക്കിനാളുകൾ വിനോദത്തിനായി ഇവിടെയെത്തുന്നുണ്ടെങ്കിലും അവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ ഒരു സൗകര്യവുമില്ല.
കടൽപാലത്തിന് സമീപം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ ശൗചാലയം നിർമിച്ചിട്ടുണ്ടെങ്കിലും അടഞ്ഞുകിടക്കുകയാണ്. ഇത് എപ്പോൾ തുറന്നുകൊടുക്കുമെന്ന് പറയാൻ ഉത്തരവാദപ്പെട്ടവർക്കാവുന്നില്ല. തലശ്ശേരി ജില്ല കോടതിക്കടുത്ത് വിനോദത്തിനായി രണ്ട് പാർക്കുകൾ ഉണ്ടെങ്കിലും ആളുകൾ കൂടുതൽ എത്തുന്നത് കടൽതീരത്താണ്. ഞായറാഴ്ചയാണ് ഇവിടെ വലിയ തിരക്കനുഭവപ്പെടുന്നത്. ശൗചാലയം പ്രവർത്തിക്കാത്തതിനാൽ സ്ത്രീകളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
എങ്ങും മാലിന്യമയം
കടൽതീരത്തും കസ്റ്റംസ് റോഡിലെ പിക്ചർ സ്ട്രീറ്റിലും മാലിന്യമയം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നവിധം ഇവിടെ അടുത്തകാലത്തായി മാറ്റങ്ങൾ വന്നെങ്കിലും മാലിന്യം തള്ളുന്നതിന് ഇനിയും അറുതിയായില്ല. കടൽതീരത്തും പിക്ചർ സ്ട്രീറ്റിലും ദിവസവും മാലിന്യം കുമിഞ്ഞുകൂടുന്ന കാഴ്ചയാണ്.
രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. സിനിമ ചിത്രീകരണം നടന്ന സ്ഥലം ഇപ്പോൾ അലങ്കോലമാണ്. നടപ്പാതയിലും റോഡരികിലും മാലിന്യം അലക്ഷ്യമായി കിടക്കുകയാണ്. പിയർ റോഡിലും കടൽതീരത്തും സി.സി.ടി.വി കാമറകൾ ഉണ്ടെങ്കിലും ഇവിടെ മാലിന്യം തള്ളുന്നത് അധികൃതർ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. വൃത്തിയും വെടിപ്പും ഇവിടെ പേരിലൊതുങ്ങുന്നു.
പിയർ റോഡിൽ കൂട്ടിയിട്ട മാലിന്യം
വൈദ്യുതിവിളക്കുകളും ചരിഞ്ഞുതൂങ്ങി
കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് ദീപപ്രഭ ചൊരിയാൻ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വൈദ്യുതി വിളക്കുകൾക്കും നിലനിൽപില്ല.
അടുത്തടുത്തായി സ്ഥാപിച്ച വിളക്കുകളിൽ ചിലതൊക്കെ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ചിലതിൽ വിളക്ക് കാണാനുമില്ല. ഗുണമേന്മയില്ലാത്തതാണ് ഇവിടെ സ്ഥാപിച്ച വിളക്കുകളെന്ന് പദ്ധതിയുടെ തുടക്കത്തിലേ പരാതി ഉയർന്നിരുന്നു.കത്താത്ത വിളക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ആരും മുന്നോട്ടുവരുന്നില്ല.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്