Breaking News
റെഡ്മി നോട്ട് 12 സീരിസ് ഉടന്‍ ഇന്ത്യയിലെത്തും; പ്രഖ്യാപനവുമായി റെഡ്മി

സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 12 സീരിസ് ഉടന്‍ ഇന്ത്യയിലെത്തും. ട്വിറ്റര്‍ പേജിലൂടെ റെഡ്മി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെതന്നെ ചൈനയില്‍ പുറത്തിറക്കിയ ഈ മോഡലിന്റെ ഇന്ത്യയിലെ റിലീസിനായി ഏറെ നാളായി ടെക് ലോകം കാത്തിരിക്കുകയായിരുന്നു.
കൃത്യമായ തീയതി അറിയിച്ചില്ലെങ്കിലും 2023 ന്റെ പകുതിയോടെ റെഡ്മി നോട്ട് 12 വിപണിയിലെത്തുമെന്നാണ് സൂചനകള്‍. ചൈനയില്‍ ഇറങ്ങിയ ഫോണില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ ഇന്ത്യന്‍ മോഡലിന് പ്രതീക്ഷിക്കാമെന്നാണ് വിവരങ്ങള്‍. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് പ്രോ പ്ലസ് എന്നീ വേരിയന്റുകളാകും ഇന്ത്യയില്‍ പുറത്തിറങ്ങുക.
ചൈനയില്‍ പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 5ജി യുടെ സവിശേഷതകള്‍
120 ഹെട്സ് റീഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഒഎല്‍ഇഡി ഡിസ്പ്ലേ. സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍. എട്ട് മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറ. 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയും പ്രത്യേകതയാണ്. 200 എം.പിയുടെ പ്രൈമറി ക്യാമറ ഫോണിലുണ്ടാകുമെന്നും വിവരങ്ങളുണ്ട്.
റെഡ്മി നോട്ട് 12 പ്ലസിന്റെ 8 ജിബി + 256 ജിബിയും 12ജിബി + 256 ജിബിയും ലഭ്യമാണ്. യഥാക്രമം 25,000 രൂപ, 27,300 രൂപ എന്നിങ്ങനെയാണ് ചൈനയിലെ ഏകദേശ വില. നീല, വെള്ള, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല.
റെഡ്മി നോട്ട് 12 5ജിയുടെ 4ജിബി + 128ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 13,600 രൂപയാണ്. റെഡ്മി നോട്ട് 12 5ജിയുടെ 6ജിബി + 128ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 14,600 രൂപയാണ്. 8ജിബി + 128ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 17,000 രൂപയാണ്. റെഡ്മി നോട്ട് 12 5ജിയുടെ 8ജിബി + 256ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 19,300 രൂപയുമാണ്.
റെഡ്മി നോട്ട് 12 പ്രോയുടെ 6ജിബി + 128ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 19,300 രൂപയാണ്. റെഡ്മി നോട്ട് 12 പ്രോയുടെ 8ജിബി + 128ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 20,400 രൂപയാണ്. 8ജിബി + 256ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 22,700 രൂപയാണ്. റെഡ്മി നോട്ട് 12 5ജിയുടെ 12ജിബി + 256ജിബി മോഡലിന്റെ ചൈനയിലെ വില ഏകദേശം 24,900 രൂപയുമാണ്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്