Connect with us

Breaking News

പയ്യന്നൂർ പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിൽ: സ്വന്തമായുള്ള ഭൂമി കാടുകയറുന്നു

Published

on

Share our post

പയ്യന്നൂർ: കാറ്റും വെളിച്ചവും കടക്കാത്ത അസൗകര്യംകൊണ്ട് വീർപ്പുമുട്ടുന്ന വാടക കെട്ടിടത്തിൽ ഇനിയും തുടരാനാണ് പയ്യന്നൂർ പോസ്റ്റ് ഓഫീസിന്റെ വിധി. കോടികൾ വിലമതിക്കുന്ന സ്വന്തം സ്ഥലം കാട് പിടിച്ച് കിടക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.കേളോത്ത് നാരങ്ങാതോടിന് സമീപം പ്രധാന റോഡിനോട് ചേർന്നുള്ള 19 സെന്റ് സ്ഥലം1991ൽ 84,899 രൂപയ്ക്കാണ് പോസ്റ്റ് ഓഫീസിനായി അക്വയർ ചെയ്ത് എടുത്തത്. കുറേവർഷം അനാഥമായി കിടന്ന സ്ഥലത്തിന് ചുറ്റും പിന്നീട് മതിൽ കെട്ടി ഗേറ്റും സ്ഥാപിച്ചെങ്കിലും കാലപ്പഴക്കത്താൽ ഇരുമ്പ് ഗേറ്റ് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി.

സ്ഥലം ആണെങ്കിൽ നഗരമദ്ധ്യത്തിൽ ചെറിയ ഒരു വനത്തിന്റെ പ്രതീതി സൃഷ്ടിച്ച് കാട് പിടിച്ച് കിടക്കുന്നു. സ്വന്തം സ്ഥലമുള്ള ഇടങ്ങളിലെല്ലാം കെട്ടിടം നിർമ്മിച്ച് വാടക കൊടുക്കുന്നത് ഒഴിവാക്കുക എന്ന നയത്തിന്റെ ഭാഗമായി ചെറുപുഴ, ചെറുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കെട്ടിട നിർമ്മാണത്തിന് പോസ്റ്റൽ വകുപ്പ് നടപടി തുടങ്ങിയെങ്കിലും പയ്യന്നൂരിലെ സ്ഥലം സംബന്ധിച്ച് എല്ലാവരും വിസ്മൃതിയിലാണ്ടത് പോലെയാണുള്ളത്.പ്രധാന റോഡിൽ നിന്ന് ഉള്ളിലേക്ക് മാറി ഗോഡൗൺ മാതൃകയിലുള്ള കെട്ടിടത്തിൽ വാടകയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിൽ വൈദ്യുതി ഇല്ലെങ്കിൽ കൂരിരുട്ടിൽ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥിതിയാണ്.

പോസ്റ്റ് ഓഫീസ് എന്നതിന് ഒരു ബോർഡ് പോലും വയ്ക്കാൻ സ്ഥലമില്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് ചിരപരിചിതർക്കല്ലാതെ മറ്റൊരാൾക്കും മനസ്സിലാകുകയുമില്ല. നേരത്തെ നാരങ്ങാ തോടിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നതെങ്കിലും അസൗകര്യം മൂലം വലഞ്ഞപ്പോഴാണ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.12 ബ്രാഞ്ചുകൾപയ്യന്നൂർ പോസ്റ്റ് ഓഫീസിന് കീഴിൽ 12 ബ്രാഞ്ചുകളാണ് നിലവിലുള്ളത്. അന്നൂർ, ചാലോട്, എരമം, കാനായി, കണ്ടങ്കാളി, കണ്ടോത്ത്, കാങ്കോൽ, കവ്വായി, കോറോം, മാത്തിൽ, വെള്ളൂർ എന്നിവ കൂടാതെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനും പയ്യന്നൂരിന്റെ കീഴിലാണ് വരുന്നത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുവരുന്ന തപാൽ ഉരുപ്പടികൾ അടങ്ങിയ മെയിൽ ബാഗുകൾ ഏറെ ബുദ്ധിമുട്ടിയാണ് ജീവനക്കാർ ഒന്നാം നിലയിലുള്ള കെട്ടിടത്തിലേക്ക് കയറ്റുകയും ഇറക്കുകയും മറ്റും ചെയ്യുന്നത്.ചലനങ്ങളുണ്ട്,​ ചെറുതായിചില സംഘടനകളുടെയും മറ്റും ഇടപെടലുകൾ കാരണം കെട്ടിട നിർമ്മാണത്തിന് ആവശ്യമായ നടപടികൾ ആരംഭിക്കുകയും 2012 ൽ പയ്യന്നൂർ നഗരസഭ പ്ലാനും മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കുകയും ചെയ്തിരുന്നു.

ഏറ്റുവുമൊടുവിൽ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി സ്ഥലത്തിന്റെ ബി.ടി.ആർ (അടിരേഖ) പകർത്തി കിട്ടുന്നതിനായി പോസ്റ്റൽ വകുപ്പ് , വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ,​ നടപടികൾ എത്രമാത്രം മുന്നോട്ടുപോകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!