Breaking News
അദൃശ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്തുക വലിയ ഉത്തരവാദിത്തം: ഡോ. എം.കെ .ജയരാജ്

അദൃശ്യരായി കഴിയുന്ന ഭിന്നശേഷി വിഭാഗക്കാരെ കണ്ടെത്തി ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചാലഞ്ച്ഡ് മുൻ ഡയറക്ടർ ഡോ. എം കെ ജയരാജ് പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി സാമൂഹ്യ നീതി വകുപ്പ്, നാഷണൽ ട്രസ്റ്റ് പ്രാദേശിക സമിതി, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘ഭിന്നശേഷി സൗഹൃദം എന്ത് എന്തിന്’ ഏകദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധത ദൃശ്യമായ ഭിന്നശേഷിയാണെങ്കിൽ ബധിരത, ഓട്ടിസം തുടങ്ങിയവ അദൃശ്യമായ ഭിന്നശേഷിയാണ്. ഓട്ടിസം തിരിച്ചറിയാൻ പലപ്പോഴും ഡോക്ടർമാർക്ക് പോലും കഴിയാറില്ല. എത്രയും നേരത്തെ കണ്ടെത്തിയാൽ പല ഭിന്നശേഷിക്കാർക്കും തെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയും പരിമിതികളെ അതിജീവിക്കാൻ കഴിയും. നേരത്തെ കണ്ടുപിടിച്ചാൽ പ്രാഥമികമായ ഭിന്നശേഷി കുറക്കാനോ ഇല്ലാതാക്കാനോ കഴിയും. ഇല്ലെങ്കിൽ അത് രണ്ടാമത്തെയോ മൂന്നാമത്തെയോ തലത്തിലേക്ക് പോയി സങ്കീർണ്ണമാവും.
ഭിന്നശേഷിക്കാരിൽത്തന്നെ ലിംഗവിവേചനം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ സ്ത്രീകൾ പുറംലോകം കാണാതാതെ വീടിന്റെ ഇരുട്ടുകളിൽ അവർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ട് കഴിയേണ്ടി വരുന്നു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയപ്പെടാൻ കഴിയാതെ പോവുന്നത് സമൂഹത്തിന്റെ ദുരന്തമാണ്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിൽ കേരളം ഒരുപാട് മുന്നിലാണെങ്കിലും ഹിയറിംഗ് ഇംപയേഡ് ആയ കുട്ടികൾക്ക് പ്ലസ്ടുവിനപ്പുറം ഉപരിപഠന സാധ്യത ഇവിടെ കുറവാണ്. ഭിന്നശേഷി കുട്ടികളോടുള്ള മുൻവിധികൾ മാറ്റിവെച്ച് അവരുടെ വിദ്യാഭ്യാസത്തിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്.
അവരുടെ ശേഷികളെയാണ് ആഘോഷിക്കേണ്ടത്, പരിമിതികളെയല്ല-അദ്ദേഹം പറഞ്ഞു.ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാർക്ക് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി 1999ൽ പാർലമെൻറ് പാസാക്കിയ നാഷനൽ ട്രസ്റ്റ് ആക്ട് സംബന്ധിച്ച് സ്‌റ്റേറ്റ് നോഡൽ ഏജൻസി സെൻറർ ചെയർമാൻ ഡി ജേക്കബ് ക്ലാസെടുത്തു.
ഈ ആക്ടിന് കീഴിലെ ജില്ലാ കലക്ടർ ചെയർമാനായ ലോക്കൽ ലെവൽ കമ്മിറ്റിയുടെ അധികാരങ്ങൾ, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷൂറൻസ് പദ്ധതി എന്നിവ സംബന്ധിച്ച് അദ്ദേഹം വിശദമാക്കി.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എഡി.എം. കെ. കെ ദിവാകരൻ അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി കെ നാസർ, ജില്ലാ ലോ ഓഫീസർ സുരേഷ്, എൽഎൽസി കൺവീനർ പി.കെ.എം സിറാജ് എന്നിവർ സംസാരിച്ചു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്