Breaking News
അവസാനിക്കാതെ കടുവാ ഭീഷണി: വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്

ഇരിട്ടി: മേഖലയിൽ 6 ദിവസമായി കടുവ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്. കടുവയുടെ സാന്നിധ്യം ഉറപ്പിച്ച വിളമനയിലെ കാടു പിടിച്ച തോട്ടങ്ങളിൽ ഇന്നു രാവിലെ മുതൽ തിരച്ചിൽ നടത്താനാണു തീരുമാനം.ഇന്നലെ സ്ഥലത്തെത്തിയ കണ്ണൂർ ഡി.എഫ്ഒ. പി.കാർത്തിക്കാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകുകയും പ്രദേശത്തെ ജനപ്രതിനിധികൾ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണിത്.
കടുവയെ തുരത്തുന്നതിനു നടപടി സ്വീകരിക്കാത്തതിൽ ഡി.എഫ്ഒയ്ക്കു മുന്നിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. കടുവാ ഭീഷണി ഒഴിവാക്കാൻ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് അധികൃതർ ഇപ്പോഴും വ്യക്തമായ ധാരണയിൽ എത്തിയിട്ടില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടെത്തി വേണ്ടെന്നു വച്ചിരുന്നു. കടുവാ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ജനജീവിതം നിശ്ചലമാണ്. പുറത്തിറങ്ങാൻ ആളുകൾ ഭയക്കുന്നു.
കടുവവിളമനയിൽത്തന്നെ
തിങ്കളാഴ്ച പുലർച്ചെ കാൽപാട് കണ്ടെത്തിയ വിളമന മേഖലയിൽ തന്നെ കടുവ തുടരുന്നതായാണു നിഗമനം. ഇവിടെ പതുങ്ങിയിരിക്കാൻ സാധിക്കുന്ന വിധം കാടുപിടിച്ച ഏക്കർക്കണക്കിനു സ്ഥലമുണ്ട്. ഈ ഭാഗത്തു നിന്ന് ഇന്നലെ പുലർച്ചെ 2.15 ന് കടുവയുടേതെന്നു സംശയിക്കുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
പായം പഞ്ചായത്ത് അംഗം ബിജു കോങ്ങാടന്റെ നേതൃത്വത്തിൽ 4 വാഹനങ്ങളിലായി നാട്ടുകാരും 3 വാഹനങ്ങളിൽ വനപാലകരും പൊലീസും രാത്രി മുഴുവൻ പ്രദേശത്ത് ക്യാംപ് ചെയ്തു. കടുവയുടെ അലർച്ച കേട്ട ഭാഗത്തു പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.പെരിങ്കരിയിൽ ജനവാസ മേഖലയിലെ ആണിത്തോട്ടിൽ മൃഗത്തിന്റെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഇത് കാട്ടുപന്നിയുടേതാണെന്നു സ്ഥിരീകരിച്ചു.
ആരോഗ്യമുള്ള കടുവ
6 ദിവസത്തിനിടെ 20 കിലോമീറ്ററിൽ അധികം ദൂരം കടുവ ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ വളർത്തു മൃഗങ്ങളെ പിടികൂടാനോ, ആരെയും ഉപദ്രവിക്കാനോ തയാറാകാത്ത സാഹചര്യത്തിൽ ആരോഗ്യവാനായ കടുവ തന്നെയാണ് പ്രദേശത്ത് എത്തിപ്പെട്ടതെന്നാണു വനപാലകരുടെ നിഗമനം.
കൃത്യമായ ഒരു സ്ഥലത്ത് കടുവ തമ്പടിച്ചതായി കണ്ടെത്തിയാൽ മാത്രമേ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിൽ കാര്യമുള്ളൂ. കടുവ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന നിഗമനത്തിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നീക്കം വനം വകുപ്പ് താൽക്കാലികമായി ഉപേക്ഷിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും: മന്ത്രി
ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. കണ്ണൂർ ഡിഎഫ്ഒയെ ഫോണിൽ വിളിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും സ്ഥലം സന്ദർശിക്കണമെന്നും മന്ത്രി നിർദേശിച്ചു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്