Connect with us

Breaking News

അവസാനിക്കാതെ കടുവാ ഭീഷണി: വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്

Published

on

Share our post

ഇരിട്ടി: മേഖലയിൽ 6 ദിവസമായി കടുവ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്. കടുവയുടെ സാന്നിധ്യം ഉറപ്പിച്ച വിളമനയിലെ കാടു പിടിച്ച തോട്ടങ്ങളിൽ ഇന്നു രാവിലെ മുതൽ തിരച്ചിൽ നടത്താനാണു തീരുമാനം.ഇന്നലെ സ്ഥലത്തെത്തിയ കണ്ണൂർ ഡി.എഫ്ഒ. പി.കാർത്തിക്കാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകുകയും പ്രദേശത്തെ ജനപ്രതിനിധികൾ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണിത്.

കടുവയെ തുരത്തുന്നതിനു നടപടി സ്വീകരിക്കാത്തതിൽ ഡി.എഫ്ഒയ്ക്കു മുന്നിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. കടുവാ ഭീഷണി ഒഴിവാക്കാൻ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് അധികൃതർ ഇപ്പോഴും വ്യക്തമായ ധാരണയിൽ എത്തിയിട്ടില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടെത്തി വേണ്ടെന്നു വച്ചിരുന്നു. കടുവാ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ജനജീവിതം നിശ്ചലമാണ്. പുറത്തിറങ്ങാൻ ആളുകൾ ഭയക്കുന്നു.

കടുവവിളമനയിൽത്തന്നെ

തിങ്കളാഴ്ച പുലർച്ചെ കാൽപാട് കണ്ടെത്തിയ വിളമന മേഖലയിൽ തന്നെ കടുവ തുടരുന്നതായാണു നിഗമനം. ഇവിടെ പതുങ്ങിയിരിക്കാൻ സാധിക്കുന്ന വിധം കാടുപിടിച്ച ഏക്കർക്കണക്കിനു സ്ഥലമുണ്ട്. ഈ ഭാഗത്തു നിന്ന് ഇന്നലെ പുലർച്ചെ 2.15 ന് കടുവയുടേതെന്നു സംശയിക്കുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു.

പായം പഞ്ചായത്ത് അംഗം ബിജു കോങ്ങാടന്റെ നേതൃത്വത്തിൽ 4 വാഹനങ്ങളിലായി നാട്ടുകാരും 3 വാഹനങ്ങളിൽ വനപാലകരും പൊലീസും രാത്രി മുഴുവൻ പ്രദേശത്ത് ക്യാംപ് ചെയ്തു. കടുവയുടെ അലർച്ച കേട്ട ഭാഗത്തു പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.പെരിങ്കരിയിൽ ജനവാസ മേഖലയിലെ ആണിത്തോട്ടിൽ മൃഗത്തിന്റെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഇത് കാട്ടുപന്നിയുടേതാണെന്നു സ്ഥിരീകരിച്ചു.

ആരോഗ്യമുള്ള കടുവ

6 ദിവസത്തിനിടെ 20 കിലോമീറ്ററിൽ അധികം ദൂരം കടുവ ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ വളർത്തു മൃഗങ്ങളെ പിടികൂടാനോ, ആരെയും ഉപദ്രവിക്കാനോ തയാറാകാത്ത സാഹചര്യത്തിൽ ആരോഗ്യവാനായ കടുവ തന്നെയാണ് പ്രദേശത്ത് എത്തിപ്പെട്ടതെന്നാണു വനപാലകരുടെ നിഗമനം.

കൃത്യമായ ഒരു സ്ഥലത്ത് കടുവ തമ്പടിച്ചതായി കണ്ടെത്തിയാൽ മാത്രമേ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിൽ കാര്യമുള്ളൂ. കടുവ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന നിഗമനത്തിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നീക്കം വനം വകുപ്പ് താൽക്കാലികമായി ഉപേക്ഷിച്ചത്.

സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും: മന്ത്രി

ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. കണ്ണൂർ ഡിഎഫ്ഒയെ ഫോണിൽ വിളിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും സ്ഥലം സന്ദർശിക്കണമെന്നും മന്ത്രി നിർദേശിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!