Connect with us

Breaking News

കോർപ്പറേഷൻ ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപക ക്രമക്കേട്: പിഴവുകൾ പരിശോധിക്കണമെന്ന് ഭരണ- പ്രതിപക്ഷ കൗൺസിലർമാർ

Published

on

Share our post

കണ്ണൂർ: സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ കോർപ്പറേഷന്റെ 2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപക ക്രമക്കേട്. നഗരസഭാ ഓഡിറ്റ് കാര്യാലയം സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ നടത്തിയ ഓഡിറ്റിംഗിലാണ് പിഴവുകൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ വലിയ കെടുകാര്യസ്ഥതയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ അഭിപ്രായപ്പെട്ടു.

ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന് കോടികളുടെ നഷ്ടമാണുണ്ടായതെന്ന് വികസന കാര്യ സ്റ്റാൻ‌‌ഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് പറഞ്ഞു. ഒരു വർഷവും മൂന്ന് മാസവും കൊണ്ട് തയ്യാറാക്കിയ ഈ റിപ്പോർട്ടിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.എന്നാൽ ഉദ്യോഗസ്ഥർ വീഴ്ചയെ കുറിച്ച് ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നതായി മേയർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. തങ്ങളുടെ വിഴ്ചയല്ലെന്നും നേരത്തെയുണ്ടായ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്നും തങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നുമാണ് പറയുന്നതെന്നും മേയർ പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ കോർപ്പറേഷനും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യു.ഡി.എഫ് കൗൺസിലർ കെ.എം. സാബിറ പറഞ്ഞു. കോ‌ർപ്പറേഷന്റെ ഓപ്പണിംഗ് ബാലൻസ് പരിശോധിക്കണം. വരവ് ചെലവ് എത്രയെന്ന് പരിശോധിച്ച് ബാങ്കിൽ കണക്കനുസരിച്ചുള്ള തുകയുണ്ടെന്ന് ഫിനാൻസ് കമ്മിറ്റി ഉറപ്പു വരത്തണമെന്നും അവർ പറഞ്ഞു.എല്ലാ മാസവും അഞ്ചിന് മുൻപ് കണക്കുകൾ നോക്കി മോണിറ്ററിംഗ് ചെയ്യാൻ അക്കൗണ്ട്സ് വിഭാഗത്തിന് നി‌ർദ്ദേശം നൽകിയിട്ടുണ്ടെന്ന് മേയർ മറുപടി നൽകി.

102 റിപ്പോർട്ടുകൾ ചോദിച്ച് 32 എണ്ണം മാത്രമാണ് നൽകിയിരിക്കുന്നത്.71 റിപ്പോർട്ടുകളുടെ കുറിപ്പ് പോലും നൽകാൻ കഴിയാത്ത അത്രയും അശക്തരാണോ ഉദ്യോഗസ്ഥരെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ചോദിച്ചു. കൗൺസിലർമാരായ മാർട്ടിൻ ജോർജ്, ടി. രവീന്ദ്രൻ, കെ. സീത, എം. ശകുന്തള എന്നിവ‌ർ സംസാരിച്ചു.നൽകിയിരിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിൽ പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. നേരത്തെയുണ്ടായ ഭരണത്തെ മാത്രം കുറ്റം പറയാനാവില്ല.

ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും ശ്രദ്ധയും വേണം. വീഴ്ച പരിശോധിച്ച് കണ്ടെത്തിയതിന് ശേഷമേ ഓഡിറ്റ് റിപ്പോർട്ട് അംഗീകരിക്കാനാകൂ.എൻ. സുകന്യ, എൽ.ഡി.എഫ്ഭരണാധികാരികൾ കൃത്യമായി ഉദ്യോഗസ്ഥരെ കൊണ്ട് കാര്യങ്ങൾ നടപ്പിലാക്കണം. ഭരണാധികാരികൾ ശ്രദ്ധിക്കാതെ പോയാൽ ഉദ്യോഗസ്ഥർ അലംഭാവം തുടരും. അത് പിന്നീട് ഭരണ സംവിധാനങ്ങളെ പഴി ചാരുന്നതിലേക്കെത്തിക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!