Breaking News
മയ്യഴിയിൽ റേഷനുമില്ല, റേഷൻ കടകളുമില്ല

മാഹി: ഇലക്ട്രോണിക് റേഷൻ കാർഡുകൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കിയ മാഹിയിൽ ഇന്ന് റേഷൻ കാർഡിന് കടലാസിന്റെ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷൻ കടകളുമില്ല. ഒരു കാലത്ത് മയ്യഴിക്കാരെ നോക്കി കേരളക്കാർ അസൂയപ്പെട്ടിരുന്നു. ഫ്രഞ്ച് ഭരണകാലം തൊട്ട് ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ
ന്യായവിലക്ക് അരി, പലവ്യഞ്ജനങ്ങൾ എന്നിവയും വിശേഷ ദിവസങ്ങളിൽ ഇവ സൗജന്യമായും ലഭിച്ചിരുന്നു. ഇതിന് പുറമെ കാർഡൊന്നിന് പ്രതിമാസം 20 കിലോ അരി സൗജന്യമായും കിട്ടുമായിരുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളായി റേഷനുമില്ല, റേഷൻ കടകളുമില്ല.
1956 ൽ സ്ഥാപിതമായ 65 ഓളം ജീവനക്കാരുണ്ടായിരുന്ന മയ്യഴിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മാഹി എംപ്ലോയീസ് കോഓപ് സ്റ്റോഴ്സിന്റെ 16 റേഷൻ കടകളും അടച്ചുപൂട്ടി. ജനങ്ങൾ വലിയ വില നൽകി പൊതുവിപണിയിൽ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും ഇപ്പോൾ വാങ്ങുനത്.
ഒരു കാലത്ത് ലാഭകരമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് മാഹിയുടെ ഹൃദയഭാഗത്ത് ബഹുനില കെട്ടിട സമുച്ചയവും, പള്ളൂരിൽ സ്ഥലവും, ലോറിയടക്കമുള്ള വാഹനങ്ങളും, രണ്ട് ടെക്സ്റ്റൈൽ, രണ്ട് ല്യൂബ് ഓയിൽ ഡിപ്പോകൾ, ഐ.ഒ.സി.യുടെ മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രം എന്നിവയുമുണ്ടായിരുന്നു.
എല്ലാം ഇപ്പോൾ അടച്ചു പൂട്ടിക്കഴിഞ്ഞിരിക്കുകയാണ്.
പൂട്ടുന്ന സമയത്ത് രണ്ട് വർഷത്തോളം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനുണ്ടായിരുന്നു. ഗ്രാറ്റിവിറ്റിയും, പി.എഫ്.ആനുകൂല്യങ്ങളും ഇതേവരെ ഇവർക്ക് ലഭിച്ചിട്ടുമില്ല. ഇവ ലഭ്യമാക്കാൻ പല തവണ ജീവനക്കാർ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതിനിടയിൽ യാതൊരാനുകൂല്യവും ലഭിക്കാതെ ഒരു ജീവനക്കാരൻ മരണപ്പെട്ടു.തൊഴിലാളികൾ പട്ടിണിയിലാണ്. അർഹമായ ആനുകുല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
പ്രദീപൻ, എം.ഇ.സി.എസ് ജീവനക്കാരൻ
നിർത്തലാക്കിയ റേഷൻ സംവിധാനം ഇക്കഴിഞ്ഞ ജൂൺ മാസത്തോടെ പുനരാരംഭിക്കുമെന്ന് മാഹി എം.എൽ.എയുടേയും റീജ്യണൽ അഡ്മിനിസ്‌ട്രേറ്റരുടേയും സാന്നിദ്ധ്യത്തിൽ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതാണ്. പുതുച്ചേരി സർക്കാരിന്റെ മയ്യഴിയോടുള്ള അവഗണന അവസാനിപ്പിക്കണം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്