Connect with us

Breaking News

മയ്യഴിയിൽ റേഷനുമില്ല, റേഷൻ കടകളുമില്ല

Published

on

Share our post

മാഹി: ഇലക്ട്രോണിക് റേഷൻ കാർഡുകൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കിയ മാഹിയിൽ ഇന്ന് റേഷൻ കാർഡിന് കടലാസിന്റെ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷൻ കടകളുമില്ല. ഒരു കാലത്ത് മയ്യഴിക്കാരെ നോക്കി കേരളക്കാർ അസൂയപ്പെട്ടിരുന്നു. ഫ്രഞ്ച് ഭരണകാലം തൊട്ട് ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ

ന്യായവിലക്ക് അരി, പലവ്യഞ്ജനങ്ങൾ എന്നിവയും വിശേഷ ദിവസങ്ങളിൽ ഇവ സൗജന്യമായും ലഭിച്ചിരുന്നു. ഇതിന് പുറമെ കാർഡൊന്നിന് പ്രതിമാസം 20 കിലോ അരി സൗജന്യമായും കിട്ടുമായിരുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളായി റേഷനുമില്ല, റേഷൻ കടകളുമില്ല.

1956 ൽ സ്ഥാപിതമായ 65 ഓളം ജീവനക്കാരുണ്ടായിരുന്ന മയ്യഴിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മാഹി എംപ്ലോയീസ് കോഓപ് സ്റ്റോഴ്സിന്റെ 16 റേഷൻ കടകളും അടച്ചുപൂട്ടി. ജനങ്ങൾ വലിയ വില നൽകി പൊതുവിപണിയിൽ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും ഇപ്പോൾ വാങ്ങുനത്.

ഒരു കാലത്ത് ലാഭകരമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് മാഹിയുടെ ഹൃദയഭാഗത്ത് ബഹുനില കെട്ടിട സമുച്ചയവും, പള്ളൂരിൽ സ്ഥലവും, ലോറിയടക്കമുള്ള വാഹനങ്ങളും, രണ്ട് ടെക്സ്റ്റൈൽ, രണ്ട് ല്യൂബ് ഓയിൽ ഡിപ്പോകൾ, ഐ.ഒ.സി.യുടെ മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രം എന്നിവയുമുണ്ടായിരുന്നു.

എല്ലാം ഇപ്പോൾ അടച്ചു പൂട്ടിക്കഴിഞ്ഞിരിക്കുകയാണ്.
പൂട്ടുന്ന സമയത്ത് രണ്ട് വർഷത്തോളം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനുണ്ടായിരുന്നു. ഗ്രാറ്റിവിറ്റിയും, പി.എഫ്.ആനുകൂല്യങ്ങളും ഇതേവരെ ഇവർക്ക് ലഭിച്ചിട്ടുമില്ല. ഇവ ലഭ്യമാക്കാൻ പല തവണ ജീവനക്കാർ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതിനിടയിൽ യാതൊരാനുകൂല്യവും ലഭിക്കാതെ ഒരു ജീവനക്കാരൻ മരണപ്പെട്ടു.തൊഴിലാളികൾ പട്ടിണിയിലാണ്. അർഹമായ ആനുകുല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
പ്രദീപൻ, എം.ഇ.സി.എസ് ജീവനക്കാരൻ
നിർത്തലാക്കിയ റേഷൻ സംവിധാനം ഇക്കഴിഞ്ഞ ജൂൺ മാസത്തോടെ പുനരാരംഭിക്കുമെന്ന് മാഹി എം.എൽ.എയുടേയും റീജ്യണൽ അഡ്മിനിസ്‌ട്രേറ്റരുടേയും സാന്നിദ്ധ്യത്തിൽ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതാണ്. പുതുച്ചേരി സർക്കാരിന്റെ മയ്യഴിയോടുള്ള അവഗണന അവസാനിപ്പിക്കണം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!