മയ്യഴിയിൽ റേഷനുമില്ല, റേഷൻ കടകളുമില്ല

Share our post

മാഹി: ഇലക്ട്രോണിക് റേഷൻ കാർഡുകൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കിയ മാഹിയിൽ ഇന്ന് റേഷൻ കാർഡിന് കടലാസിന്റെ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷൻ കടകളുമില്ല. ഒരു കാലത്ത് മയ്യഴിക്കാരെ നോക്കി കേരളക്കാർ അസൂയപ്പെട്ടിരുന്നു. ഫ്രഞ്ച് ഭരണകാലം തൊട്ട് ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ

ന്യായവിലക്ക് അരി, പലവ്യഞ്ജനങ്ങൾ എന്നിവയും വിശേഷ ദിവസങ്ങളിൽ ഇവ സൗജന്യമായും ലഭിച്ചിരുന്നു. ഇതിന് പുറമെ കാർഡൊന്നിന് പ്രതിമാസം 20 കിലോ അരി സൗജന്യമായും കിട്ടുമായിരുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളായി റേഷനുമില്ല, റേഷൻ കടകളുമില്ല.

1956 ൽ സ്ഥാപിതമായ 65 ഓളം ജീവനക്കാരുണ്ടായിരുന്ന മയ്യഴിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മാഹി എംപ്ലോയീസ് കോഓപ് സ്റ്റോഴ്സിന്റെ 16 റേഷൻ കടകളും അടച്ചുപൂട്ടി. ജനങ്ങൾ വലിയ വില നൽകി പൊതുവിപണിയിൽ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും ഇപ്പോൾ വാങ്ങുനത്.

ഒരു കാലത്ത് ലാഭകരമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് മാഹിയുടെ ഹൃദയഭാഗത്ത് ബഹുനില കെട്ടിട സമുച്ചയവും, പള്ളൂരിൽ സ്ഥലവും, ലോറിയടക്കമുള്ള വാഹനങ്ങളും, രണ്ട് ടെക്സ്റ്റൈൽ, രണ്ട് ല്യൂബ് ഓയിൽ ഡിപ്പോകൾ, ഐ.ഒ.സി.യുടെ മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രം എന്നിവയുമുണ്ടായിരുന്നു.

എല്ലാം ഇപ്പോൾ അടച്ചു പൂട്ടിക്കഴിഞ്ഞിരിക്കുകയാണ്.
പൂട്ടുന്ന സമയത്ത് രണ്ട് വർഷത്തോളം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനുണ്ടായിരുന്നു. ഗ്രാറ്റിവിറ്റിയും, പി.എഫ്.ആനുകൂല്യങ്ങളും ഇതേവരെ ഇവർക്ക് ലഭിച്ചിട്ടുമില്ല. ഇവ ലഭ്യമാക്കാൻ പല തവണ ജീവനക്കാർ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതിനിടയിൽ യാതൊരാനുകൂല്യവും ലഭിക്കാതെ ഒരു ജീവനക്കാരൻ മരണപ്പെട്ടു.തൊഴിലാളികൾ പട്ടിണിയിലാണ്. അർഹമായ ആനുകുല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
പ്രദീപൻ, എം.ഇ.സി.എസ് ജീവനക്കാരൻ
നിർത്തലാക്കിയ റേഷൻ സംവിധാനം ഇക്കഴിഞ്ഞ ജൂൺ മാസത്തോടെ പുനരാരംഭിക്കുമെന്ന് മാഹി എം.എൽ.എയുടേയും റീജ്യണൽ അഡ്മിനിസ്‌ട്രേറ്റരുടേയും സാന്നിദ്ധ്യത്തിൽ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതാണ്. പുതുച്ചേരി സർക്കാരിന്റെ മയ്യഴിയോടുള്ള അവഗണന അവസാനിപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!