Connect with us

Breaking News

കണിച്ചാർ ഉരുൾപൊട്ടൽ ; ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

Published

on

Share our post

കണിച്ചാർ: പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വിവിധ വകുപ്പുകൾ നടത്തിയദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം പഞ്ചായത്തിൽ നടന്നു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു.റിപ്പോർട്ടിലെ ഇരുപതിന നിർദേശങ്ങൾ മുഴുവനും നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി.

ദുരന്ത നിവാരണ അതോറിറ്റി പ്രധാനമായും ചൂണ്ടിക്കാട്ടിയ പാറമടകളുമായി ബന്ധപ്പെട്ട ഏഴ് നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കും.ഇതുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് തുടർ നടപടികൾ സ്വീകരിക്കാൻ എ.ഡി.എം.കെ.കെ.ദിവാകരൻ നിർദേശം നല്കി.പാറമടകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും.രണ്ട് പാറമടകളിലും അംഗീകൃത ഏജൻസിയെക്കൊണ്ട് ബ്ലാസ്റ്റിംഗ് ടെസ്റ്റ് നടത്തിക്കും.പാറമടയിലെ അനധികൃത നിർമിതികൾ പൊളിച്ചുമാറ്റി ഒഴുക്ക് തടസ്സപ്പെടുത്തിയ നീർച്ചാൽ അടിയന്തരമായി പൂർവസ്ഥിതിയിലാക്കും.

പ്രദേശത്ത് പഞ്ചായത്ത് സ്ഥലം ലഭ്യമാക്കുന്ന മുറക്ക് മഴമാപിനി,സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനം,നദിയിൽ വെള്ളത്തിന്റെ നില രേഖപ്പെടുത്തുന്ന സ്വയം നിയന്ത്രിത യന്ത്രങ്ങൾ എന്നിവ സ്ഥാപിക്കും.ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ യോഗത്തിൽ ഉറപ്പ് നല്കി.

പ്രദേശത്തെ തോടുകൾക്കും നദികൾക്കും ജൈവവേലികൾ നിർമിക്കാനും കയർഭൂവസ്ത്രം സ്ഥാപിക്കാനും തീരുമാനമായി.ഉരുൾപൊട്ടൽ മേഖലയിലെ കുന്നിൻ ചെരിവുകളിലുള്ള വഴികളിൽ അടിഞ്ഞുകൂടിയ വലിയ പാറകൾ ഉടൻ നീക്കം ചെയ്യും.പ്രദേശത്ത് ജീവിക്കുന്നതിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ കാലാവസ്ഥാ പ്രവാചകർ നടത്തിയ പ്രസ്താവനകളിൽ പ്രദേശത്തെ ജനങ്ങളിലുണ്ടായ ഭീതി കുറക്കാനാവശ്യമായ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.ദുരന്തബാധിതരിൽ നഷ്ടപരിഹാരത്തിന് യഥാസമയം അപേക്ഷിക്കാൻ സാധിക്കാത്തവർക്കായി വീണ്ടും അവസരം നല്കാനും ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കാനും പഞ്ചായത്തധികൃതർക്ക് എ.ഡി.എം നിർദേശം നല്കി.

പൂർണമായും തകർന്ന പൂളക്കുറ്റി കുടുംബക്ഷേമ ഉപകേന്ദ്രം പുതിയ സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളോടെ നിർമിക്കും.ഇതിനാവശ്യമായ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് നൽകും.യോഗത്തിൽ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.എ.ഡി.എം.കെ.കെ.ദിവാകരൻ,ജില്ലാ ദുരന്ത നിവാരണ അതോറിറ്റിചെയർമാനും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ്,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്തംഗം വി.ഗീത,പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷാന്റി തോമസ് തുടങ്ങിയവർ സംസാരിച്ചു.റവന്യൂ,പി.ഡബ്ല്യു.ഡി പാലങ്ങളും കെട്ടിടങ്ങളും വിഭാഗം,മണ്ണ് സംരക്ഷണം,എൽ.എസ്.ജി.ഡി,മൈനർ ഇറിഗേഷൻ,കെ.എസ്.ഇ.ബി,ആരോഗ്യം,മൃഗസംരക്ഷണ വിഭാഗം തുടങ്ങി മുഴുവൻ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!