Connect with us

Breaking News

കണിച്ചാർ ഉരുൾപൊട്ടൽ ; ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

Published

on

Share our post

കണിച്ചാർ: പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വിവിധ വകുപ്പുകൾ നടത്തിയദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം പഞ്ചായത്തിൽ നടന്നു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു.റിപ്പോർട്ടിലെ ഇരുപതിന നിർദേശങ്ങൾ മുഴുവനും നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി.

ദുരന്ത നിവാരണ അതോറിറ്റി പ്രധാനമായും ചൂണ്ടിക്കാട്ടിയ പാറമടകളുമായി ബന്ധപ്പെട്ട ഏഴ് നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കും.ഇതുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് തുടർ നടപടികൾ സ്വീകരിക്കാൻ എ.ഡി.എം.കെ.കെ.ദിവാകരൻ നിർദേശം നല്കി.പാറമടകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും.രണ്ട് പാറമടകളിലും അംഗീകൃത ഏജൻസിയെക്കൊണ്ട് ബ്ലാസ്റ്റിംഗ് ടെസ്റ്റ് നടത്തിക്കും.പാറമടയിലെ അനധികൃത നിർമിതികൾ പൊളിച്ചുമാറ്റി ഒഴുക്ക് തടസ്സപ്പെടുത്തിയ നീർച്ചാൽ അടിയന്തരമായി പൂർവസ്ഥിതിയിലാക്കും.

പ്രദേശത്ത് പഞ്ചായത്ത് സ്ഥലം ലഭ്യമാക്കുന്ന മുറക്ക് മഴമാപിനി,സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനം,നദിയിൽ വെള്ളത്തിന്റെ നില രേഖപ്പെടുത്തുന്ന സ്വയം നിയന്ത്രിത യന്ത്രങ്ങൾ എന്നിവ സ്ഥാപിക്കും.ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ യോഗത്തിൽ ഉറപ്പ് നല്കി.

പ്രദേശത്തെ തോടുകൾക്കും നദികൾക്കും ജൈവവേലികൾ നിർമിക്കാനും കയർഭൂവസ്ത്രം സ്ഥാപിക്കാനും തീരുമാനമായി.ഉരുൾപൊട്ടൽ മേഖലയിലെ കുന്നിൻ ചെരിവുകളിലുള്ള വഴികളിൽ അടിഞ്ഞുകൂടിയ വലിയ പാറകൾ ഉടൻ നീക്കം ചെയ്യും.പ്രദേശത്ത് ജീവിക്കുന്നതിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ കാലാവസ്ഥാ പ്രവാചകർ നടത്തിയ പ്രസ്താവനകളിൽ പ്രദേശത്തെ ജനങ്ങളിലുണ്ടായ ഭീതി കുറക്കാനാവശ്യമായ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.ദുരന്തബാധിതരിൽ നഷ്ടപരിഹാരത്തിന് യഥാസമയം അപേക്ഷിക്കാൻ സാധിക്കാത്തവർക്കായി വീണ്ടും അവസരം നല്കാനും ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കാനും പഞ്ചായത്തധികൃതർക്ക് എ.ഡി.എം നിർദേശം നല്കി.

പൂർണമായും തകർന്ന പൂളക്കുറ്റി കുടുംബക്ഷേമ ഉപകേന്ദ്രം പുതിയ സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളോടെ നിർമിക്കും.ഇതിനാവശ്യമായ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് നൽകും.യോഗത്തിൽ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.എ.ഡി.എം.കെ.കെ.ദിവാകരൻ,ജില്ലാ ദുരന്ത നിവാരണ അതോറിറ്റിചെയർമാനും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ്,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്തംഗം വി.ഗീത,പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷാന്റി തോമസ് തുടങ്ങിയവർ സംസാരിച്ചു.റവന്യൂ,പി.ഡബ്ല്യു.ഡി പാലങ്ങളും കെട്ടിടങ്ങളും വിഭാഗം,മണ്ണ് സംരക്ഷണം,എൽ.എസ്.ജി.ഡി,മൈനർ ഇറിഗേഷൻ,കെ.എസ്.ഇ.ബി,ആരോഗ്യം,മൃഗസംരക്ഷണ വിഭാഗം തുടങ്ങി മുഴുവൻ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!