Breaking News
ആ കണ്ണീർ ചിത്രത്തിലെ അപ്പു `മിസ്റ്റർ ആലപ്പി’ മത്സരത്തിന്

ആലപ്പുഴ: ഇരുകാലുകളും ഒരു കൈയുമില്ലാത്ത കുട്ടിയെ ഒക്കത്തിരുത്തി ഒറ്റത്തടി തെങ്ങുപാലത്തിലൂടെ വിഷമിച്ചു നീങ്ങുന്ന പിതാവ് പുഷ്‌കരൻ. വെപ്പുകാലും കൈയിലേന്തി മാതാവ് ശ്യാമള പിന്നാലെ. പതിറ്റാണ്ടുമുമ്പ് ‘കേരളകൗമുദി’ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിലെ കുട്ടിയെ ഇപ്പോൾ കാണണമെങ്കിൽ ശരീരസൗന്ദര്യ മത്സരത്തിന് യുവാക്കൾ തയ്യാറെടുക്കുന്ന ജിംനേഷ്യത്തിലെത്തണം.
വയസ് 23 ആയി. അമ്പലപ്പുഴ മുരളി ജിംനേഷ്യത്തിലേക്കുള്ള 59 ചവിട്ടുപടികൾ വെപ്പുകാലുകളിൽ പരസഹായമില്ലാതെ കയറിവരുന്ന അപ്പു കടുത്ത പരിശീലനത്തിലാണ്.അമ്പലപ്പുഴ ഗവ.കോളേജിൽ നിന്ന് ബിരുദമെടുത്തതിനു പിന്നാലെയായിരുന്നു ജിംനേഷ്യത്തിൽ പോകാനുള്ള തീരുമാനം. നിന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഒരു ജിംനേഷ്യത്തിൽ നിന്ന് ഇറക്കിവിട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. അപ്പുവിന്റെ ദൃഢനിശ്ചയം തിരിച്ചറിഞ്ഞ മുരളി ജിമ്മിലെ വിഷ്ണു ദൗത്യം ഏറ്റെടുത്തു.
ഈ മാസം 11ന് നടക്കുന്ന മിസ്‌റ്റർ ആലപ്പി മത്സരത്തിൽ പോരാളിയായി അപ്പു മുന്നിലുണ്ടാകും.ശബ്ദമില്ലാത്ത കുട്ടിക്കാലംഅമ്പലപ്പുഴ കരൂർ സ്വദേശിയായ അപ്പുവിന് ജന്മനാ വലതുകൈയും ചുണ്ടുമില്ലായിരുന്നു. ഒപ്പം ശബ്ദ വൈകല്യവും. രണ്ടു വയസ് പിന്നിട്ടപ്പോൾ മുട്ടിനു താഴെ പഴുപ്പ് ബാധിച്ച് ഇരുകാലും മുറിച്ചുമാറ്റി. പിന്നീട് ചുണ്ട് വച്ചുപിടിപ്പിച്ചു. മറ്റൊരു ശസ്‌ത്രക്രിയയിലൂടെ ശബ്ദത്തിനും മാറ്റമുണ്ടായി. ഒന്നിനും കൊള്ളാത്തവനെന്ന പരിഹാസമേറ്റ് ആരോടും മിണ്ടാതെ ഏകനായി കഴിഞ്ഞ നാളുകൾ.
ജീവിതം കിടക്കയിൽ മാത്രമായി അവസാനിക്കുമെന്ന് കരുതിയ കാലം.അവിടെനിന്നാണ് അപ്പു ഇവിടെയെത്തിയത്.ഇലക്ട്രിക് മുച്ചക്രവാഹനം വേണംഭിന്നശേഷിക്കാർക്കുള്ള പെൻഷനായി ലഭിക്കുന്ന 1600 രൂപയാണ് വരുമാനം. 500 രൂപ ജിമ്മിൽ നൽകും. രാവിലെയും വൈകിട്ടും ജിമ്മിലെത്തണമെങ്കിൽ 400 രൂപ ഓട്ടോക്കൂലി വേണം. പണമില്ലാത്തതിനാൽ പരിശീലനം വൈകിട്ടു മാത്രമാക്കി. സ്കൂളിൽ താത്കാലിക തൂപ്പുകാരിയായ അമ്മയാണ് എല്ലാത്തിനും ആശ്രയം.
അച്‌ഛൻ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സഹോദരിയുടെ വിവാഹത്തിനായി ബാങ്കിൽ ആധാരം പണയപ്പെടുത്തിയെടുത്ത വായ്പ അടച്ചുതീർന്നിട്ടില്ല. ഇലക്‌ട്രിക് മുച്ചക്ര വാഹനം സംഘടിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് അനിമേഷൻ വിദ്യാർത്ഥി കൂടിയായ അപ്പു. അതിന് അര ലക്ഷം രൂപവേണം. കേടുപാടുകൾ സംഭവിച്ചതിനാൽ വെപ്പുകാലുകളും മാറ്റി വാങ്ങണം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്