Connect with us

Breaking News

‘തട്ടിപ്പിൽ’ കുടുങ്ങി കോർപ്പറേഷൻ

Published

on

Share our post

കോഴിക്കോട്: തുടർച്ചയായുണ്ടാകുന്ന തട്ടിപ്പുകളിൽ കുടുങ്ങി കോഴിക്കോട് കോർപ്പറേഷൻ. കെട്ടിടനമ്പർ തട്ടിപ്പ്, നികുതി തട്ടിപ്പ്, തൊഴിൽ തട്ടിപ്പ് തുടങ്ങി അടുത്തിടെ കോർപ്പറേഷനെ പ്രതിരോധത്തിലാക്കി നിരവധി തട്ടിപ്പുകളാണ് പുറത്തായത്. ഏറ്റവും ഒടുവിലായി പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പിലൂടെ 15.24 കോടി നഷ്ടമാവുകയുംചെയ്തു.ബാങ്കിലുണ്ടായ തട്ടിപ്പ് കോർപ്പറേഷനിലെന്ന തരത്തിലേക്ക് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭരണ പക്ഷം വിമർശിക്കുമ്പോഴും അക്കൗണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ച ചർച്ചയാക്കുകയാണ് പ്രതിപക്ഷം.

വലിയ തട്ടിപ്പുകളാണ് ഈ വർഷം മാത്രം പുറത്തുവന്നത്. ഇവയിലൊന്നും കാര്യമായ നടപടിയില്ലാത്തതും ചോദ്യം ചെയ്യപ്പെടുകയാണ്. കെട്ടിടനമ്പർ തട്ടിപ്പിൽ ഒരു സംഘത്തെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം നിലച്ചു. കോർപ്പറേഷനിൽ ഉദ്യോഗസ്ഥരുടെ സഞ്ചയ സോഫ്റ്റ് വെയറിലെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഡിജിറ്റൽ സിഗ്‌നേച്ചറും ഉപയോഗിച്ചാണ് നഗരത്തിലെ കെട്ടിടങ്ങൾക്ക് വ്യാപകമായി വ്യാജനമ്പർ നൽകിയത്. വലിയ പ്രതിഷേധം ഉയർന്നതോടെ അന്വേഷണം ഊർജിതമാക്കി ഒരു കേസിൽ തട്ടിപ്പ് സംഘത്തെ പിടികൂടിയെങ്കിലും പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ല.

അന്ന് അറസ്റ്റിലായവരെല്ലാം ജാമ്യത്തിലിറങ്ങുകയും ചെയ്തു. ക്രമക്കേട് പുറത്തായതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ കോർപ്പറേഷൻ തിരിച്ചെടുക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് നികുതി പിരിവിലെ തട്ടിപ്പ് പുറത്തുവന്നത്. ടൗൺ സ്റ്റേഷനിൽ സെക്രട്ടറി പരാതി നൽകിയെങ്കിലും അറസ്റ്റ് ഉൾപ്പെടയുള്ള നടപടികൾ ഉണ്ടായില്ല. ബിൽ കളക്ടർമാർ പിരിച്ച നികുതി മുഴുവനായും രജിസ്റ്ററിൽ ചേർക്കാതെ തട്ടിപ്പുനടത്തിയത് താത്കാലിക ജീവനക്കാരാണ്. താത്കാലിക നിയമനങ്ങളും ഇതോടെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ ഉണ്ടായില്ല.2017 – 18 കാലഘട്ടത്തിലെ ക്രമക്കേടാണ് പുറത്തുവന്നത്. പൊലീസിൽ പരാതി നൽകിയതിന് പുറമെ കോർപ്പറേഷനിൽ ആഭ്യന്തര പരിശോധനയും നടന്നിരുന്നെങ്കിലും ഇതെല്ലാം പ്രഹസനമാണെന്ന് പ്രതിപക്ഷം പറയുന്നു.

കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ടെന്ന് സാമൂഹികമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചാരണവും നടന്നിരുന്നു. ഇതിൽ കോർപ്പറേഷൻ സക്രട്ടറി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.വ്യജ വെബ്സൈറ്റും ലിങ്കും നൽകി പല തസ്തികകളിലായി 821 ഒഴിവുകളുണ്ടെന്നായിരുന്നു പ്രചാരണം.മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് ബേപ്പൂർ മേഖലാ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു മറ്റൊരു തട്ടിപ്പ്. 2020 – 21 വർഷത്തെ ജനകീയാസൂത്രണപദ്ധതി പ്രകാരം നടപ്പാക്കിയ പദ്ധതിയുടെ തുക കോർപ്പറേഷിൽ അടച്ചില്ലെന്നായിരുന്നു പരാതി.

കോഴിക്കൂട് നൽകിയ കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് പദ്ധതിപ്രകാരം തുക നൽകിയില്ലെന്ന പരാതി ഉയർന്നതോടെയാണ് സംഭവം വിവാദമായത്. കോർപ്പറേഷന് നഷ്ടമായ 3,95,825 രൂപ പലിശസഹിതം തിരിച്ചുപിടിക്കണമെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിയെടുക്കണമെന്നും കോർപ്പറേഷൻ മൃഗസംരക്ഷണവകുപ്പിന് ശുപാർശ ചെയ്തിരുന്നു.ഫണ്ട് തട്ടിപ്പ് കേസ് സി.ബി.ഐക്ക്കൈമാറണം: ബി.ജെ.പികോഴിക്കോട്: വലിയ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.

സെൻട്രൽ വിജിലൻസ് കമ്മിഷന്റെ പുതിയ ചട്ടപ്രകാരം മൂന്നുകോടിക്ക് മുകളിലുളള തട്ടിപ്പുകൾ പുറത്തുവന്ന് ഒരാഴ്ചയ്ക്കകം റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്ത് ദേശീയ ഫ്രോഡ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും അന്വഷണം നടത്താൻ കേന്ദ്ര ഏജൻസിയെ ചുമതലപ്പെടുത്തുകയും വേണം.15.24 കോടി രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി ആറുമാസം കൊണ്ട് നഷ്ടപ്പെട്ടിട്ടും കോർപ്പറേഷൻ ധനകാര്യവിഭാഗം അതറിഞ്ഞില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണ്. ധനകാര്യവിഭാഗം ഓരോ മാസവും കൃത്യമായ പരിശോധന നടത്തേണ്ടിയിരുന്നതാണ്. കോർപ്പറേഷനിൽ ആറോളം ഉദ്യോഗസ്ഥർ ഇതിനായി പ്രവർത്തിക്കുന്നുമുണ്ട്.

പലതട്ടിലുളള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ട ബാങ്കും അതൊന്നും പാലിച്ചിട്ടില്ല. പതിനഞ്ച് കോടിക്ക് മുകളിൽ തട്ടിപ്പ് നടത്തിയിട്ടും നടത്തിയ മാനേജരുടെ അക്കൗണ്ടുകളിൽ കാര്യമായ പണമൊന്നും ബാക്കിയില്ലെന്നതും അയാളുടെ ജീവിതസാഹചര്യം മെച്ചപ്പെടാത്തതും സംശയം ജനിപ്പിക്കുകയാണ്. മറ്റാർക്കെങ്കിലും വേണ്ടിയാണോ ബാങ്ക് കൃത്രിമം നടത്തിയതെന്നതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. തട്ടിപ്പുകൾ തുടർക്കഥയാവുന്ന കോഴിക്കോട് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കുമെന്നും സജീവൻ പറഞ്ഞു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!