Connect with us

Breaking News

സംസ്ഥാന ഭാഗ്യക്കുറിക്ക് വെല്ലു വിളിയായി വ്യാജ ലോട്ടറി; ‘എഴുത്തിൽ ചൂത് “

Published

on

Share our post

കണ്ണൂർ: സംസ്ഥാന ലോട്ടറിക്കും ലോട്ടറി തൊഴിലാളികൾക്കും കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് എഴുത്തു ലോട്ടറി ചൂതാട്ടം വീണ്ടും സജീവം. ഈ നിയമലംഘനത്തിനെതിരെ കടുത്ത നടപടിക്കുള്ള തയ്യാറെടുപ്പുകൾ വർഷങ്ങൾക്കുമുന്നേ ആരംഭിച്ചെങ്കിലും ഇതുവരെ വിജയിച്ചില്ല. അങ്ങേയറ്റം കരുതലോടെയുള്ള ഇടപാടായതിനാൽ നിയമത്തിന് മുന്നിൽ എഴുത്തുലോട്ടറി മാഫിയയെ എത്തിക്കാൻ പൊലീസിനോ,​ ഭാഗ്യക്കുറി വകുപ്പിനോ സാധിച്ചിട്ടില്ല.രഹസ്യസ്വഭാവത്തിൽ ചെയ്യുന്നതിനാൽ തെളിവുകൾ കണ്ടെത്തി നടപടി സ്വീകരിക്കുക പ്രയാസമാണെന്നത് ചൂതാട്ടക്കാർക്ക് തുണയാകുന്നു.

അപൂർവ്വം തട്ടിപ്പുകാർ പിടിക്കപ്പെടുന്നുണ്ടെങ്കിലും വകുപ്പ് നിസാരമായതിന്റെ ആനൂകൂല്യത്തിൽ എളുപ്പത്തിൽ പുറത്തുകടക്കാൻ ഇവർക്ക് കഴിയുന്നു. ഓൺലൈൻ വഴിയാണ് എഴുത്തുലോട്ടറി ഇടപാട്. ലോക്ക് ഡൗൺ കാലത്ത് ലോട്ടറി വിൽപന മുടങ്ങിയപ്പോഴാണ് ഓൺലൈൻ ചൂതാട്ടത്തിന്റെ തുടക്കം.എഴുത്തിൽ മൂന്ന് അക്കംകേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിലെ അവസാന മൂന്ന് നമ്പറുകളെ ആധാരമാക്കിയുള്ള ചൂതാട്ടമാണിത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന നമ്പറിന്റെ അവസാന മൂന്നക്കം എഴുത്തുലോട്ടറി ഏജന്റിന് കൊടുക്കുന്നു.

പ്രവചനം ശരിയായാൽ 5000 രൂപ ലഭിക്കും. രണ്ട് അക്കം ശരിയായാൽ 200 രൂപയും ഒരക്കമാണ് കൃത്യമാകുന്നതെങ്കിൽ 100 രൂപയും ലഭിക്കും. ഒരു നമ്പർ എഴുതി നൽകുന്നതിന് 10 രൂപയെ ഉള്ളു എന്നതുകൊണ്ട് ദിവസേന ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടക്കുന്നു.” ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവർക്കും ഏജന്‍സികൾക്കും കേരള ലോട്ടറിക്കും എഴുത്തു ലോട്ടറികൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവ നിയമം മൂലം നിരോധിക്കണം. കർശനമായ നിയമ വ്യവസ്ഥകൾ രൂപീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

”(സി.പി. രവീന്ദ്രൻ- സെക്രട്ടറി,​ ലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കണ്ണൂർ)​ലോട്ടറി ഓഫീസിന് മുന്നിൽ പ്രതിഷേധംലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസ് മാ‌ർച്ചും ധർണ്ണയും നടത്തി. എഴുത്തു ലോട്ടറികൾക്കെതിരെ നടപടി സ്വീകരിക്കുക,​ വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കുക,​ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.രവീന്ദ്രൻ,​ എം.സുരേന്ദ്രൻ,​ കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!