Connect with us

Breaking News

വിഷബാധയെന്ന് സംശയം; കാലിത്തീറ്റ കഴിച്ച എട്ട് പശുക്കൾ ചത്തു

Published

on

Share our post

ചാലോട്: കൂടാളി കോവൂർ‍ ഡെയറി ഫാമിൽ എട്ട് പശുക്കൾ ചത്തു. ഒരു പശു അവശ നിലയിൽ. കാലിത്തീറ്റയിൽ നിന്നു വിഷബാധയേറ്റുവെന്നാണു സംശയം. ചക്കരക്കൽ മാമ്പ സ്വദേശി കെ.പ്രതീഷ് നടത്തുന്ന ഏബിൾ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 8 പശുക്കൾ ചത്തത്. കാലിത്തീറ്റ കഴിച്ചതാണു മരണ കാരണമെന്നാണ് ആരോപണം.

നവംബർ 18ന് ആണ് കേരള സർക്കാർ ഉൽപന്നമായ കേരള ഫീഡ്സിന്റെ 100 ചാക്ക് കാലിത്തീറ്റ ഫാമിലേക്ക് ഓർഡർ ചെയ്യുന്നത്. 21ന് വൈകിട്ടോടെ കാലിത്തീറ്റ ലഭിച്ചു. 3 ഷെഡുകളിലായി 150 ഓളം പശുക്കളാണ് ഇവിടെയുള്ളത്. അന്ന് വൈകിട്ടു തന്നെ ഒരു ഷെഡിലെ പശുക്കൾക്കു കാലിത്തീറ്റ നൽകി.

ഒരു ദിവസം കഴിഞ്ഞാണ് മറ്റ് 2 ഷെഡുകളിലെ പശുക്കൾക്കു കാലിത്തീറ്റ നൽകിയത്. 60 ചാക്ക് കാലിത്തീറ്റ പശുക്കൾക്കു നൽകിയിട്ടുണ്ട്. കാലിത്തീറ്റ കഴിച്ചതിന്റെ അടുത്ത ദിവസം മുതൽ പശുക്കൾ തീറ്റ കുറച്ചു. വയറിളക്കവും വന്നു.ആദ്യ ദിവസം മുതൽ കാലിത്തീറ്റ കഴിച്ച പശുക്കൾ കൂടുതൽ അവശരാകാൻ തുടങ്ങി.

27 മുതൽ ഭക്ഷണം കഴിക്കാതെയായി. 28ന് കാലിത്തീറ്റ കമ്പനിയിൽ നിന്ന് 3 ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. കാലിത്തീറ്റയുടെ സാംപിൾ പരിശോധനയ്ക്കു കൊണ്ടു പോയി. 3 വലിയ പശുവും 5 കുട്ടികളുമാണ് ചത്തത്.

ഒരു പശു ഇപ്പോൾ അവശനിലയിലാണ്. ബക്കറ്റിൽ ബാക്കി വന്ന കാലിത്തീറ്റ ചാണകക്കുണ്ടിൽ ഇട്ടത് കഴിച്ച 5 കോഴികളും പിന്നാലെ ചത്തതായി ഫാം ഉടമ പറയുന്നു.കൂടാളി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ, ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു. കാലിത്തീറ്റ നൽകുന്നതു നിർത്തുകയും ചികിത്സ നൽകുകയും ചെയ്തതോടെ ഫാമിലെ മറ്റു പശുക്കളുടെ ആരോഗ്യം പൂർവ സ്ഥിതിയിൽ ആയി വരികയാണെന്ന് ഉടമ പറഞ്ഞു.

“പശുക്കൾക്ക് ചോളവും തവിടും വൈക്കോലും പച്ചപ്പുല്ലും നൽകുന്നുണ്ട്. കാലിത്തീറ്റ നൽകിയതോടെയാണു പശുക്കൾ അവശ നിലയിലായത്. ഇതോടെ കാലിത്തീറ്റ മാറ്റി. പശുക്കൾക്ക് ചികിത്സയും നൽകിത്തുടങ്ങി. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞതോടെ പാലിന്റെ അളവും കുറഞ്ഞു.

കാലിത്തീറ്റ കമ്പനിക്കാർ ഫാമിൽ എത്തിയിരുന്നു. പരിശോധയ്ക്കായി സാംപിൾ എടുത്തിട്ടാണ് പോയത്. കാലിത്തീറ്റ മടക്കി എടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.” – കെ.പ്രതീഷ് (ഫാം ഉടമ)

“ചത്ത പശുവിന്റെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. ഭക്ഷണം ദഹിക്കാത്തതാണു മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. പശുക്കൾക്കു നൽകിയ ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരാതെ മരണ കാരണം ഉറപ്പിക്കാൻ കഴിയില്ല.

ഒന്നോ രണ്ടോ പശുക്കൾക്കാണു പ്രശ്നമെങ്കിൽ ഇൻഫെക്‌ഷൻ എന്ന് കരുതാം. ഇത് ഫാമിലെ മുഴുവൻ പശുക്കൾ‌ക്കും വയറിളക്കം ഉണ്ടായിരുന്നു. നൽകിയ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തിൽ സംശയം ഉണർത്തുന്നുണ്ട്.” – എൻ.ഷാക്കിറ (വെറ്ററിനറി സർജൻ, കൂടാളി ഡിസ്പെൻസറി)


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!