Breaking News
വിഷബാധയെന്ന് സംശയം; കാലിത്തീറ്റ കഴിച്ച എട്ട് പശുക്കൾ ചത്തു

ചാലോട്: കൂടാളി കോവൂർ ഡെയറി ഫാമിൽ എട്ട് പശുക്കൾ ചത്തു. ഒരു പശു അവശ നിലയിൽ. കാലിത്തീറ്റയിൽ നിന്നു വിഷബാധയേറ്റുവെന്നാണു സംശയം. ചക്കരക്കൽ മാമ്പ സ്വദേശി കെ.പ്രതീഷ് നടത്തുന്ന ഏബിൾ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 8 പശുക്കൾ ചത്തത്. കാലിത്തീറ്റ കഴിച്ചതാണു മരണ കാരണമെന്നാണ് ആരോപണം.
നവംബർ 18ന് ആണ് കേരള സർക്കാർ ഉൽപന്നമായ കേരള ഫീഡ്സിന്റെ 100 ചാക്ക് കാലിത്തീറ്റ ഫാമിലേക്ക് ഓർഡർ ചെയ്യുന്നത്. 21ന് വൈകിട്ടോടെ കാലിത്തീറ്റ ലഭിച്ചു. 3 ഷെഡുകളിലായി 150 ഓളം പശുക്കളാണ് ഇവിടെയുള്ളത്. അന്ന് വൈകിട്ടു തന്നെ ഒരു ഷെഡിലെ പശുക്കൾക്കു കാലിത്തീറ്റ നൽകി.
ഒരു ദിവസം കഴിഞ്ഞാണ് മറ്റ് 2 ഷെഡുകളിലെ പശുക്കൾക്കു കാലിത്തീറ്റ നൽകിയത്. 60 ചാക്ക് കാലിത്തീറ്റ പശുക്കൾക്കു നൽകിയിട്ടുണ്ട്. കാലിത്തീറ്റ കഴിച്ചതിന്റെ അടുത്ത ദിവസം മുതൽ പശുക്കൾ തീറ്റ കുറച്ചു. വയറിളക്കവും വന്നു.ആദ്യ ദിവസം മുതൽ കാലിത്തീറ്റ കഴിച്ച പശുക്കൾ കൂടുതൽ അവശരാകാൻ തുടങ്ങി.
27 മുതൽ ഭക്ഷണം കഴിക്കാതെയായി. 28ന് കാലിത്തീറ്റ കമ്പനിയിൽ നിന്ന് 3 ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. കാലിത്തീറ്റയുടെ സാംപിൾ പരിശോധനയ്ക്കു കൊണ്ടു പോയി. 3 വലിയ പശുവും 5 കുട്ടികളുമാണ് ചത്തത്.
ഒരു പശു ഇപ്പോൾ അവശനിലയിലാണ്. ബക്കറ്റിൽ ബാക്കി വന്ന കാലിത്തീറ്റ ചാണകക്കുണ്ടിൽ ഇട്ടത് കഴിച്ച 5 കോഴികളും പിന്നാലെ ചത്തതായി ഫാം ഉടമ പറയുന്നു.കൂടാളി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ, ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു. കാലിത്തീറ്റ നൽകുന്നതു നിർത്തുകയും ചികിത്സ നൽകുകയും ചെയ്തതോടെ ഫാമിലെ മറ്റു പശുക്കളുടെ ആരോഗ്യം പൂർവ സ്ഥിതിയിൽ ആയി വരികയാണെന്ന് ഉടമ പറഞ്ഞു.
“പശുക്കൾക്ക് ചോളവും തവിടും വൈക്കോലും പച്ചപ്പുല്ലും നൽകുന്നുണ്ട്. കാലിത്തീറ്റ നൽകിയതോടെയാണു പശുക്കൾ അവശ നിലയിലായത്. ഇതോടെ കാലിത്തീറ്റ മാറ്റി. പശുക്കൾക്ക് ചികിത്സയും നൽകിത്തുടങ്ങി. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞതോടെ പാലിന്റെ അളവും കുറഞ്ഞു.
കാലിത്തീറ്റ കമ്പനിക്കാർ ഫാമിൽ എത്തിയിരുന്നു. പരിശോധയ്ക്കായി സാംപിൾ എടുത്തിട്ടാണ് പോയത്. കാലിത്തീറ്റ മടക്കി എടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.” – കെ.പ്രതീഷ് (ഫാം ഉടമ)
“ചത്ത പശുവിന്റെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. ഭക്ഷണം ദഹിക്കാത്തതാണു മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. പശുക്കൾക്കു നൽകിയ ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരാതെ മരണ കാരണം ഉറപ്പിക്കാൻ കഴിയില്ല.
ഒന്നോ രണ്ടോ പശുക്കൾക്കാണു പ്രശ്നമെങ്കിൽ ഇൻഫെക്‌ഷൻ എന്ന് കരുതാം. ഇത് ഫാമിലെ മുഴുവൻ പശുക്കൾക്കും വയറിളക്കം ഉണ്ടായിരുന്നു. നൽകിയ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തിൽ സംശയം ഉണർത്തുന്നുണ്ട്.” – എൻ.ഷാക്കിറ (വെറ്ററിനറി സർജൻ, കൂടാളി ഡിസ്പെൻസറി)
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്