Connect with us

Breaking News

ഇതാ അദ്ഭുത മാവ്! കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ ഫല വൈവിധ്യമേകി 16 മാവുകൾ

Published

on

Share our post

പയ്യന്നൂർ : കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ 16 മാവുകൾ. കാലാപ്പാടിയും അമൃതവും ബാംഗളോരയും ബെങ്കരപ്പള്ളിയും നീലനും കുഞ്ഞിമംഗലവും ഒളോറും മല്ലികയും അശോകനും പേരറിയാത്ത 7 മാവുകളും കിളിച്ചുണ്ടൻ മാവിൽ തഴച്ചു വളർന്ന് പൂവിടാൻ തുടങ്ങി. കഴിഞ്ഞ വർഷം മുതൽ മാമ്പഴം പിടിച്ചു തുടങ്ങിയിരുന്നു.

കുഞ്ഞിമംഗലം കൊയപ്പാറയിലെ മണ്ടയാട്ട് വടക്കേ പുരയിൽ എം.വി.പി.മുഹമ്മദിന്റെ വീട്ടുമുറ്റത്താണ് ഈ അദ്ഭുത കാഴ്ച. മുഹമ്മദ് ആശിച്ച് നട്ടുവളർത്തിയ കിളിച്ചുണ്ടൻ മാവ് ഇത്തിൾ വളർന്ന് നശിച്ചുപോകുന്ന ഘട്ടം വന്നപ്പോൾ നാലരടി ഉയരത്തിൽ മാവ് വെട്ടിമുറിച്ചു.

അത് തളിരിടാൻ തുടങ്ങിയപ്പോൾ മുഹമ്മദിന്റെ മനസ്സിൽ മൊട്ടിട്ടതാണ് വിവിധ മാവുകൾ ഈ മാവിൽ ഗ്രാഫ്റ്റ് ചെയ്യുക എന്നത്. കേട്ടുകേൾവി പോലുമില്ലാത്ത പരീക്ഷണം മുഹമ്മദ് തുടങ്ങി. സ്വാദേറിയ മാങ്ങകൾ ലഭിച്ച സ്ഥലത്ത് നിന്നെല്ലാം അതിന്റെ കമ്പുകൾ ശേഖരിച്ച് കൊണ്ടു വന്ന് ഈ മാവിലെ തളിരിൽ ഗ്രാഫ്റ്റ് ചെയ്തു.

26 മാവുകൾ ഗ്രാഫ്റ്റ് ചെയ്ത് ഈ മാവിൽ ഒരുക്കിയെടുത്തു. പ്രായമാകാതെ പ്രസവിച്ച കുട്ടികളെ ഇൻക്യുബേറ്ററിൽ സംരക്ഷിച്ചെടുക്കും പോലെ കുടയും ബെഡ്ഷീറ്റും ഉപയോഗിച്ച് വെയിൽ തട്ടാതെയാണ് ഇവ സംരക്ഷിച്ചത്.

വിലങ്ങനെ വെട്ടിയ മാവിൻ തടയിൽ മഴക്കാലത്ത് വെള്ളമിറങ്ങി 10 മാവുകൾ ചീഞ്ഞ് നശിച്ചുപോയി. വെള്ളമിറങ്ങാതിരിക്കാൻ മുറിച്ച ഭാഗത്ത് കോൺക്രീറ്റ് കൊണ്ടുള്ള കൊച്ചു സ്ലാബ് വച്ച് സംരക്ഷിച്ചതോടെ ബാക്കി മാവുകൾ വളർന്ന് പന്തലിച്ചു.

തന്റെ വാടക വീട്ടിൽ താമസിച്ച അശോകൻ ഡോക്ടർ കോട്ടയത്ത് നിന്നു കൊണ്ടു വന്നു നട്ടുവളർത്തിയ മാവ് മുറിച്ച് മാറ്റേണ്ടി വന്നപ്പോൾ അതിന്റെ കമ്പും ഇതിൽ ഗ്രാഫ്റ്റ് ചെയ്തു. ആ മാവാണ് അശോകൻ മാവ്. 16 മാവുകൾക്ക് ഇപ്പോൾ 7 വർഷം പ്രായമുണ്ട്.

ഏയർ ലെയറിങ്ങിലൂടെ വളർത്തിയെടുത്ത കാലാപ്പാടി മാവ് ഒരു ബക്കറ്റിൽ വളർന്ന് പൂവിട്ടിട്ടുണ്ട്.മാങ്ങ പറിക്കാൻ പ്രത്യേക സംവിധാനത്തിലുള്ള തോട്ടിയും വർഷാവർഷം മാവിനെ നിലത്ത് നിന്ന് പ്രൂണിങ് ചെയ്യാനുള്ള സംവിധാനവും മുഹമ്മദ് സ്വന്തമായി തയാറാക്കിയിട്ടുണ്ട്.

82 വയസ്സുള്ള മുഹമ്മദിന്റെ പറമ്പ് വിവിധ കണ്ടുപിടുത്ത പരീക്ഷണശാല കൂടിയാണ്. നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ്ങിൽ ജോലി നേടിയ മുഹമ്മദ് 33 വർഷത്തെ സേവനത്തിന് ശേഷം ബിസിനസ്സ് മാനേജരായാണു വിരമിച്ചത്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!