Connect with us

Breaking News

എസ്‌.എഫ്‌.ഐ വനിതാ നേതാവിനെതിരായ വധശ്രമത്തിന് പിന്നിൽ മയക്കു മരുന്ന്‌ സംഘം

Published

on

Share our post

കൽപ്പറ്റ : മേപ്പാടി പോളിടെക്‌നിക്‌ കോളേജിൽ യു.ഡി.എസ്‌.എഫ്‌–-മയക്കുമരുന്ന്‌ സംഘം നടത്തിയത്‌ ആസൂത്രിത ആക്രമണം. എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ വധിക്കുകയായിരുന്നു ലക്ഷ്യം. എസ്‌.എഫ്‌.ഐ പ്രവർത്തകർ ഓടിയെത്തിയതിലാണ്‌ ജീവൻ രക്ഷിക്കാനായത്‌. അതിക്രൂരമായാണ്‌ മർദിച്ചത്‌.

കോളേജിലെ മയക്കുമരുന്ന്‌ സംഘമായ “ട്രാബിയോക്കും’ യു.ഡി.എസ്‌.എഫും ചേർന്നാണ്‌ എസ്‌.എഫ്‌.ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചത്‌. പെൺകുട്ടിയെന്ന പരിഗണനപോലും ഇല്ലാതെയാണ്‌ മുപ്പതോളം വരുന്ന ആൺകൂട്ടത്തിന്റെ മർദനം. അപർണ ഒറ്റയ്‌ക്ക്‌ ഇരിക്കുന്നത്‌ നിരീക്ഷിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

മുടിക്ക്‌ കുത്തിപ്പിടിച്ച്‌ മതിലിനോട്‌ ചേർത്ത്‌ നിർത്തി വടികൊണ്ട്‌ മർദിച്ചു. പിന്നീട്‌ ഉയർന്ന മതിലിന്‌ മുകളിലൂടെ താഴേയ്‌ക്ക്‌ തള്ളിയിട്ടു. താഴെ വീണപ്പോൾ ദേഹത്ത്‌ കയറി ചവിട്ടി. എസ്‌.എഫ്‌.ഐ പ്രവർത്തകർ ഓടിയെത്തുമ്പോഴേക്കും അപർണ അബോധാവസ്ഥയിലായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചവരെയും മർദിച്ചു.മയക്കുമരുന്ന്‌ സംഘത്തോടൊപ്പം യുഡിഎസ്‌എഫുകാർ അഴിഞ്ഞാടി. തെരഞ്ഞെടുപ്പിൽ മയക്കുമരുന്ന്‌ സംഘത്തിനെതിരെ എസ്‌.എഫ്‌.ഐ പ്രചാരണം നടത്തിയിരുന്നു.

കോളേജിൽ എസ്‌എഫ്‌ഐ സംഘടനാ ചുമതല അപർണയ്‌ക്കായിരുന്നു. ജില്ലയിലാകെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന്‌ ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണമാണ്‌ എസ്‌.എഫ്‌.ഐ നടത്തുന്നത്‌. ഇതിൽ വിറളിപൂണ്ട മയക്കുമരുന്ന്‌ സംഘത്തെ യു.ഡി.എസ്‌.എഫ്‌ ഒപ്പം ചേർക്കുകയായിരുന്നു. അപർണയുടെ നേതൃത്വത്തിൽ സജീവമായ ഇടപെടലുകളാണ്‌ മേപ്പാടി പോളിടെക്‌നിക്കിൽ നടത്തിയത്‌. ഇതോടെയാണ്‌ ഇവർ അപർണയെ ലക്ഷ്യമിട്ടത്‌.

“ട്രാബിയോക്‌’ സംഘവും യു.ഡി.എസ്‌.എഫ്‌ പ്രവർത്തകരും പൊടുന്നനെയാണ്‌ ആക്രമണം നടത്തിയത്‌. രക്ഷിക്കാൻ ശ്രമിച്ച ശരത്‌, വിഷ്‌ണു എന്നിവർക്കും മർദനമേറ്റു. കണ്ണൂർ, കാലിക്കറ്റ്‌ സർവകലാശാലകൾക്ക്‌ കീഴിലായി നടന്ന കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിലും വെറ്ററിനറി, കാർഷിക സർവകലാശാല തെരഞ്ഞെടുപ്പിലും ഐ.ടി.ഐ തെരഞ്ഞെടുപ്പിലും ജില്ലയിൽ എസ്‌.എഫ്‌.ഐ നേടിയ വൻ വിജയത്തിൽ യു.ഡി.എസ്‌.എഫ്‌ വിറളിപൂണ്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മയക്കുമരുന്ന്‌ ക്രിമിനൽ സംഘത്തെ കൂട്ടുപിടിച്ചത്‌. ഗുരുതര പരിക്കുകളോടെ അപർണ മേപ്പാടി വിംസ്‌ മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ ചികിത്സയിലാണ്‌.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!