Connect with us

Breaking News

തെലങ്കാനയ്‌ക്ക്‌ വേണം, കേരളത്തിന്റെ ഫർണിച്ചർ ക്ലസ്‌റ്ററുകൾ

Published

on

Share our post

കണ്ണൂർ: കേരള മാതൃകയിൽ തെലങ്കാനയിൽ ഫർണിച്ചർ ക്ലസ്റ്ററുകൾ തുടങ്ങുമെന്ന് തെലങ്കാന വാണിജ്യവ്യവസായ പഠനസംഘം. സംസ്ഥാനത്തെ മരാധിഷ്‌ഠിത വ്യവസായത്തെ കുറിച്ച്‌ പഠിക്കാനെത്തിയ സംഘം സർക്കാർ സ്‌കീമിലുള്ള ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾ തെലങ്കാനയിലും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്ന്‌ വ്യക്തമാക്കി.

തെലങ്കാന വ്യവസായ വകുപ്പ് അസി. ഡയറക്ടർ ബി തുളസിദാസ്, കാമറെഡ്ഡി ജില്ലാ വ്യവസായ കേന്ദ്രം ഇൻഡസ്ട്രീസ് പ്രമോഷൻ ഓഫീസർ എം. മധുസൂദന റെഡ്ഡി, സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊജക്ട് മാനേജർ രാമകൃഷ്ണ അയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഫർണിച്ചർ വ്യവസായ സംഘം ചെറുകിട ഫർണിച്ചർ ഉൽപ്പാദകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിക്കുകയായിരുന്നു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലുള്ള ഡിസൈനുകളിൽ ഫർണിച്ചറുകൾ നിർമിക്കുന്ന സ്ഥാപനമാണ് മലബാർ ഫർണിച്ചർ കൺസോർഷ്യം. മരത്തടികളുമായി വന്നാൽ ഫർണിച്ചർ നിർമിച്ച് കൊണ്ടുപോകാം. ഇത്തരം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾവഴി ചെറുകിട ഫർണിച്ചർ വ്യവസായികളെ ഒരു കുടക്കീഴിലാക്കാനാകുമെന്ന്‌ വിലയിരുത്തിയ സംഘം ഫെസിലിറ്റി സെന്ററിന്റെ രൂപീകരണം, അംഗീകാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ചും ചോദിച്ചറിഞ്ഞു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ .എസ് ഷിറാസ്, മലബാർ ഫർണിച്ചർ കൺസോർഷ്യം ചെയർമാൻ സി. അബ്ദുൽകരീം, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്‌ ജോസഫ് ബെനവൻ, കെ.എസ്എ.സ്‌.ഐ.എ ജില്ലാ പ്രസിഡന്റ്‌ ജീവരാജ് നമ്പ്യാർ എന്നിവർ സംഘത്തെ സ്വീകരിച്ചു.

2012ലാണ് മലബാർ ഫർണിച്ചർ കൺസോർഷ്യത്തിന് കേന്ദ്ര സർക്കാരിന്റെ കോമൺ ഫെസിലിറ്റി സെന്ററായിഅംഗീകാരം ലഭിച്ചത്. കൺസോർഷ്യത്തിൽ 70 ശതമാനം കേന്ദ്ര സർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം വ്യക്തിഗത അംഗങ്ങളുമാണ് മുതൽമുടക്കിയിട്ടുള്ളത്. കൺസോർഷ്യത്തിന്റെ ഫാക്ടറി പരിയാരം അമ്മാനപ്പാറയിൽ നാലര ഏക്കറിലാണ്. അന്താരാഷ്ട്രനിലവാരത്തിലുള്ള ഫർണിച്ചർ ഉൽപ്പാദിപ്പിക്കാനും കയറ്റുമതിചെയ്യാനും സാധിക്കുന്നുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!