Breaking News
തെലങ്കാനയ്‌ക്ക് വേണം, കേരളത്തിന്റെ ഫർണിച്ചർ ക്ലസ്‌റ്ററുകൾ

കണ്ണൂർ: കേരള മാതൃകയിൽ തെലങ്കാനയിൽ ഫർണിച്ചർ ക്ലസ്റ്ററുകൾ തുടങ്ങുമെന്ന് തെലങ്കാന വാണിജ്യവ്യവസായ പഠനസംഘം. സംസ്ഥാനത്തെ മരാധിഷ്‌ഠിത വ്യവസായത്തെ കുറിച്ച് പഠിക്കാനെത്തിയ സംഘം സർക്കാർ സ്‌കീമിലുള്ള ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾ തെലങ്കാനയിലും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്ന് വ്യക്തമാക്കി.
തെലങ്കാന വ്യവസായ വകുപ്പ് അസി. ഡയറക്ടർ ബി തുളസിദാസ്, കാമറെഡ്ഡി ജില്ലാ വ്യവസായ കേന്ദ്രം ഇൻഡസ്ട്രീസ് പ്രമോഷൻ ഓഫീസർ എം. മധുസൂദന റെഡ്ഡി, സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊജക്ട് മാനേജർ രാമകൃഷ്ണ അയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഫർണിച്ചർ വ്യവസായ സംഘം ചെറുകിട ഫർണിച്ചർ ഉൽപ്പാദകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിക്കുകയായിരുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലുള്ള ഡിസൈനുകളിൽ ഫർണിച്ചറുകൾ നിർമിക്കുന്ന സ്ഥാപനമാണ് മലബാർ ഫർണിച്ചർ കൺസോർഷ്യം. മരത്തടികളുമായി വന്നാൽ ഫർണിച്ചർ നിർമിച്ച് കൊണ്ടുപോകാം. ഇത്തരം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾവഴി ചെറുകിട ഫർണിച്ചർ വ്യവസായികളെ ഒരു കുടക്കീഴിലാക്കാനാകുമെന്ന് വിലയിരുത്തിയ സംഘം ഫെസിലിറ്റി സെന്ററിന്റെ രൂപീകരണം, അംഗീകാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ചും ചോദിച്ചറിഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ .എസ് ഷിറാസ്, മലബാർ ഫർണിച്ചർ കൺസോർഷ്യം ചെയർമാൻ സി. അബ്ദുൽകരീം, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോസഫ് ബെനവൻ, കെ.എസ്എ.സ്.ഐ.എ ജില്ലാ പ്രസിഡന്റ് ജീവരാജ് നമ്പ്യാർ എന്നിവർ സംഘത്തെ സ്വീകരിച്ചു.
2012ലാണ് മലബാർ ഫർണിച്ചർ കൺസോർഷ്യത്തിന് കേന്ദ്ര സർക്കാരിന്റെ കോമൺ ഫെസിലിറ്റി സെന്ററായിഅംഗീകാരം ലഭിച്ചത്. കൺസോർഷ്യത്തിൽ 70 ശതമാനം കേന്ദ്ര സർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം വ്യക്തിഗത അംഗങ്ങളുമാണ് മുതൽമുടക്കിയിട്ടുള്ളത്. കൺസോർഷ്യത്തിന്റെ ഫാക്ടറി പരിയാരം അമ്മാനപ്പാറയിൽ നാലര ഏക്കറിലാണ്. അന്താരാഷ്ട്രനിലവാരത്തിലുള്ള ഫർണിച്ചർ ഉൽപ്പാദിപ്പിക്കാനും കയറ്റുമതിചെയ്യാനും സാധിക്കുന്നുണ്ട്.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്