Connect with us

Breaking News

ഗ്രന്ഥശാലകളുടെ ഉത്സവമാകാൻ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌

Published

on

Share our post

കണ്ണൂർ: വിജ്ഞാനം സാമൂഹ്യമാറ്റത്തിനെന്ന സന്ദേശം പകർന്ന്‌ 2023 ജനുവരി ഒന്നു മുതൽ മൂന്നുവരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌ ഗ്രന്ഥശാലകളുടെ ഉത്സവമാകും. ലൈബ്രറികളുടെ സമഗ്രവികസനത്തിനുള്ള ആശയം രൂപപ്പെടുത്തുന്ന ചർച്ചകളുണ്ടാകും. ലൈബ്രറികളെ പുസ്‌തകപ്പുരകളെന്നതിനപ്പുറം വിനോദ, വിജ്ഞാന കേന്ദ്രങ്ങളാക്കുകയാണ്‌ ലക്ഷ്യം.

നിരവധി പൊതുസ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൂട്ടായ സംരംഭമാണ്‌ ലൈബ്രറി കോൺഗ്രസ്‌. തെലങ്കാന, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര, ഒഡിഷ, തമിഴ്‌നാട്‌, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. 13 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെഷനുകളുണ്ടാകും.കണ്ണൂർ സർവകലാശാലയാണ്‌ ആതിഥ്യം വഹിക്കുന്നത്‌. ജനുവരി ഒന്നിന്‌ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

ചരിത്രത്തിലാദ്യം

ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ലൈബ്രറി കോൺഗ്രസിന്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള കണ്ണൂർ ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌.1,500 സെമിനാർ. 29ന്‌ അന്താരാഷ്‌ട്ര പുസ്‌തകോത്സവവും പ്രദർശനവും തുടങ്ങും.

പ്രദർശന നഗരിയിൽ സംഘഗാന മത്സരം, കലാപരിപാടികൾ, സാംസ്‌കാരികസദസ്‌, ക്വിസ്‌, യുവഗായകരുടെ സംഗമം എന്നിവയുണ്ടാകും. ജനുവരി ഒന്നിന്‌ വൈകിട്ട്‌ അഞ്ചിന്‌ 50 ലൈബ്രറികളും സാംസ്‌കാരികോത്സവവും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്‌ഘാടനംചെയ്യും.

സീതാറാം യെച്ചൂരി, എം .എ. ബേബി, ശശി തരൂർ, ഇർഫാൻ ഹബീബ്‌, പ്രഭാത്‌ പട്‌നായിക്‌, ജയതി ഘോഷ്‌, വി. കെ. രാമചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കവി സച്ചിദാനന്ദനും പ്രഭാഷകൻ സുനിൽ പി. ഇളയിടവും ഉൾപ്പെടെയുള്ളവർ സംസ്‌കാരികരംഗത്തെ സെഷൻ കൈകാര്യംചെയ്യും. ലോകപ്രശസ്‌ത കലാകാരന്മാരും എത്തും.

വി ശിവദാസൻ എം.പി (ചെയർമാൻ), ടി കെ ഗോവിന്ദൻ (ജനറൽ കൺവീനർ) പ്രൊ. ഗോപിനാഥ്‌ രവീന്ദ്രൻ (അക്കാദമിക്‌ ചെയർമാൻ), പി .പി .ദിവ്യ (വർക്കിങ്‌ പ്രസിഡന്റ്‌), പി കെ വിജയൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ സംഘാടകസമിതിക്കാണ്‌ നടത്തിപ്പ്‌ ചുമതല.

രജിസ്‌ട്രേഷൻ 10 വരെ

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നതിന്‌ രജിസ്റ്റർചെയ്യാനുള്ള അവസാന തീയതി 10 വരെ നീട്ടി. പ്രതിനിധികളാകാൻ താൽപ്പര്യമുള്ളവർ ഉടൻ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. http://peoplesmission.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായും രജിസ്റ്റർചെയ്യാം. ഫോൺ: 9207991907.


Share our post

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!