Breaking News
സൈറ്റ് തുറക്കും മുമ്പ് കൊള്ള സംഘത്തിന് ചാകര; മണലിനായി കടവത്ത് കാത്തിരിപ്പ് മാത്രം

അഴീക്കോട്: അഴീക്കലിൽ ലോറി ഡ്രൈവർമാരും മറ്റും മണിക്കൂറുകളോളം കാത്തിരുന്നാലും സ്പോട്ട് ബുക്കിംഗിൽ ഒരു ലോഡ് പോലും മണൽ കിട്ടില്ല. സൈറ്റിൽ ഹാക്ക് ചെയ്ത് കയറി ബുക്ക് ചെയ്തു മാഫിയ സംഘങ്ങൾ ചാകര കൊയ്യുന്നു. ഇതോടെ അഴീക്കൽ കടവിൽ മണലിനായി കാത്തിരിക്കുന്നവരുടെ ശ്രമം വിഫലം. 500 മുതൽ 1000 വരെ അധിക തുക നൽകിയാണ് ഇവരിൽ നിന്നും ലോറി ഡ്രൈവർമാർ വാങ്ങി ബുക്ക് ചെയ്തവർക്ക് എത്തിക്കുന്നത്.
രാവിലെ 11.40 നാണ് വളപട്ടണം കടവിലെ ബി.ടി.ഡബ്‌ള്യുവിലേക്കുള്ള സൈറ്റ് തുറക്കുക. എന്നാൽ ഒരു മിനുട്ട് കഴിയും മുമ്പ് 160 ടൺ ബുക്ക് ചെയ്തു കാണും. സൈറ്റിൽ കയറി വ്യാജവിലാസങ്ങൾ നൽകി പാസ് എടുത്തുവയ്ക്കുകയാണ് ഈ സംഘമാണ് ലോറി ഉടമകളും ഡ്രൈവർമാരും പറയുന്നു.ഒരു ലോഡ് മണലിന് 8000 രൂപയാണ് വില. ലോറി വാടക അഞ്ച് കിലോ മീറ്ററിനുള്ളിൽ 1500 രൂപയും.
500 രൂപ ഡീസലിനും 500 രൂപ പാസിനും നൽകിയാൽ പിന്നെ മിച്ചം 500 രൂപയിൽ താഴെ മാത്രമാണ് ലോറി ഡ്രൈവർമാർക്ക് കിട്ടുന്നത്.നിരവധി തവണ പൊലീസിലും ജില്ലാ ഭരണാധികാരികൾക്കും പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.മണൽകടത്ത് വ്യാപകംനിയന്ത്രണങ്ങൾ മറികടന്ന് അനധികൃത മണൽകടത്ത് വ്യാപകമായതോടെ അഴീക്കോട് പഞ്ചായത്തിന്റെ മൂന്ന് കടവുകളും നിശ്ചലമായി. നല്ല രീതിയിലും കുറ്റമറ്റ നിലയിലും ഗുണഭോക്താക്കൾക്ക് മിതമായ നിരക്കിലും മണൽനല്കിയ കടവുകളാണ് നിശ്ചലമായിരിക്കുന്നത്.
തുറമുഖ വകുപ്പിനും പഞ്ചായത്തുകൾക്കും നല്ല വരുമാനം നേടിയെടുക്കാൻ ഈ കാലയളവിൽ കടവുകളിലൂടെ കഴിഞ്ഞിരുന്നു. മാത്രമല്ല, അഴീക്കോട് പഞ്ചായത്തിൽ മാത്രം നൂറിൽ അധികം ലോഡിംഗ് തൊഴിലാളികൾക്കും അത്രതന്നെ ടിപ്പർ തൊഴിലാളികൾക്കും ഇതുമൂലം വരുമാനമില്ലാതായി. 250-ൽ അധികം കുടുംബങ്ങളാണ് പട്ടിണിയിലായത്.മണൽവിതരണ സംവിധാനത്തെ തകർക്കുന്ന രീതിയിൽ മണൽ മാഫിയയുടെ ഇടപെടലുണ്ടായതായാണ് ഇവർ ആരോപിക്കുന്നത്.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്