ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
സൈറ്റ് തുറക്കും മുമ്പ് കൊള്ള സംഘത്തിന് ചാകര; മണലിനായി കടവത്ത് കാത്തിരിപ്പ് മാത്രം

അഴീക്കോട്: അഴീക്കലിൽ ലോറി ഡ്രൈവർമാരും മറ്റും മണിക്കൂറുകളോളം കാത്തിരുന്നാലും സ്പോട്ട് ബുക്കിംഗിൽ ഒരു ലോഡ് പോലും മണൽ കിട്ടില്ല. സൈറ്റിൽ ഹാക്ക് ചെയ്ത് കയറി ബുക്ക് ചെയ്തു മാഫിയ സംഘങ്ങൾ ചാകര കൊയ്യുന്നു. ഇതോടെ അഴീക്കൽ കടവിൽ മണലിനായി കാത്തിരിക്കുന്നവരുടെ ശ്രമം വിഫലം. 500 മുതൽ 1000 വരെ അധിക തുക നൽകിയാണ് ഇവരിൽ നിന്നും ലോറി ഡ്രൈവർമാർ വാങ്ങി ബുക്ക് ചെയ്തവർക്ക് എത്തിക്കുന്നത്.
രാവിലെ 11.40 നാണ് വളപട്ടണം കടവിലെ ബി.ടി.ഡബ്‌ള്യുവിലേക്കുള്ള സൈറ്റ് തുറക്കുക. എന്നാൽ ഒരു മിനുട്ട് കഴിയും മുമ്പ് 160 ടൺ ബുക്ക് ചെയ്തു കാണും. സൈറ്റിൽ കയറി വ്യാജവിലാസങ്ങൾ നൽകി പാസ് എടുത്തുവയ്ക്കുകയാണ് ഈ സംഘമാണ് ലോറി ഉടമകളും ഡ്രൈവർമാരും പറയുന്നു.ഒരു ലോഡ് മണലിന് 8000 രൂപയാണ് വില. ലോറി വാടക അഞ്ച് കിലോ മീറ്ററിനുള്ളിൽ 1500 രൂപയും.
500 രൂപ ഡീസലിനും 500 രൂപ പാസിനും നൽകിയാൽ പിന്നെ മിച്ചം 500 രൂപയിൽ താഴെ മാത്രമാണ് ലോറി ഡ്രൈവർമാർക്ക് കിട്ടുന്നത്.നിരവധി തവണ പൊലീസിലും ജില്ലാ ഭരണാധികാരികൾക്കും പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.മണൽകടത്ത് വ്യാപകംനിയന്ത്രണങ്ങൾ മറികടന്ന് അനധികൃത മണൽകടത്ത് വ്യാപകമായതോടെ അഴീക്കോട് പഞ്ചായത്തിന്റെ മൂന്ന് കടവുകളും നിശ്ചലമായി. നല്ല രീതിയിലും കുറ്റമറ്റ നിലയിലും ഗുണഭോക്താക്കൾക്ക് മിതമായ നിരക്കിലും മണൽനല്കിയ കടവുകളാണ് നിശ്ചലമായിരിക്കുന്നത്.
തുറമുഖ വകുപ്പിനും പഞ്ചായത്തുകൾക്കും നല്ല വരുമാനം നേടിയെടുക്കാൻ ഈ കാലയളവിൽ കടവുകളിലൂടെ കഴിഞ്ഞിരുന്നു. മാത്രമല്ല, അഴീക്കോട് പഞ്ചായത്തിൽ മാത്രം നൂറിൽ അധികം ലോഡിംഗ് തൊഴിലാളികൾക്കും അത്രതന്നെ ടിപ്പർ തൊഴിലാളികൾക്കും ഇതുമൂലം വരുമാനമില്ലാതായി. 250-ൽ അധികം കുടുംബങ്ങളാണ് പട്ടിണിയിലായത്.മണൽവിതരണ സംവിധാനത്തെ തകർക്കുന്ന രീതിയിൽ മണൽ മാഫിയയുടെ ഇടപെടലുണ്ടായതായാണ് ഇവർ ആരോപിക്കുന്നത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്