Connect with us

Breaking News

സുപ്രീം കോടതിയിൽ വീണ്ടും സമ്പൂർണ്ണ വനിത ബെഞ്ച് , ഇത് ചരിത്രത്തിൽ മൂന്നാം തവണ

Published

on

Share our post

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഇന്നലെ സമ്പൂർണ്ണ വനിത ബെഞ്ച് കേസുകളിൽ വാദം കേട്ടു. വനിത ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേൾക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ 32 ഹർജികളിൽ വാദം കേട്ടു. 10 ട്രാൻസ്ഫർ ഹർജികളും 10 ജാമ്യഹർജികളും ഒമ്പത് സിവിൽ കേസുകളും മൂന്ന് ക്രിമിനൽ കേസുകളും ഉൾപ്പെടും.

സമ്പൂർണ്ണ വനിത ബെഞ്ച് സുപ്രീം കോടതിയിൽ ആദ്യം വാദം കേട്ടത് 2013ലാണ്. ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി എന്നിവരാണ് അന്ന് കേസുകൾ കേട്ടത്. ആ ബെഞ്ചിന് നേതൃത്വം നൽകിയിരുന്ന ജസ്റ്റിസ് അഫ്താബ് ആലം അന്ന് അവധിയിലായിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് ഗ്യാൻസുധ മിശ്ര അവിടെ വാദം കേൾക്കാൻ ചേർന്നത്. പിന്നീട്, 2018 ലാണ് ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങിയ സമ്പൂർണ്ണ വനിത ബെഞ്ച് കേസുകൾ കേട്ടത്.

വനിത ചീഫ് ജസ്റ്റിസ് ?സുപ്രീം കോടതിയിലെ ആകെ 27 ജഡ്ജിമാരിൽ ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നീ മൂന്നു വനിത ജഡ്ജിമാരാണ് നിലവിലുള്ളത്. ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ സുപ്രീം കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയേക്കുമെന്നാണ് കരുതുന്നത്. ജസ്റ്റിസ് ഹിമ കോഹ്‌ലി 2024ലും ജസ്റ്റിസ് ബേല എം. ത്രിവേദി 2025ലും വിരമിക്കും.11 വനിത ജഡ്ജിമാർസുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതുവരെ 11 വനിത ജഡ്ജിമാരാണുണ്ടായിരുന്നത്. ആദ്യ വനിത ജഡ്ജിയായി നിയമിതയായത് മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ്.

1989 ലായിരുന്നു നിയമനം. തുടർന്ന് ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് രുമ പാൽ, ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്, ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരുമെത്തി. ജസ്റ്റിസ് ഫാത്തിമ ബീവി, ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് രുമ പാൽ എന്നിവരുടെ കാലയളവിൽ അവർ ഓരോരുത്തരും സുപ്രീം കോടതിയിലെ ഏക വനിത ജഡ്ജിയായിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവി 1992 ൽ വിരമിച്ചു.

തുടർന്ന് 1994 ലാണ് ജസ്റ്റിസ് സുജാത മനോഹർ സുപ്രീം കോടതി ജഡ്ജിയായത്. 1999 ൽ വിരമിച്ചു. ജസ്റ്റിസ് രുമ പാൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായതാകട്ടെ 2000 ത്തിലാണ്. 2006 ൽ വിരമിച്ചു. 2010 ൽ ജസ്റ്റിസ് ഗ്യാൻ സുധ മിശ്രയെ ജഡ്ജിയായി നിയമിക്കുന്നതുവരെ സുപ്രീം കോടതിയിൽ വനിത ജഡ്ജിമാരുണ്ടായിരുന്നില്ല. 2011 ൽ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി നിയമിതയായതോടെയാണ് ഒരുമിച്ച് രണ്ടു പേർ വനിത ജഡ്ജിമാരായത്. ഇവർ ആദ്യത്തെ സമ്പൂർണ്ണ വനിത ബെഞ്ചായി മാറിയതും ചരിത്രം.


Share our post

Breaking News

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

Published

on

Share our post

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.


Share our post
Continue Reading

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!