Connect with us

Breaking News

ആസൂത്രിത ആക്രമണമാണ് നടക്കുന്നത്; കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍

Published

on

Share our post

തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി സി.പി.ഐ എമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍ .എസ്. എസ് അജണ്ടയാണെന്നും ഗവര്‍ണറുടെ കാവിവല്‍ക്കരണത്തിന് വിധേയമാകാന്‍ കേരളം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വികസനം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. പേരില്‍ തീവ്രവാദിയുണ്ടെന്ന് ആരോപിച്ചവര്‍ക്ക് വര്‍ഗീയ മനസാണുള്ളത്. പുരോഹിതന്‍ തന്റെ വസ്ത്രത്തിന്റെ മാന്യത പോലും നോക്കാതെ മന്ത്രി അബ്ദുള്‍ റഹ്മാനെ പരസ്യമായി പേരില്‍ തന്നെ വര്‍ഗീയതയുണ്ടെന്ന് പറഞ്ഞു.

പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന നിലപാട് അദ്ദേഹത്തിന് തന്നെയാണ് പൂര്‍ണമായും ചേരുക. ഇത് നാക്ക് പിഴയല്ല. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമെ ഇങ്ങനെ പദപ്രയോഗം നടത്താനാകു- എം. വി ഗോവിന്ദന്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് രൂപത തന്നെയാണ് ഫലപ്രദമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനിറങ്ങിയത്. ജനാധിപത്യ രീതിയില്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണമുണ്ടായി. മുന്‍കൂട്ടി സമരപന്തലില്‍ കാര്യങ്ങള്‍ പ്രസംഗിച്ച് പിന്നീടുണ്ടായ സംഭവമാണ് പോലീസ് സ്‌റ്റേഷന്‍ അക്രമമെന്ന് വ്യക്തമാണ്.

മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് ഒരു ഘട്ടത്തില്‍ അവിടെ സമരം ആരംഭിക്കുന്നത്. ആ സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിയ എല്ലാ കാര്യങ്ങളും പരിഹാരിക്കാനാവശ്യമായത് സര്‍ക്കാര്‍ ചെയ്തു. ഏഴില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചു. അവശേഷിക്കുന്ന കാര്യം വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടരരുത് എന്നാണ്. അതിനോട് യോജിക്കാനാകില്ല. നമ്മുടെ വളര്‍ച്ചയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതിയായതിനാല്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് സുരേന്ദ്രന്‍ പറയുമ്പോള്‍ പോകാന്‍ നിക്കുകയല്ല ഞങ്ങള്‍. ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് അയാള്‍ പച്ചമലയാളത്തില്‍ പറഞ്ഞത്. അതിനൊപ്പം തന്നെ സുധാകരന്‍ പറയുന്നു ഞങ്ങള്‍ വിമോചന സമരം നടത്തിക്കളയുമെന്ന്.

രണ്ടുപേര്‍ക്കും ഒരേ മുദ്രവാക്യമാണ്. അതില്‍ ഒരത്ഭുതമില്ല. അതൊന്നും ഈ കേരളത്തില്‍ നടക്കുകയില്ല. പഴ പോലെയല്ല ഈ നാട്. പാര്‍ട്ടി ഇതിനെതിരായ പ്രചാരണം നടത്തും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആരാണോ കുറ്റവാളി, അവര്‍ക്കെല്ലാം എതിരെ കേസെടുക്കും. വര്‍ഗീയതയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വര്‍ഗീയ പ്രസംഗത്തെ സംബന്ധിച്ച് ഒരു വാക്ക് പറയാന്‍ കോണ്‍ഗ്രസിനായില്ലല്ലോ ഇതുവരെ. എല്ലാവരും ഒറ്റക്കെട്ടാണ്.

കുറ്റകൃത്യം നടത്തിയ എല്ലാവരേയും അറസ്റ്റ് ചെയ്യും. കേന്ദ്ര സേന കേരളത്തിലേക്ക് വരുന്നതിന് ഒരു എതിര്‍പ്പും കേരള സര്‍ക്കാരിനില്ല. സംഘര്‍ഷമുണ്ടാക്കുന്നതിന്റെ പിന്നില്‍ ആരെന്ന് കണ്ടുപിടിക്കണം. ഞങ്ങള്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമങ്ങുടെ ചോദ്യത്തിന് ഗോവിന്ദന്‍ മറുപടി നല്‍കി.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!