Connect with us

Breaking News

17,809 വീടുകളിൽകൂടി കണക്‌ഷൻ സുലഭം, ശുദ്ധജലം

Published

on

Share our post

കണ്ണൂർ: കൊളച്ചേരി ശുദ്ധജല പദ്ധതിയിലൂടെ 17,809 വീടുകളിൽകൂടി പുതുതായി കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവൃത്തി മാർച്ചോടെ പൂർത്തിയാകും. ഇതിൽ മയ്യിൽ പഞ്ചായത്തിൽ 2000 കണക്‌ഷനും കൊളച്ചേരിയിൽ 1000 കണക്ഷനും നൽകി. ജലജീവൻ മിഷൻ പദ്ധതിയിലാണ്‌ കുടിവെള്ളം ലഭ്യമാക്കുന്നത്‌. നാറാത്ത്‌ പഞ്ചായത്തിൽ പുതുതായി 3419 വീടുകളിൽ ശുദ്ധജലമെത്തും. മയ്യിൽ–-4400, മുണ്ടേരി–-4222, കൂടാളി–-3407, കുറ്റ്യാട്ടൂർ–-2316 എന്നിങ്ങനെയാണ്‌ പുതുതായി കണക്ഷൻ. ഇതോടെ ഈ പഞ്ചായത്തുകളിൽ അപേക്ഷിച്ചവർക്കെല്ലാം ശുദ്ധജലം ലഭിക്കും.
കൊളച്ചേരി പദ്ധതിയിൽ നേരത്തെ മൂന്ന്‌ ദിവസമായിരുന്നു കുടിവെള്ളം നൽകിയിരുന്നത്‌. ഇപ്പോൾ അഞ്ച്‌ ദിവസം വെള്ളം ലഭിക്കാൻ സംവിധാനമായി. പുതിയ പൈപ്പ് ലൈൻ വരുന്നതോടെ ആഴ്‌ചയിൽ എല്ലാ ദിവസവും ജലവിതരണം നടത്താനാവും.
മട്ടന്നൂർ നഗരസഭയുടെ ചാവശേരി പ്ലാന്റിൽനിന്ന്‌ കൊളച്ചേരി പദ്ധതിയുടെ പാടിക്കുന്ന്‌ ടാങ്കിലേക്കുള്ള മുഖ്യ പൈപ്പിടുന്ന പണി ജനുവരി ആദ്യവാരംതീരും. 26 കിലോമീറ്ററിലാണ്‌ പ്രധാന പൈപ്പ്‌. കൊളോളം, കൊടോളിപ്രം ഭാഗത്താണ്‌ ഇനി പൈപ്പിടാനുള്ളത്‌. വെള്ളക്കെട്ട്‌ ഉണ്ടായതിനാലാണ്‌ വൈകിയത്‌. മയ്യിൽ ചെക്യാട്ടുകാവ്‌ മുതൽ വടുവൻകുളംവരെ ഇപ്പോൾ പൈപ്പിടുന്നില്ല . ഇതിലൂടെ വിമാനത്താവള റോഡിന്റെ പണി നടക്കാനിടയുള്ളതിനാലാണ്‌ പ്രവൃത്തി തുടങ്ങാതിരുന്നത്‌. പുതിയ റോഡിൽ പൈപ്പിടാനുള്ള സംവിധാനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.
പഴയ എസി (ആസ്‌ബസ്‌റ്റോഴ്‌സ്‌ സിമന്റ്‌) പൈപ്പിന്‌ പകരം ഡി.ഐ (ഡുക്റ്റൈൽ അയേൺ) പൈപ്പ്‌ ഇടുന്ന പ്രവൃത്തിയാണ്‌ നടക്കുന്നത്‌. 500 എം.എം. ഡി.ഐ പൈപ്പാണ്‌ ഇടുന്നത്‌. ഇതോടെ പൈപ്പ്‌ പൊട്ടുന്നതും ജലചോർച്ചയും പരിഹരിക്കാം. ജനുവരിയോടെ പാടിക്കുന്നിലെ ടാങ്കിൽ വെള്ളമെത്തും. 10 ലക്ഷം ലിറ്ററാണ്‌ സംഭരണശേഷി.


Share our post

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!