Connect with us

Breaking News

വേതനവർധനയ്ക്ക് പെട്രോൾ പമ്പ്‌ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

Published

on

Share our post

കണ്ണൂർ: പെട്രോൾ പമ്പ്‌ തൊഴിലാളികൾക്ക്‌ അർഹതപ്പെട്ട മിനിമം കൂലി നിഷേധിച്ച്‌ ഉടമകൾ. സംസ്ഥാന സർക്കാർ രണ്ടുതവണ മിനിമം കൂലി പുതുക്കി നിശ്‌ചയിച്ചപ്പോൾ അത്‌ തൊഴിലാളികൾക്ക്‌ നിഷേധിക്കുന്ന സമീപനമാണ്‌ പെട്രോൾ പമ്പ്‌ ഉടമകൾ സ്വീകരിച്ചത്‌. 2011ലും 19 ലുമാണ്‌ സർക്കാർ മിനിമം കൂലി പുതുക്കിയത്‌. രണ്ട്‌ ഘട്ടങ്ങളിലും തൊഴിലാളികൾക്കുള്ള പുതുക്കിയ വേതനം നിഷേധിക്കാൻ ഉടമകൾ ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ വാങ്ങുകയായിരുന്നു. പെട്രോൾ പമ്പ്‌ തൊഴിലാളികൾക്ക്‌ ഇപ്പോൾ ലഭിക്കുന്നത്‌ 482 രൂപയാണ്‌.ജില്ലയിൽ 185 പെട്രോൾ പമ്പുകളാണുള്ളത്‌.

1500ലേറെ തൊഴിലാളികൾ പണിയെടുക്കുന്നു. പമ്പുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കുന്നില്ല. സ്‌ത്രീ തൊഴിലാളികൾ കൂടുതൽ പണിയെടുക്കുന്ന മേഖലയാണിത്‌. എന്നാൽ മിക്ക പമ്പുകളിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യംപോലുമില്ല. എണ്ണക്കമ്പനികൾ യൂണിഫോം നൽകുന്നുണ്ടെങ്കിലും ഇത്‌ അലക്കുന്നതിന്‌ അലവൻസ്‌ അനുവദിക്കാറില്ല. മാസ്‌ക്കും കൈയുറയും നൽകണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഇ.എസ്‌.ഐ, പി.എഫ്‌ നൽകണമെന്ന എണ്ണക്കമ്പനികളുടെ നിർദേശവും പമ്പ്‌ ഉടമകൾ ലംഘിക്കുന്നു. ക്ഷേമനിധിയും നടപ്പാക്കിയിട്ടില്ല. പമ്പ്‌ ഉടമകൾ തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർത്തിട്ടുണ്ടൊയെന്ന്‌ പരിശോധിക്കുന്നതിൽ തൊഴിൽ വകുപ്പ്‌ എൻഫോഴ്‌സ്‌മെന്റും താൽപര്യം കാണിക്കാറില്ല.
പെട്രോളിയം ഉൽപന്നങ്ങൾക്ക്‌ അടിക്കടി വില വർധിപ്പിക്കുമ്പോഴും തൊഴിലാളികൾക്ക്‌ 2011ൽ പ്രഖ്യാപിച്ച മിനിമം വേതനംപോലും നൽകാൻ ഉടമകൾ തയ്യാറാകുന്നില്ല.

2019 നവംബർ 25ന്‌ വേതന വർധന ആവശ്യപ്പെട്ട്‌ ഫ്യൂയൽ എംപ്ലോയീസ്‌ യൂണിയൻ (സി ഐടിയു) ജില്ലാ കമ്മിറ്റി ലേബർ ഓഫീസർക്ക്‌ ഡിമാന്റ്‌ നോട്ടീസ്‌ നൽകിയിരുന്നു. എന്നാൽ ലേബർ ഓഫീസർ വിളിക്കുന്ന യോഗങ്ങളിൽ പമ്പ്‌ ഉടമകൾ പങ്കെടുക്കാറില്ല. 2019നുശേഷം ലേബർ ഓഫീസർ വിളിച്ച നാല്‌ യോഗങ്ങൾ ഉടമകൾ ബഹിഷ്‌കരിച്ചു.
പമ്പ്‌ ഉടമകളുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ഫ്യൂയൽ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) അനിശ്‌ചിതകാല പണിമുടക്കിന്‌ തയ്യാറെടുക്കുകയാണ്‌. ഇതിന്‌ മുന്നോടിയായി ഏഴിന്‌ രാവിലെ പത്തിന്‌ കണ്ണൂർ സി കണ്ണൻ സ്‌മാരക മന്ദിരത്തിൽ പെട്രോൾ പമ്പ്‌ തൊഴിലാളികളുടെ ജില്ലാ കൺവൻഷൻ ചേരും. കൺവൻഷൻ പ്രക്ഷോഭ പരിപാടിക്ക്‌ രൂപം നൽകും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!