Connect with us

Breaking News

ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്ക്‌ കേരളത്തിൽ

Published

on

Share our post

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല ക്യാമ്പസിന്റെ തുടർച്ചയായി ഒരുങ്ങുന്നത്‌ ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്ക്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്‌, മെഡിക്കൽ മെറ്റീരിയൽസ്‌, ബയോടെക്‌നോളജിയുമായും ഇലക്‌ട്രോണിക്‌സ്‌ ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട മേഖലകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതികമേഖലകൾക്ക്‌ ഊന്നൽ നൽകുന്ന ഇന്ത്യയിലെ ആദ്യ പാർക്കാകുമിത്‌. ഹാർവാർഡ്‌ സർവകലാശാല ഉൾപ്പെടെ ലോകോത്തര വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ഭാഗമായും ചെന്നൈ ഉൾപ്പെടെ ഏതാനും ഐ.ഐടിക്കു കീഴിലും സയൻസ്‌ പാർക്കുകളുണ്ട്‌.

കേരളത്തിൽ വളരെയധികം വിജ്ഞാന വ്യവസായങ്ങൾക്ക്‌ തുടക്കമിടാനും പാർക്ക്‌ സഹായിക്കും. വിദേശ സർവകലാശാലകൾക്കുൾപ്പെടെ തദ്ദേശ–- വിദേശ ഗവേഷകർക്കും ഇവിടെയെത്തി സാങ്കേതികവിദ്യയിൽ പൂർണത വരുത്താം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സംസ്ഥാനത്ത്‌ കമ്പനികൾ തുടങ്ങാനാകും. ചെറുകിട, ഇടത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിദഗ്‌ധർക്കും കൂട്ടായ പ്രവർത്തന സൗകര്യങ്ങളാണ്‌ ഒരുക്കുക. പേറ്റന്റ്‌ ലഭിച്ച കണ്ടെത്തലുകളെ (ബൗദ്ധിക സ്വത്തവകാശങ്ങൾ) പ്രായോഗികതലത്തിലെ സംരംഭങ്ങളിലേക്ക്‌ എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. സാങ്കേതികവിദ്യാ നവീകരണത്തിനുള്ള നിക്ഷേപത്തിന്റെ വലിയഭാഗം പാർക്കിലൂടെ നിറവേറ്റാനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളുമായുള്ള പ്രാഥമിക ചർച്ചകളിൽത്തന്നെ അനുകൂലമായ മികച്ച പ്രതികരണങ്ങളാണെന്ന്‌ ഡിജിറ്റൽ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ്‌ പറഞ്ഞു.

പ്രധാന കേന്ദ്രീകരണം 
4 കാര്യത്തിൽ
ഡിജിറ്റൽമേഖലിലെ നാലു കാര്യത്തിലായിരിക്കും പ്രധാന കേന്ദ്രീകരണം. ഇലക്‌ട്രോണിക്‌ ടെക്‌നോളജി, ഇൻഡസ്‌ട്രീസ്‌ 4.ഒ–-യുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ, സൈബർ സുരക്ഷപോലെ മേഖലകൾ, ഡിജിറ്റൽ സംരംഭകത്വം തുടങ്ങിയ രംഗങ്ങളിൽ പുതുതായി വരുന്ന മാറ്റങ്ങളെ പൊതുജനങ്ങൾക്ക്‌ പരിചയപ്പെടുത്താനുള്ള ഡിജിറ്റൽ എക്‌സ്‌പീരിയൻസ്‌ തിയറ്റർ എന്നിവയായിരിക്കും പാർക്കിന്റെ ഊന്നൽ.

ഡിജിറ്റൽ സയൻസ്‌ പാർക്കിന്‌ അംഗീകാരം
കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ട്രാൻസലേഷണൽ റിസർച്ച്‌ സെന്ററായി പാർക്ക്‌ പ്രവർത്തിക്കും. 1515 കോടി രൂപയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു. 200 കോടി രൂപ സർക്കാർ അനുവദിക്കും. 975 കോടി രൂപ കിഫ്ബിവഴിയും കണ്ടെത്തും. ബാക്കി തുക വ്യവസായ പങ്കാളികളുൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നാകും. പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്രസർക്കാരും വ്യവസായമേഖലയും സഹകരിക്കും.

തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല ക്യാമ്പസിനോട്‌ ചേർന്ന്‌, ടെക്‌നോസിറ്റിയിലെ 14 ഏക്കറിലെ പാർക്ക്‌ മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യഘട്ടം 200 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യമൊരുക്കലാണ്‌. സ്ഥാപനങ്ങൾക്ക്‌ പുതിയ സാങ്കേതിക വിദ്യ വളർത്തിയെടുക്കാനും ഇതിന്‌ വിവിധ സർവകലാശാലകളുമായി ചേർന്ന്‌ പ്രവർത്തിക്കാനുമുള്ള കൺസൾട്ടൻസി സഹായവും പാർക്കിലുണ്ടാകും. ശാസ്‌ത്ര സാങ്കേതികമേഖലയിൽ നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ 1000 കോടി രൂപ മുടക്കിൽ നാലു സയൻസ്‌ പാർക്ക്‌ കഴിഞ്ഞ ബജറ്റിലാണ്‌ പ്രഖ്യാപിച്ചത്‌. ഇതിൽ ആദ്യത്തേതാണ്‌ തൊഴിൽമേഖലയിലടക്കം പുതിയ സാധ്യതകൾ തുറക്കുന്ന ഡിജിറ്റൽ സയൻസ്‌ പാർക്ക്‌. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്കു സമീപം ഇരട്ട ബ്ലോക്കുള്ള സയൻസ്‌ പാർക്കുകളും വിഭാവനം ചെയ്യുന്നു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!