ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ബാഡ്മിന്റൺ താരം എച്ച്.എസ് .പ്രണോയിക്ക്

പേരാവൂർ: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന്അർജുന അവാർഡ് ജേതാവ് കൂടിയായഅന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച് . .എസ് . പ്രണോയ് അർഹനായി .ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ഐ.പി.എസ് . ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .
ഇന്ത്യയുടെ വോളിബോൾ ഇതിഹാസംജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് .2022 ൽഇന്ത്യയെ ചരിത്രത്തിൽആദ്യമായി തോമസ് കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച പ്രണോയ്ലോകടൂർസ് ഫൈനൽ റാങ്കിങ്ങിൽ ഈ വർഷംഒന്നാം സ്ഥാനത്ത്എത്തുകയുണ്ടായി. 2016 ൽസ്വിസ് ഓപ്പണും , 2017ൽയു.എസ്ഓപ്പണും കരസ്ഥമാക്കിയ പ്രണോയ്2018ലെകോമൺവെല്ത്ത്ഗെയിംസിൽടീംഇനത്തിൽസ്വർണ്ണമെഡലും , ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽവെങ്കല മെഡലുംകരസ്ഥമാക്കി. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ സ്ഥാനം നേടിയത് പ്രണോയിയുടെശ്രദ്ധേയമായ നേട്ടമായിരുന്നു . ഈ വർഷംരാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.
പി. സുനിൽ കുമാറിന്റെയും ഹസീനയുടെയും മകനായ പ്രണോയ്തിരുവനന്തപുരം സ്വദേശിയാണ് .ഓ .എൻ .ജി. സി യിൽ ഉദ്യോഗസ്ഥൻ.ബാഡ്മിന്റൺ കോർട്ടിൽ പങ്കാളിയായിരുന്ന ശ്വേതയാണ് ഭാര്യ.ഡിസംബർ24ന് പേരാവൂർ മാരത്തണിന്റെഭാഗമായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.