Breaking News
ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ?; അളവ് അമിതമാകുന്നത് എപ്പോൾ?

ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്. ജലാംശം ശാരീരിക പ്രക്രിയകളിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. മൂത്രം, വിയർപ്പ് എന്നിവയിലൂടെ ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. വിയർക്കുന്നതിലൂടെ ശരീര താപനില നിലനിർത്തുന്നു. വിറ്റാമിനുകൾ, മിനറൽസ് എന്നിവയുടെ ആഗിരണത്തിന് ജലം ആവശ്യമാണ്. ത്വക്കിന്റെ സ്വാഭാവിക മൃദുത്വം നിലനിർത്താൻ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുന്നതിലും വെള്ളത്തിന് കാര്യമായ പങ്ക് ഉണ്ട്.
ഒരാൾ ഒരു ദിവസം എത്ര വെള്ളം കുടിക്കണം?
ശരീരത്തിൽ ജലാംശത്തിന്റെ നിശ്ചിത അളവ് ഉണ്ട്. അതിൽ കുറവാകുമ്പോൾ ശരീരം ദാഹം എന്ന തോന്നൽ ഉണ്ടാക്കുന്നു. ശാരീരിക കർമ്മങ്ങൾക്കായി ജലം ഉപയോഗിക്കപ്പെടുമ്പോൾ വീണ്ടും ദാഹം അനുഭവപ്പെടുന്നു. സ്വാഭാവികമായി ഈ പ്രക്രിയ നടന്നുകൊണ്ടേയിരിക്കുന്നു.
എന്നാൽ അശ്രദ്ധ കൊണ്ടോ അവഗണനകൊണ്ടോ പലപ്പോഴും ദാഹം എന്ന ശരീര ലക്ഷണത്തെ നാം വേണ്ടത്ര ഗൗനിക്കാറില്ല. അതായത് ദാഹം തോന്നുമ്പോൾ നാം വെള്ളം കുടിക്കാറില്ല. ഇത്തരം ആളുകൾ സമയവും അളവും അനുസരിച്ച് വെള്ളം കുടിക്കേണ്ടതായുണ്ട്.
ചില പ്രത്യേക സന്ദർഭങ്ങളിൽ ഉദാഹരണമായി നിങ്ങൾ നിരന്തരം എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഇരിക്കുന്നവരാണെങ്കിൽ സ്വാഭാവികമായി തോന്നേണ്ട ദാഹം തോന്നാതിരിക്കാം. അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിതമായതു മൂലം നിങ്ങൾ വിയർക്കുന്നത് കുറയുന്നു. വിയർപ്പിലൂടെ പുറംതള്ളുന്ന ജലാംശത്തിന്റെ അളവ് കുറയുന്നു. അതു കൊണ്ട് ദാഹം തോന്നുന്നില്ല. എന്നാൽ വിയർപ്പിലൂടെ നടക്കേണ്ട മാലിന്യങ്ങളുടെ പുറം തള്ളൽ നടക്കുന്നുമില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം അളവിന് അനുസരിച്ച് കുടിക്കേണ്ടതാണ്.
ഭക്ഷണശേഷം ശരിയായ ദഹനം നടക്കാനും വെള്ളത്തിന്റെ ആവശ്യകത ഉണ്ട്. ഇവിടേയും ദാഹം തോന്നുന്നില്ലെങ്കിലും വയറിന്റെ കാൽ ഭാഗം എന്ന അളവിൽ വെള്ളം കുടിക്കേണ്ടതാണ്.
മേൽ പറഞ്ഞ സാഹചര്യങ്ങളിലൊഴിച്ച് മറ്റ് സന്ദർഭങ്ങളിലെല്ലാം ദാഹം തോന്നുന്ന സമയങ്ങളിൽ മാത്രം വെള്ളം കുടിച്ചാൽ മതിയാകും. ദാഹം തോന്നുമ്പോൾ തീർച്ചയായും വെള്ളം കുടിക്കേണ്ടതാണ്.
രാവിലെ ഉണർന്ന ഉടനെ 1-2 ലിറ്റർ വെള്ളം കുടിക്കുന്ന ശീലമുള്ളവരുണ്ട്. ഇത്രയും വലിയ അളവിൽ ഒരുമിച്ച് വെള്ളം കുടിക്കുന്നത് കിഡ്നി എന്ന അവയവത്തിന് അമിതജോലിഭാരം നൽകാൻ മാത്രമേ സഹായിക്കുകയുള്ളൂ. ഉണർന്നതിനു ശേഷം ആദ്യം കുടിക്കുന്നത് വെള്ളം ആകുന്നത് ഉചിതം തന്നെയാണ്. ചായ, കാപ്പി എന്നിവയേക്കാൾ നല്ലത് വെള്ളം തന്നെ ആണ്.
അധികമായ അളവിലുള്ള ആഹാരമോ വെള്ളമോ ശരീരത്തിന്റെ ജോലിഭാരം കൂടുതലാക്കുന്നു. ഭക്ഷണം, വെള്ളം മുതലായവക്ക് ശരീരത്തിന്റെ ആവശ്യകതയെ സൂചനയായി കണക്കാക്കി അതിനനുസരിച്ച് കഴിക്കുന്നതായിരിക്കും ആരോഗ്യ സംരക്ഷണത്തിൽ ഉത്തമം.
വെള്ളം അമിതമായാൽ
അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് ദഹനശക്തിയെ സാരമായി ബാധിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിച്ചാൽ വിശപ്പ് കുറയുന്നത് എല്ലാവർക്കും പരിചിതമായിരിക്കും. മാത്രമല്ല വെള്ളം അമിതമായി ശരീരത്തിലെത്തുന്നതു വഴി വൃക്കയുടെ ജോലിഭാരം വർധിക്കുകയും അതുമൂലം വൃക്കയുടെ സ്വാഭാവിക പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനും ഇടയാക്കുന്നു. കാലിൽ നീര് പോലുള്ള ലക്ഷണങ്ങൾ തൽഫലമായി ഉണ്ടാകാം.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്