Breaking News
ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ?; അളവ് അമിതമാകുന്നത് എപ്പോൾ?

ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്. ജലാംശം ശാരീരിക പ്രക്രിയകളിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. മൂത്രം, വിയർപ്പ് എന്നിവയിലൂടെ ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. വിയർക്കുന്നതിലൂടെ ശരീര താപനില നിലനിർത്തുന്നു. വിറ്റാമിനുകൾ, മിനറൽസ് എന്നിവയുടെ ആഗിരണത്തിന് ജലം ആവശ്യമാണ്. ത്വക്കിന്റെ സ്വാഭാവിക മൃദുത്വം നിലനിർത്താൻ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുന്നതിലും വെള്ളത്തിന് കാര്യമായ പങ്ക് ഉണ്ട്.
ഒരാൾ ഒരു ദിവസം എത്ര വെള്ളം കുടിക്കണം?
ശരീരത്തിൽ ജലാംശത്തിന്റെ നിശ്ചിത അളവ് ഉണ്ട്. അതിൽ കുറവാകുമ്പോൾ ശരീരം ദാഹം എന്ന തോന്നൽ ഉണ്ടാക്കുന്നു. ശാരീരിക കർമ്മങ്ങൾക്കായി ജലം ഉപയോഗിക്കപ്പെടുമ്പോൾ വീണ്ടും ദാഹം അനുഭവപ്പെടുന്നു. സ്വാഭാവികമായി ഈ പ്രക്രിയ നടന്നുകൊണ്ടേയിരിക്കുന്നു.
എന്നാൽ അശ്രദ്ധ കൊണ്ടോ അവഗണനകൊണ്ടോ പലപ്പോഴും ദാഹം എന്ന ശരീര ലക്ഷണത്തെ നാം വേണ്ടത്ര ഗൗനിക്കാറില്ല. അതായത് ദാഹം തോന്നുമ്പോൾ നാം വെള്ളം കുടിക്കാറില്ല. ഇത്തരം ആളുകൾ സമയവും അളവും അനുസരിച്ച് വെള്ളം കുടിക്കേണ്ടതായുണ്ട്.
ചില പ്രത്യേക സന്ദർഭങ്ങളിൽ ഉദാഹരണമായി നിങ്ങൾ നിരന്തരം എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഇരിക്കുന്നവരാണെങ്കിൽ സ്വാഭാവികമായി തോന്നേണ്ട ദാഹം തോന്നാതിരിക്കാം. അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിതമായതു മൂലം നിങ്ങൾ വിയർക്കുന്നത് കുറയുന്നു. വിയർപ്പിലൂടെ പുറംതള്ളുന്ന ജലാംശത്തിന്റെ അളവ് കുറയുന്നു. അതു കൊണ്ട് ദാഹം തോന്നുന്നില്ല. എന്നാൽ വിയർപ്പിലൂടെ നടക്കേണ്ട മാലിന്യങ്ങളുടെ പുറം തള്ളൽ നടക്കുന്നുമില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം അളവിന് അനുസരിച്ച് കുടിക്കേണ്ടതാണ്.
ഭക്ഷണശേഷം ശരിയായ ദഹനം നടക്കാനും വെള്ളത്തിന്റെ ആവശ്യകത ഉണ്ട്. ഇവിടേയും ദാഹം തോന്നുന്നില്ലെങ്കിലും വയറിന്റെ കാൽ ഭാഗം എന്ന അളവിൽ വെള്ളം കുടിക്കേണ്ടതാണ്.
മേൽ പറഞ്ഞ സാഹചര്യങ്ങളിലൊഴിച്ച് മറ്റ് സന്ദർഭങ്ങളിലെല്ലാം ദാഹം തോന്നുന്ന സമയങ്ങളിൽ മാത്രം വെള്ളം കുടിച്ചാൽ മതിയാകും. ദാഹം തോന്നുമ്പോൾ തീർച്ചയായും വെള്ളം കുടിക്കേണ്ടതാണ്.
രാവിലെ ഉണർന്ന ഉടനെ 1-2 ലിറ്റർ വെള്ളം കുടിക്കുന്ന ശീലമുള്ളവരുണ്ട്. ഇത്രയും വലിയ അളവിൽ ഒരുമിച്ച് വെള്ളം കുടിക്കുന്നത് കിഡ്നി എന്ന അവയവത്തിന് അമിതജോലിഭാരം നൽകാൻ മാത്രമേ സഹായിക്കുകയുള്ളൂ. ഉണർന്നതിനു ശേഷം ആദ്യം കുടിക്കുന്നത് വെള്ളം ആകുന്നത് ഉചിതം തന്നെയാണ്. ചായ, കാപ്പി എന്നിവയേക്കാൾ നല്ലത് വെള്ളം തന്നെ ആണ്.
അധികമായ അളവിലുള്ള ആഹാരമോ വെള്ളമോ ശരീരത്തിന്റെ ജോലിഭാരം കൂടുതലാക്കുന്നു. ഭക്ഷണം, വെള്ളം മുതലായവക്ക് ശരീരത്തിന്റെ ആവശ്യകതയെ സൂചനയായി കണക്കാക്കി അതിനനുസരിച്ച് കഴിക്കുന്നതായിരിക്കും ആരോഗ്യ സംരക്ഷണത്തിൽ ഉത്തമം.
വെള്ളം അമിതമായാൽ
അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് ദഹനശക്തിയെ സാരമായി ബാധിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിച്ചാൽ വിശപ്പ് കുറയുന്നത് എല്ലാവർക്കും പരിചിതമായിരിക്കും. മാത്രമല്ല വെള്ളം അമിതമായി ശരീരത്തിലെത്തുന്നതു വഴി വൃക്കയുടെ ജോലിഭാരം വർധിക്കുകയും അതുമൂലം വൃക്കയുടെ സ്വാഭാവിക പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനും ഇടയാക്കുന്നു. കാലിൽ നീര് പോലുള്ള ലക്ഷണങ്ങൾ തൽഫലമായി ഉണ്ടാകാം.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്