Connect with us

Breaking News

5ജി നെറ്റ്‌വർക്ക് വിമാനയാത്രയ്ക്ക് ഭീഷണിയോ? ആകാശഗതാഗതം സുരക്ഷിതമാക്കാന്‍ എന്ത് ചെയ്യും? 5ജി നെറ്റ്‌വർക്ക് വിമാനയാത്രയ്ക്ക് ഭീഷണിയോ? ആകാശഗതാഗതം സുരക്ഷിതമാക്കാന്‍ എന്ത് ചെയ്യും?

Published

on

Share our post

രാജ്യത്തെ ടെലികോം രംഗം 5ജിയിലേക്ക് കടന്നിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ആഗോളതലത്തില്‍ തുടക്കത്തിന്റേതായ എല്ലാ പരിമിതികളും ഈ പുത്തന്‍ വിവരവിനിമയ സാങ്കേതികവിദ്യയ്ക്കുണ്ട്. അതിലൊന്നാണ് വ്യോമയാനരംഗത്ത് 5ജി ഉയര്‍ത്തുന്ന ഭീഷണികള്‍. 5ജി വിന്യാസം ആരംഭിച്ചത് മുതല്‍ തന്നെ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍നിന്ന് ആശങ്കകളുയര്‍ന്നു. അതില്‍, ഗൗരവതരമായ ഒന്നായിരുന്നു വ്യോമയാന രംഗത്തുനിന്നുള്ളത്.

5ജി നെറ്റ്‌വർക്കുകളിലെ സി-ബാന്‍ഡ് സ്പെക്ട്രം വിമാനങ്ങളിലെ ആള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നതാണ് പ്രധാന ആശങ്ക. ഇക്കാര്യം അറിയിച്ച് സെപ്റ്റംബറില്‍ ഡി.ജി.സി.എ. ടെലികോം വകുപ്പിന് കത്തയച്ചിരുന്നു. ഇന്ത്യയേക്കാള്‍ മുമ്പ് 5ജി നെറ്റ്വര്‍ക്ക് വിന്യസിക്കാന്‍ തുടങ്ങിയ യു.എസിലും ഇതേ ആശങ്കയുമായി വിമാനക്കമ്പനികള്‍ രംഗത്തുവന്നിരുന്നു. അന്ന് ചില വിമാനകമ്പനികള്‍ തീരുമാനിച്ച യാത്രകള്‍ വരെ റദ്ദ് ചെയ്യുന്ന സ്ഥിതി വന്നു. വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ 5ജി നെറ്റ് വര്‍ക്ക് ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന നിരവധി കേസുകള്‍ യു.എസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും പരിസരങ്ങളിലുമുള്ള 5ജി തരംഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍നിന്ന് വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി താമസിയാതെ തന്നെ വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് 5ജി നെറ്റ്‌വർക്ക് വിമാനങ്ങള്‍ക്ക് ഭീഷണിയാവുന്നത് എന്ന് പരിശോധിക്കാം.

5ജി വിമാനങ്ങള്‍ക്ക് ഭീഷണിയാവുന്നത് എങ്ങനെ?
അതിസങ്കീര്‍ണമായ ഒട്ടേറെ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആധുനിക വിമാനങ്ങളുടെയെല്ലാം പ്രവര്‍ത്തനം. ആകാശയാത്രയ്ക്കിടെയുണ്ടാവുന്ന പലവിധ സാഹചര്യങ്ങളെ തിരിച്ചറിയാനും നേരിടാനുമുള്ള സാങ്കേതികവിദ്യകള്‍ വിമാനങ്ങളിലുണ്ട്. പറന്നുയരുന്നതിനും ലാന്‍ഡ് ചെയ്യുന്നതിനും നിലത്തുകൂടി നീങ്ങുന്നതിനും കാലാവസ്ഥ പരിശോധിക്കുന്നതിനും വിമാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമെല്ലാം വിമാനത്തിനകത്തും പുറത്തുമായി പലവിധ സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്.

വ്യത്യസ്തങ്ങളായ കാലാവസ്ഥകളില്‍ വിമാനങ്ങളെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്നതിനായി ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം എന്ന് വിളിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടേയും വിവിധ റേഡിയോ തരംഗ സാങ്കേതികവിദ്യകളുടേയും സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം.

ആള്‍ട്ടിമീറ്റര്‍ :- വിമാനവും ഭൂമിയും തമ്മിലുള്ള ഉയരം കൃത്യമായി കണക്കാക്കുന്ന സുപ്രധാനപ്പെട്ട സുരക്ഷാ ഉപകരണമാണ് ആള്‍ട്ടിമീറ്റര്‍. വിമാനത്തിന് താഴെയുള്ള ഭൂപ്രദേശവുമായുള്ള അകലം സംബന്ധിച്ച വിവരങ്ങള്‍ പൈലറ്റുമാര്‍ക്ക് നല്‍കുന്നതും ടെറൈന്‍ വാണിങ്, കൊളിഷന്‍ അവോയിഡന്‍സ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നത് ഈ സംവിധാനമാണ്.
5ജി വിന്യാസത്തിനായി ഉപയോഗിക്കുന്ന സബ്-6 ഗിഗാഹെര്‍ട്സ് ‘സി-ബാന്‍ഡ് സ്പെക്ട്രം’ ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നാണ് വിദഗ്ദര്‍ മുന്നോട്ടുവെക്കുന്ന ആശങ്ക. ആള്‍ടിമീറ്ററിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതും സി-ബാന്‍ഡ് ഫ്രീക്വന്‍സി റേഞ്ച് തന്നെയായതാണ് ഈ ആശങ്കയ്ക്കിടയാക്കുന്നത്.

എന്നാല്‍, അത്തരം ഒരു അപകടം ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുമില്ല. എങ്കിലും വിമാനയാത്രികരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ അധികൃതര്‍ അതുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് പ്രാധാന്യം നല്‍കി നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
സി ബാന്‍ഡ് :- ടെലികോം സേവനദാതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഫ്രീക്വന്‍സികളിലൊന്നാണ് സി-ബാന്‍ഡ്. ഉയര്‍ന്ന ബാന്‍ഡ് വിഡ്തും മികത്ത കവറേജും ഇത് ഉറപ്പുവരുത്തുന്നതിനാല്‍ വര്‍ധിച്ച ഇന്റര്‍റര്‍നെറ്റ് വേഗത ഇതില്‍ ലഭിക്കും.

പ്രശ്‌ന പരിഹാരത്തിന് എന്തെല്ലാം ക്രമീകരണങ്ങള്‍ പ്രതീക്ഷിക്കാം?
വിമാനത്താവളങ്ങളില്‍നിന്നും പരിസരങ്ങളില്‍നിന്നും 5ജി നെറ്റ് വര്‍ക്കുകള്‍ ഒഴിവാക്കുന്നതിന് പകരം. 5ജി ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാവാത്ത വിധം ക്രമീകരിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തിവരുന്നത് എന്ന് യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ശക്തി കുറഞ്ഞ പവര്‍ ഫ്രീക്വന്‍സികളുടെ ഉപയോഗം, വിമാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാത്തവിധം 5ജി നെറ്റ്‌വര്‍ക്ക് ആന്റിനകള്‍ ക്രമീകരിക്കുക, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ആള്‍ടിമീറ്ററുകളില്‍ മാറ്റം വരുത്തുക ഉള്‍പ്പടെയുള്ള നടപടികളാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി മുന്നോട്ട് വെക്കുന്നത്. ഇന്ത്യയിലും സമാനമായ നീക്കങ്ങള്‍ക്കാണ് അധികൃതര്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.

വിമാനത്താവളങ്ങളില്‍നിന്ന് നിശ്ചിത ദൂരത്തേക്ക് 5ജി നെറ്റ് വര്‍ക്കുകള്‍ നിയന്ത്രിക്കുക, വിമാനത്താവളത്തിനടുത്തുള്ള മേഖലകളില്‍ ശക്തികുറഞ്ഞ സിഗ്നലുകള്‍ ഉപയോഗിക്കുക, 2023 ഓടുകൂടി വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ആള്‍ടിമീറ്റര്‍ പരിഷ്‌കരിക്കുക ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ ഇതിന്റെ ഭാഗമായുണ്ടാവും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!