Connect with us

Breaking News

ആരോഗ്യ സേവനങ്ങൾക്ക്‌ ഇനി അതിവേഗം ; ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്

Published

on

Share our post

ശബരിമല: ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിൽ 4×4 റെസ്‌ക്യു വാൻ, ഐ.സി.യു ആംബുലൻസ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളുമായി ആരോഗ്യവകുപ്പിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഒരുങ്ങുന്നു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ അടിയന്തര വൈദ്യസഹായം നൽകാനായി ഒരുക്കുന്ന യൂണിറ്റ്‌ ഉടൻ എത്തുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കനിവ് 108 ആംബുലൻസ് പദ്ധതിയ്ക്കുകീഴിലാണ് യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്.

ബൈക്ക് ഫീഡർ 
ആംബുലൻസ്
രോഗിയെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സൈഡ് കാറോടുകൂടിയതാണ്‌ ബൈക്ക് ഫീഡർ ആംബുലൻസ്‌. മറ്റു ആംബുലൻസുകൾക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള വഴികളിലും തിരക്കുള്ളിടങ്ങളിലും എത്തി രോഗികൾക്ക് പരിചരണംനൽകി സമീപത്തെ ആശുപത്രിയിലോ കനിവ് 108 ആംബുലൻസുകളിലേക്കോ എത്തിക്കുന്നതാണ്‌ ഇവയുടെ പ്രവർത്തനം. നഴ്സായ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായിരിക്കും വാഹനം പ്രവർത്തിപ്പിക്കുന്നത്. ഓക്‌സിജൻ സംവിധാനം ഉൾപ്പടെ ഇതിൽ സജ്ജമാണ്‌.

റെസ്‌ക്യു വാൻ
ദുർഘടപാതയിൽ സേവനം ഒരുക്കാനാണ് പ്രത്യേക 4×4 വാഹനം. അനായാസം സഞ്ചരിക്കാവുന്ന വാഹനത്തിൽ അടിയന്തര വൈദ്യസഹായത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും.

ഐസിയു 
ആംബുലൻസ്
പമ്പയിൽനിന്ന് രോഗികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാനാണ്‌ ഐ.സി.യു ആംബുലൻസ്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ സജ്ജമാക്കിയ ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും.ആസ്പത്രികൾ, എമർജൻസി മെഡിക്കൽ സെന്ററുകൾ, എ.എൽ.എസ്, ബി.എൽ.എസ് ആംബുലൻസുകൾ എന്നിവയ്ക്കുപുറമെയാണ്‌ പുതിയ സംവിധാനം.

അടിയന്തര വൈദ്യസഹായം വേണ്ടവർ 108 നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ് പോയിന്റുകളിൽ ആവശ്യപ്പെടുകയോ ചെയ്താൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും. ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വാഹനങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!