Connect with us

Breaking News

തൊഴിൽ അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് ഇവരിൽ ആരുടെയും വലയിൽ വീഴരുത്

Published

on

Share our post

കൊവിഡ് നിയന്ത്രണ വിധേയമായതിന് പിന്നാലെ കേരളത്തിൽ നിന്നും ബംഗളൂരു, ഹെൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെത്തി തൊഴിൽതട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് ചെറുപ്പക്കാരാണ്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞമാസം ജോലിതട്ടിപ്പിനിരയായ 36 മലയാളികൾ ഷാർജയിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവത്‌കരണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ് ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകളുണ്ടോ എന്ന് കണ്ടെത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്നാണ് പൊലീസിന്റെ പ്രധാനനിർദ്ദേശം. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുകയും ജോബ് ഓഫർ നൽകിയ കമ്പനിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുകയും വേണം.ജോബ് കമ്പനികളെക്കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയുമെന്നും പറയുന്നു.

ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാലും ജോലിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും ഒരു കാരണവശാലും സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും മുന്നറിയിപ്പുണ്ട്. തൊഴിലവസരങ്ങളുടെ പേരിൽ പണം അടയ്‌ക്കാനോ, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടാനോ അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കണമെന്നും മുന്നറിയിപ്പുണ്ട്.ജാഗ്രതവേണംകമ്പനികളുടെ വെബ്സൈറ്റ് യു.ആർ.എൽ.സെക്യൂർ ആണോ എന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കൺ ഉൾപ്പെടെ) എന്നതാണ് പരമപ്രധാനം.

കുറച്ച് തുക അടപ്പിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത് തട്ടിപ്പുകാരുടെ പ്രിയപ്പെട്ട മാർഗമാണ്. അതുകൊണ്ടുതന്നെ കരുതിയിരിക്കണം. കമ്പനിയിൽ നിന്ന് ഇന്റർവ്യൂവിനുള്ള വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഹാജരാകേണ്ട വിലാസം സെർച്ച് ചെയ്യുകയാണ് വേണ്ടത്. വിലാസം കൃത്യമാണെന്നും നിലവിലുള്ളതാണെന്നും അത് സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇന്റർവ്യൂവിനോ മറ്റോ കമ്പനിയുടെ ഓഫീസിൽ പോകുമ്പോൾ എവിടെ പോകുന്നു എന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയേണ്ടതും അത്യാവശ്യമാണ്.നഷ്ടപ്പെട്ടത് 1.25 ലക്ഷം വരെപലയിടങ്ങളിലും മലയാളികൂട്ടായ്മകളാണ് തട്ടിപ്പിനിരയായവരെ സംരക്ഷിക്കുന്നത്. ഷാർജയിൽ കുടുങ്ങിയവർക്ക് സാമൂഹിക പ്രവർത്തകരാണ് ഏക ആശ്വാസമായത്. മലയാളിയാണ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്. ഒരുമാസത്തെ സന്ദർശക വിസയിലായിരുന്നു യാത്ര. പലരുടെയും വിസ കാലാവധി കഴിയാറായിരുന്നു.

65,000 മുതൽ 1.25 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. പാക്കിംഗ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ ചിലർക്ക് വ്യാജ ഓഫർ ലെറ്റർ നൽകി. മുംബെയിൽ ദിവസങ്ങളോളം താമസിച്ചശേഷം യു.എ.ഇയിൽ എത്തിയവരുമുണ്ട്. യു.എ.ഇയിലെത്തി മൂന്നു ദിവസം കഴിയുമ്പോൾ എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. യു.എ.ഇയിൽ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംവിധാനം പോലുമില്ലെന്ന് അറിയുന്നത്.സാമൂഹ്യസേവനത്തിന്റെ മറവിൽപ്പോലും ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതായി പറയുന്നു. തട്ടിപ്പ് സംഘങ്ങൾ കോടികൾ കൊയ്‌തെടുത്തതായാണ് പൊലീസിന്റെ വിലയിരുത്തൽ. തൊഴിൽത്തട്ടിപ്പ് സ്ഥാപനങ്ങളെ കുറിച്ചുള്ള പരാതികൾ കൂടിയതോടെയാണ് പൊലീസ് വിശദമായി വിവരങ്ങൾ തേടാൻ തീരുമാനിച്ചത്.

സംസ്ഥാനത്തും പുറത്തുമുളള ചില തട്ടിപ്പ് സംഘങ്ങൾക്ക് രാഷ്ട്രീയനേതാക്കൾക്കിടയിലും പൊലീസിലും വരെ സ്വാധീനമുള്ളതായി ആരോപണമുണ്ട്. ജോലി നൽകാമെന്ന് അറിയിച്ച് ചെറിയ സംഘങ്ങളായി ചേർന്ന സ്ത്രീകളിൽ നിന്നും പതിനായിരം രൂപ മുതൽ മുൻകൂറായി വാങ്ങി കബളിപ്പിക്കുന്ന സംഘങ്ങളും തൃശൂരിലുണ്ടായിരുന്നു. ഇവർ പിന്നീട് വൻകിട തട്ടിപ്പുസംഘങ്ങൾക്കൊപ്പമാകും. ഇരകളാവുന്നത് അഭ്യസ്ഥ വിദ്യരാണെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഏത് വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും ജോലിയെന്ന വമ്പൻ വാഗ്ദാനവുമായി വഴിയോരങ്ങളിൽ ചെറിയപോസ്റ്ററുകൾ പതിച്ചും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും നടത്തുന്ന തട്ടിപ്പുകളിൽ സ്വയം ചെന്ന് വീഴുന്നത് സാമാന്യ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് ! വിദേശത്തടക്കം പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകളുണ്ടെന്നും ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങൾ കിട്ടുമെന്നുമൊക്കെയുള്ള പരസ്യങ്ങൾ വെള്ളം ചേർക്കാതെ വിഴുങ്ങാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത് തൊഴിലില്ലായ്മ മാത്രമല്ല, ഉയർന്ന ജീവിതസ്വപ്നങ്ങളും ആഡംബരഭ്രമവുമെല്ലാമാണ്.

റെയിൽവേ , ദേശസാൽകൃതബാങ്കുകൾ, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒഴിവുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുളള തട്ടിപ്പുകൾ കൂടിവരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ഇ – മെയിൽ ഐ.ഡി യും സ്ഥാപനങ്ങളുടെ പേരിനോട് സാമ്യമുള്ള വെബ് സൈറ്റുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. പലരും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് കരുതി രജിസ്റ്റർചെയ്യും. ഇതോടെ മൊബൈലിലേക്ക് വിളിച്ച് ഓൺലൈൻ വഴി പണം അടയ്ക്കാൻ ആവശ്യപ്പെടും. വ്യക്തിവിവരങ്ങളും ചോർത്തും.പ്ലേ സ്റ്റോറിൽ ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർ.ബി.ഐയുടെ എൻ.ബി.എഫ്‌‌.സി ലൈസൻസ് ഇല്ലാത്തതാണെന്ന് അറിയുന്നു.

രേഖാമൂലം പരാതികൾ കുറവ്’കടലാസ് ‘ ജോലികൾക്ക്, ഏജൻസി കമ്മിഷൻ വേണമെന്ന് പറഞ്ഞ് പതിനായിരം മുതൽ അമ്പതിനായിരം വരെ ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ ചെറുപ്പക്കാർക്ക് യാതൊരു മടിയുമില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതെയാകുമ്പോഴാണ് പലരും കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുക. പണം തിരികെ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്താൻ ഗുണ്ടാസംഘങ്ങൾ വരെയുള്ളതായി അറിയുന്നു. നാണക്കേട് കാരണം പലരും പരാതി നൽകുകയുമില്ല. തൊഴിൽത്തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പൊലീസിന്റെ മുന്നിൽ വരുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്‌കാൻ എത്തുന്നവർ നന്നേ കുറവാണ്. അതുകൊണ്ടു തന്നെ കേസെടുക്കുന്നതും ചുരുക്കമാണ്. എന്തായാലും ബോധവത്‌കരണവും മുന്നറിയിപ്പുകളും വ്യാപകമാക്കി തൊഴിൽത്തട്ടിപ്പുകളിൽ നിന്ന് യുവതീ-യുവാക്കളെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമങ്ങൾ തുടരുന്നുണ്ട്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!