Connect with us

Breaking News

തൊഴിൽ അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് ഇവരിൽ ആരുടെയും വലയിൽ വീഴരുത്

Published

on

Share our post

കൊവിഡ് നിയന്ത്രണ വിധേയമായതിന് പിന്നാലെ കേരളത്തിൽ നിന്നും ബംഗളൂരു, ഹെൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെത്തി തൊഴിൽതട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് ചെറുപ്പക്കാരാണ്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞമാസം ജോലിതട്ടിപ്പിനിരയായ 36 മലയാളികൾ ഷാർജയിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവത്‌കരണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ് ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകളുണ്ടോ എന്ന് കണ്ടെത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്നാണ് പൊലീസിന്റെ പ്രധാനനിർദ്ദേശം. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുകയും ജോബ് ഓഫർ നൽകിയ കമ്പനിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുകയും വേണം.ജോബ് കമ്പനികളെക്കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയുമെന്നും പറയുന്നു.

ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാലും ജോലിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും ഒരു കാരണവശാലും സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും മുന്നറിയിപ്പുണ്ട്. തൊഴിലവസരങ്ങളുടെ പേരിൽ പണം അടയ്‌ക്കാനോ, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടാനോ അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കണമെന്നും മുന്നറിയിപ്പുണ്ട്.ജാഗ്രതവേണംകമ്പനികളുടെ വെബ്സൈറ്റ് യു.ആർ.എൽ.സെക്യൂർ ആണോ എന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കൺ ഉൾപ്പെടെ) എന്നതാണ് പരമപ്രധാനം.

കുറച്ച് തുക അടപ്പിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത് തട്ടിപ്പുകാരുടെ പ്രിയപ്പെട്ട മാർഗമാണ്. അതുകൊണ്ടുതന്നെ കരുതിയിരിക്കണം. കമ്പനിയിൽ നിന്ന് ഇന്റർവ്യൂവിനുള്ള വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഹാജരാകേണ്ട വിലാസം സെർച്ച് ചെയ്യുകയാണ് വേണ്ടത്. വിലാസം കൃത്യമാണെന്നും നിലവിലുള്ളതാണെന്നും അത് സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇന്റർവ്യൂവിനോ മറ്റോ കമ്പനിയുടെ ഓഫീസിൽ പോകുമ്പോൾ എവിടെ പോകുന്നു എന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയേണ്ടതും അത്യാവശ്യമാണ്.നഷ്ടപ്പെട്ടത് 1.25 ലക്ഷം വരെപലയിടങ്ങളിലും മലയാളികൂട്ടായ്മകളാണ് തട്ടിപ്പിനിരയായവരെ സംരക്ഷിക്കുന്നത്. ഷാർജയിൽ കുടുങ്ങിയവർക്ക് സാമൂഹിക പ്രവർത്തകരാണ് ഏക ആശ്വാസമായത്. മലയാളിയാണ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്. ഒരുമാസത്തെ സന്ദർശക വിസയിലായിരുന്നു യാത്ര. പലരുടെയും വിസ കാലാവധി കഴിയാറായിരുന്നു.

65,000 മുതൽ 1.25 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. പാക്കിംഗ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ ചിലർക്ക് വ്യാജ ഓഫർ ലെറ്റർ നൽകി. മുംബെയിൽ ദിവസങ്ങളോളം താമസിച്ചശേഷം യു.എ.ഇയിൽ എത്തിയവരുമുണ്ട്. യു.എ.ഇയിലെത്തി മൂന്നു ദിവസം കഴിയുമ്പോൾ എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. യു.എ.ഇയിൽ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംവിധാനം പോലുമില്ലെന്ന് അറിയുന്നത്.സാമൂഹ്യസേവനത്തിന്റെ മറവിൽപ്പോലും ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതായി പറയുന്നു. തട്ടിപ്പ് സംഘങ്ങൾ കോടികൾ കൊയ്‌തെടുത്തതായാണ് പൊലീസിന്റെ വിലയിരുത്തൽ. തൊഴിൽത്തട്ടിപ്പ് സ്ഥാപനങ്ങളെ കുറിച്ചുള്ള പരാതികൾ കൂടിയതോടെയാണ് പൊലീസ് വിശദമായി വിവരങ്ങൾ തേടാൻ തീരുമാനിച്ചത്.

സംസ്ഥാനത്തും പുറത്തുമുളള ചില തട്ടിപ്പ് സംഘങ്ങൾക്ക് രാഷ്ട്രീയനേതാക്കൾക്കിടയിലും പൊലീസിലും വരെ സ്വാധീനമുള്ളതായി ആരോപണമുണ്ട്. ജോലി നൽകാമെന്ന് അറിയിച്ച് ചെറിയ സംഘങ്ങളായി ചേർന്ന സ്ത്രീകളിൽ നിന്നും പതിനായിരം രൂപ മുതൽ മുൻകൂറായി വാങ്ങി കബളിപ്പിക്കുന്ന സംഘങ്ങളും തൃശൂരിലുണ്ടായിരുന്നു. ഇവർ പിന്നീട് വൻകിട തട്ടിപ്പുസംഘങ്ങൾക്കൊപ്പമാകും. ഇരകളാവുന്നത് അഭ്യസ്ഥ വിദ്യരാണെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഏത് വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും ജോലിയെന്ന വമ്പൻ വാഗ്ദാനവുമായി വഴിയോരങ്ങളിൽ ചെറിയപോസ്റ്ററുകൾ പതിച്ചും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും നടത്തുന്ന തട്ടിപ്പുകളിൽ സ്വയം ചെന്ന് വീഴുന്നത് സാമാന്യ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് ! വിദേശത്തടക്കം പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകളുണ്ടെന്നും ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങൾ കിട്ടുമെന്നുമൊക്കെയുള്ള പരസ്യങ്ങൾ വെള്ളം ചേർക്കാതെ വിഴുങ്ങാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത് തൊഴിലില്ലായ്മ മാത്രമല്ല, ഉയർന്ന ജീവിതസ്വപ്നങ്ങളും ആഡംബരഭ്രമവുമെല്ലാമാണ്.

റെയിൽവേ , ദേശസാൽകൃതബാങ്കുകൾ, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒഴിവുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുളള തട്ടിപ്പുകൾ കൂടിവരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ഇ – മെയിൽ ഐ.ഡി യും സ്ഥാപനങ്ങളുടെ പേരിനോട് സാമ്യമുള്ള വെബ് സൈറ്റുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. പലരും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് കരുതി രജിസ്റ്റർചെയ്യും. ഇതോടെ മൊബൈലിലേക്ക് വിളിച്ച് ഓൺലൈൻ വഴി പണം അടയ്ക്കാൻ ആവശ്യപ്പെടും. വ്യക്തിവിവരങ്ങളും ചോർത്തും.പ്ലേ സ്റ്റോറിൽ ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർ.ബി.ഐയുടെ എൻ.ബി.എഫ്‌‌.സി ലൈസൻസ് ഇല്ലാത്തതാണെന്ന് അറിയുന്നു.

രേഖാമൂലം പരാതികൾ കുറവ്’കടലാസ് ‘ ജോലികൾക്ക്, ഏജൻസി കമ്മിഷൻ വേണമെന്ന് പറഞ്ഞ് പതിനായിരം മുതൽ അമ്പതിനായിരം വരെ ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ ചെറുപ്പക്കാർക്ക് യാതൊരു മടിയുമില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതെയാകുമ്പോഴാണ് പലരും കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുക. പണം തിരികെ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്താൻ ഗുണ്ടാസംഘങ്ങൾ വരെയുള്ളതായി അറിയുന്നു. നാണക്കേട് കാരണം പലരും പരാതി നൽകുകയുമില്ല. തൊഴിൽത്തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പൊലീസിന്റെ മുന്നിൽ വരുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്‌കാൻ എത്തുന്നവർ നന്നേ കുറവാണ്. അതുകൊണ്ടു തന്നെ കേസെടുക്കുന്നതും ചുരുക്കമാണ്. എന്തായാലും ബോധവത്‌കരണവും മുന്നറിയിപ്പുകളും വ്യാപകമാക്കി തൊഴിൽത്തട്ടിപ്പുകളിൽ നിന്ന് യുവതീ-യുവാക്കളെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമങ്ങൾ തുടരുന്നുണ്ട്.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!