Breaking News
പുതുച്ചേരി മുഖ്യമന്ത്രിക്ക് മുന്നിൽ പരാതികളുടെ ഒഴുക്ക്

മാഹി: പുതുച്ചേരി സർക്കാർ അധികാരത്തിലേറി രണ്ട് വർഷമാകാനിരിക്കെ ആദ്യമായി മയ്യഴി സന്ദർശിച്ച മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് മുന്നിൽ ഇല്ലായ്മകളുടേയും, പോരായ്മകളുടേയും പരാതി പ്രളയം. എഴുന്നൂറോളം കി.മീ. അകലെയുള്ള പുതുച്ചേരിയിൽ നിന്നും പലവട്ടം മന്ത്രിമാർ മയ്യഴിയിൽ വരാറുണ്ടെങ്കിലും ജനങ്ങളുമായുമുള്ള അഭിമുഖത്തിന് നിൽക്കാതെ സ്ഥലം വിടാറാണ് പതിവ്. എന്നാൽ മുഖ്യമന്ത്രി രംഗസ്വാമി ജനങ്ങളുമായി അഭിമുഖത്തിന് തയ്യാറായപ്പോൾ മയ്യഴിയോടുള്ള അവഗണനയെക്കുറിച്ചാണ് മിക്കവർക്കും പറയാനുണ്ടായിരുന്നത്.
വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയ റേഷൻ സംവിധാനം പുന:സ്ഥാപിക്കണമെന്നും, മാഹി പുതുച്ചേരി റൂട്ടിൽ പുതിയ പി.ആർ.ടി.സി.ബസ്സ് അനുവദിക്കണമെന്നും, കൊവിഡിന ് ശേഷം വിവിധ വകുപ്പുകളിലേക്ക് നിയമനം നടക്കാനിരിക്കെ, ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷത്തെ വയസ്സിളവ് അനുവദിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ടി.എം. സുധാകരൻ, ദാസൻ കാണി, സുരേഷ് പന്തക്കൽ, ഷിബു.ഷൈജ പറക്കൽ, ജസീമ മുസ്തഫ, ചാലക്കര പുരുഷു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയാണ് ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ എൻ ടി.യു.സി) നിവേദനം നൽകിയത്. കെ.കെ.പ്രദീപ്, സി.കെ.സമിൻ എന്നിവരാണ് നിവേദനം നൽകിയത്.ശമ്പളം വേണം, ജോലി സ്ഥിരതയുംപാസിക്ക്, പാപ്സ്കോ തുടങ്ങിയ കോർപ്പറേഷനുകളിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കണമെന്നാണ് സി.എസ്.ഒ. നേതാക്കളായ കെ. ഹരീന്ദ്രൻ കെ. രാധാകൃഷ്ണൻ, രജീന്ദ്രകുമാർ എന്നിവർ ആവശ്യപ്പെട്ടത്.
എൻ.എച്ച്.എം. ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കണമെന്നും ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷനു വേണ്ടി നിവേദനം നൽകിയ എൻ. മോഹനൻ, കെ.എം. പവിത്രൻ, സപ്ന, കെ. രാമകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മാഹി മേഖല സംയുക്ത റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.പി.ശിവദാസ്, അനുപമ സഹദേവൻ, ഷിനോജ് രാമചന്ദ്രൻ , സുജിത്കുമാർ, എന്നിവർ ആവശ്യപ്പെട്ടു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്