Breaking News
മനസ്സുണ്ടോ..? കൃഷിയിറക്കാൻ മരുന്നുണ്ട്

കണ്ണൂർ:മറ്റ് ജോലികൾക്കിടയിൽ കൃഷിക്കെവിടെ നേരമെന്ന് പരിതപിക്കുന്നവർക്ക് മുന്നിലാണ് സുരേഷ് കല്ലത്ത് തന്റെ കതിരണിഞ്ഞ നെൽപ്പാടം തുറന്നിടുന്നത്. കൃഷി ചെയ്യാൻ താൽപ്പര്യമെന്ന മരുന്നുണ്ടെങ്കിൽ സമയവുമുണ്ടാകുമെന്ന് സുരേഷിന്റെ അനുഭവസാക്ഷ്യം. കരിവെള്ളൂരുകാരനായ സുരേഷ് ചെറുവത്തൂരിലെ മെഡിക്കൽ ഷോപ്പ് ഉടമയാണ്. രാവിലെ രാവിലെ ആറ് മുതൽ 10 വരെയുള്ള കൃഷിപ്പണിക്ക്‌ശേഷം മെഡിക്കൽ ഷോപ്പിലെത്തും. രണ്ടിടങ്ങളിലും പുലർത്തുന്ന അധ്വാനവും ആത്മാർഥതയും ഒന്ന്.
പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ടാണ് നെൽകൃഷി. വെള്ളക്കെട്ടിൽ പറ്റില്ലെന്നും ഉൽപ്പാദനം കുറവാണെന്നും പറയുന്ന രണ്ട് നാടൻ നെല്ലിനങ്ങളാണ് സുരേഷിന്റെ പ്രധാന കൃഷി. ഒന്നാം വിളയ്‌ക്ക് പരമ്പരാഗത നെല്ലിനമായ കയമയാണ് വിളയിക്കുന്നത്. സ്വന്തമായുള്ള മൂന്ന് ഏക്കറിലാണ് കയമ കൃഷി. പ്രകൃതി സമൃദ്ധി കൂട്ടായ്‌മയുടെ ഭാഗമായി ശരാശി അഞ്ചേക്കറിലും നെൽകൃഷിയുണ്ട്. രണ്ടാംവിളയ്‌ക്ക് രണ്ടേക്കറിൽ നാടൻ ചിറ്റേനിയാണ്. ഇതിന് പുറമെ ഒരേക്കറിൽ രക്തശാലി, നവര, വസുമതി എന്നിവയും കൃഷിചെയ്യുന്നു. ഇവയുടെ കൃഷി വിത്ത് സംരക്ഷണത്തിന്റെ ഭാഗമാണ്.
കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. കീടനാശിനി പ്രയോഗമില്ല. ഒന്നാം വിളയ്‌ക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി രണ്ടാംവിളയ്‌ക്ക് ശേഷം പയർവർഗങ്ങൾ കൃഷി ചെയ്യും. ഇവ മിക്കവാറും വളമായി മാറും. ചാണകവും കോഴിവളവും അടിവളമായും നൽകും. രണ്ടാം വിളയ്‌ക്ക് ജീവാമൃതവും ഉപയോഗിക്കുന്നു.വയൽ ഒരുക്കാൻ ഇത്രയും മതിയെന്നാണ് സുരേഷിന്റെ പക്ഷം. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നാം വിളയ്‌ക്ക് മികച്ച ഉൽപ്പാദനം ലഭിക്കും. വൈക്കോലും നശിക്കില്ല. കയമ വിളഞ്ഞ് ഉണങ്ങും മുന്നേ കൊയ്‌താൽ കൊഴിഞ്ഞ് വീഴുന്നത് ഒഴിവാക്കാനാകും.
വെള്ളത്തിൽ വീണാലും ഒരു മാസംവരെ കയമ നെല്ല് മുളക്കില്ലെന്നും ഈ കർഷകൻ സാക്ഷ്യപ്പെടുത്തുന്നു. നെൽവിത്തിനും അരിക്കും വിപണി കണ്ടെത്തുന്നതിന് പ്രയാസമുണ്ടാകാറില്ല. വീട്ടിൽ വന്ന് ഇവ വാങ്ങുന്നവരുണ്ട്. ബാക്കി പയ്യന്നൂരിലെ ‘കർഷകന്റെ കട’യിലും നൽകുന്നു. അരിക്ക് കിലോഗ്രാമിന് 80 രൂപയാണ് ഈടാക്കുന്നത്. ഉൽപ്പാദനച്ചെലവ് വർധിക്കുന്നതിനനുസരിച്ച് ഉൽപ്പന്നങ്ങളുടെ വില ഉയരുന്നില്ലെന്നതാണ് സുരേഷിന്റെ പരാതി. മൂന്ന് നാടൻ പശുക്കളെയും വളർത്തുന്നുണ്ട്.
ഇതിൽനിന്നുള്ള ചാണകവും പൊടിവളവുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. 250 നേന്ത്രവാഴയും നാടൻ വാഴകളും 300 കവുങ്ങും 200 തെങ്ങുമുണ്ട്. ഇടവിളയായി വാഴയും പച്ചക്കറിയുമുണ്ട്. പറമ്പുകൾ കിളയ്‌ക്കുന്ന പതിവില്ല. പുതയിടുന്ന രീതിയാണ് പിന്തുടരുന്നത്. നനയ്‌ക്കാനായി സ്‌പ്രിംഗ്‌ളറും ഉപയോഗിക്കുന്നു. ഫോൺ: 9447005719.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്