Breaking News
കാരവനെക്കാള് സ്റ്റൈലിഷ്, ബെന്‍സിന്റെ എന്ജിന്; ക്ലാസ് ലുക്കില്‍ ഫോഴ്സ് അര്‍ബാനിയ

ഇന്ത്യന്‍ നിരത്തുകളില്‍ ഫോഴ്സ് എന്ന വാഹന നിര്‍മാതാക്കള്‍ക്ക് കൃത്യമായ മേല്‍വിലാസം ഉണ്ടാക്കി നല്കിയ വാഹനമാണ് ട്രാവലര്‍. ആംബുലന്‍സായും ടൂറിസ്റ്റ് വാഹനങ്ങളായും നിരത്ത് നിറഞ്ഞിരിക്കുന്ന ഈ വാഹനത്തിന്റെ പുതിയൊരു പതിപ്പ് നിരത്തുകളില്‍ എത്തിക്കുകയാണ് നിര്‍മാതാക്കള്‍. ഫോഴ്സ് അര്‍ബാനിയ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 28.99 ലക്ഷം രൂപ മുതലായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് സൂചനകള്‍. അടുത്ത മാസം മുതല്‍ ഈ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയേക്കും.
28 സീറ്റുകളുമായി പോലും ട്രാവലര്‍ നിരത്തുകളില്‍ എത്തുന്നുണ്ടെങ്കില്‍ അല്‍പ്പം പ്രീമിയം ഭാവത്തിലാണ് അര്‍ബാനിയയുടെ വരവ്. ഷോര്‍ട്ട്, മീഡിയം, ലോങ്ങ് എന്നീ മൂന്ന് വീല്‍ബേസുകളിലായിരിക്കും അര്‍ബാനിയ എത്തുക. യഥാക്രമം 3350 എം.എം, 3615 എം.എം, 4400 എം.എം. എന്നിങ്ങവെയായിരിക്കും വീല്‍ബേസ്. ഇതിലെ ലോങ്ങ് വീല്‍ബേസ് മോഡലില്‍ 17 സീറ്റും മീഡിയം വേരിയന്റില്‍ 13 പേര്‍ക്കും ഷോര്‍ട്ട് പതിപ്പില്‍ 10 പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ഷോര്‍ട്ട് വേരിയന്റിന് 29.50 ലക്ഷം, മീഡിയത്തിന് 28.99, ലോങ്ങ് വീല്‍ബേസിന് 31.25 ലക്ഷവുമാണ് വില.
വേള്‍ഡ് ക്ലാസ് വാഹനമെന്നാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അത്യാഡംബര കാരാവാനുകള്‍ക്ക് സമാനമായി പ്രീമിയം സ്റ്റൈലിലാണ് അര്‍ബാനിയ ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വിദഗ്ധരുടെ കരവിരുതിലാണ് ഈ വാഹനത്തിന്റെ ബോഡി ഒരുങ്ങിയിരിക്കുന്നത്. കാറുകളിലേതിന് സമാനമായ ഗ്രില്ലും ഇതിന് നടുക്കായി നല്‍കിയിട്ടുള്ള പാനലിലാണ് വാഹനത്തിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്നത്. വലിയ ഹെഡ്ലാമ്പിന് ചുറ്റിലും സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ലൈറ്റ് ഡി.ആര്.എല്‍ ആയും ഇന്റിക്കേറ്ററായും പ്രവര്‍ത്തിക്കും.
ഒഴുകിയിറങ്ങും പോലെയുള്ള ബോണറ്റും എസ്.യു.വികള്‍ക്ക് സമാനമായ ബമ്പറുമാണ് മുന്നിലെ മറ്റ് ആകര്ഷണങ്ങള്. മോഡുലാര്‍ മോണോകോക്ക് പാനലിലാണ് ഈ വാഹനത്തിന്റെ ബോഡിയും മറ്റും തീര്‍ത്തിരിക്കുന്നത്. ഇത് കൂടുതല്‍ സുരക്ഷയും ദൃഢതയും ഉറപ്പാക്കുന്നു. വശങ്ങളിലേക്ക് സ്ലൈഡ് ചെയ്യുന്ന ഡോറാണ് ഇതിലുള്ളത്. വിന്‍ഡോയുടെ സ്ഥാനത്ത് ഫിക്സഡ് ഗ്ലാസ് നല്‍കിയത് വാഹനത്തിന് പ്രീമിയം ഭാവം ഒരുക്കുന്നു. ലൈറ്റ് ഗൈഡ് ടെക്നോളജി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പാണ് പിന്നിലെ ഹൈലൈറ്റ്.
നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് അര്‍ബാനിയ എത്തിയിരിക്കുന്നത്. കാറുകള്‍ക്ക് സമാനമായാണ് ഈ വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാനുവല്‍ ക്ലൈമറ്റ് കണ്ട്രോള്, മുന്‍നിരയില്‍ തന്നെ നാല് എ.സി. വെന്റുകള്‍, ഡാഷ്ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഗിയര്‍ ലിവര്‍, മള്‍ട്ടി സ്പോക്ക് സ്റ്റിയങ്ങ് വീല്‍ തുടങ്ങിയവയാണ് അര്‍ബാനിയയുടെ ഡ്രൈവര്‍ കംപാര്‍ട്ട്മെന്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.
സെഗ്മെന്റിലെ ഏറ്റവും മികച്ച സൗകര്യങ്ങളും യാത്ര അനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് പിന്‍നിര ഒരുക്കിയിരിക്കുന്നത്. 2+1 രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍, എല്ലാ നിരയിലും യു.എസ്.ബി. ചാര്‍ജിങ്ങ്, ഇന്‍ഡിവിജ്വല്‍ എ.സി. വെന്റ്, പനോരമിക് വിന്‍ഡോ ഗ്ലാസ്, ഉയര്‍ന്ന ലെഗ്റൂമും ഹെഡ്റൂം തുടങ്ങി യാത്രക്കാരെ കംഫര്ട്ടബിളാക്കുന്നതിന് പ്രധാനം നല്‍കിയാണ് ഈ വാഹനത്തിന്റെ പിന്‍നിരയിലെ സീറ്റുകളും മറ്റ് ഫീച്ചറുകളുമെല്ലാം ഒരുക്കിയിരിക്കുന്നത്.
സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാണ് അര്‍ബാനിയ എത്തുന്നത്. മുന്‍നിരയില്‍ നല്‍കിയിട്ടുള്ള രണ്ട് എയര്‍ബാഗ് ശ്രേണിയില്‍ തന്നെ ആദ്യമായാണ്. അഡ്വാന്‍സ്ഡ് ഇ.എസ്.പി, എ.ബി.എസ് വിത്ത് ഇ.ബി.ഡി, പെഡസ്ട്രല്‍ ഇന്‍ജുറി കുറയ്ക്കുന്ന രീതിയില്‍ തീര്‍ത്തിട്ടുള്ള ബമ്പര്‍, ബോഡി റോള്‍ കുറയ്ക്കുന്നതിനായി നല്‍കിയിട്ടുള്ള ഹൈ-സ്ട്രങ്ത്ത് സ്റ്റീലുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എന്ജിന് ഇമ്മോബിലൈസര്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് ഫോഴ്സ് അര്‍ബാനിയയില്‍ നല്‍കിയിരിക്കുന്നത്.
ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സീഡിസാണ് ഈ വാഹനത്തിന് മെക്കാനിക്കല്‍ ഫീച്ചറുകള്‍ നല്‍കുന്നതെന്നാണ് സൂചന. ബെന്‍സ് നല്കുന്ന 113 ബി.എച്ച്.പി പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സി.ആര്.ടി.ഇ. ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. ഏറ്റവും മികച്ച യാത്ര ഉറപ്പാക്കുന്നതിനായി മുന്നില്‍ ട്രാന്സ്വേഴ്സ് സ്ട്പിങ്ങ് നല്‍കിയിട്ടുള്ള ഡിപെന്‍ഡന്റ് സസ്പെന്ഷന് ആണ് ഒരുക്കിയിരിക്കുന്നത്.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്