Connect with us

Breaking News

കേളകം ഹരിത ടൂറിസം പദ്ധതി; കൃഷി വകുപ്പിന്റെ സഹായം തേടി പഞ്ചായത്ത്

Published

on

Share our post

കേളകം: കേളകം ഹരിത ടൂറിസം പദ്ധതിക്ക് കൃഷി വകുപ്പിന്റെ സഹായം തേടി മന്ത്രി പി. പ്രസാദിന് ഗ്രാമപഞ്ചായത്ത് നിവേദനം നൽകി. വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 3470 മില്ലി മീറ്റർ മഴ ലഭിക്കുന്ന, നിരവധി മലകളും രണ്ടു പുഴകളും ഇരുപതിലധികം തോടുകളുമുള്ള പ്രകൃതിരമണീയവും ജൈവവൈവിധ്യം കൊണ്ട് സമ്പന്നവുമായ പഞ്ചായത്തിന്റെ വടക്ക് ആറളം വന്യമൃഗസങ്കേതവും കിഴക്ക് ഒരു ഭാഗം കൊട്ടിയൂർ റിസർവ് ഫോറസ്റ്റും തെക്ക് വയനാട് റിസർവ് ഫോറസ്റ്റും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.

കാർഷിക മേഖലയായ പഞ്ചായത്തിൽ വന്യമൃഗശല്യം വളരെ രൂക്ഷമാണ്. അതോടൊപ്പം കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തെ മറി കടക്കുന്നതിനും കർഷകർക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനുമുള്ള ശ്രമം എന്ന നിലയിൽ പഞ്ചായത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കർഷകരെ ഉൾപ്പെടുത്തി ഒരു ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചിരിക്കുകയാണ്.

ഇതിനായി നടത്തിയ പഠനത്തിൽ കേളകത്ത് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ നല്ല സാധ്യതയും അതിനാവശ്യമായ പ്രകൃതി, കാർഷിക വിഭവങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസിനെ പങ്കെടുപ്പിച്ച് യോഗം ചേരുകയും ഒരു സൊസൈറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.

ഈ പദ്ധതിയുടെ ലക്ഷ്യം ആറളം വന്യമൃഗസങ്കേതത്തിന്റെയും പഞ്ചായത്തിലുള്ള പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെയും അനുബന്ധമായി വിനോദസഞ്ചാരികൾക്ക് കർഷകരുടെ കൃഷിഫാമുകൾ സന്ദർശിക്കുന്നതിന് അവസരമൊരുക്കുക, കർഷകരുടെ വീടുകളിൽതന്നെ ഹോംസ്റ്റേ സൗകര്യം ഒരുക്കി സഞ്ചാരികളെ താമസിപ്പിക്കുക, നല്ല ഭക്ഷണം നൽകുക, കർഷകരുടെ ഭൂമിയിൽതന്നെ വിശാലമായ കുളം നിർമിച്ച് മത്സ്യകൃഷി ആരംഭിക്കുകയും മീൻപിടിക്കാനും തോണിയാത്ര നടത്താനും അവസരമൊരുക്കുക, പഞ്ചായത്തിൽ നിലവിലുള്ള മുളങ്കാടുകളും പുഴയോര കാഴ്ചകളും കാണാൻ അവസരമൊരുക്കുക തുടങ്ങിയവയാണ്. അതോടൊപ്പം കയാക്കിങ്, ഓഫ്‌ റോഡ് യാത്ര, ആനമതിൽ യാത്ര, മറ്റു വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സാധ്യതകളും ധാരാളമുണ്ട്.

ഇത്തരം സൗകര്യങ്ങളുള്ളതും ഒരുക്കാൻ പറ്റുന്നതുമായ കുറച്ചു കർഷകരെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഡിസംബർ അവസാനം പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് കർഷകരെയും കൃഷിയെയും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ കേളകം ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായം തേടിയാണ് നിവേദനം.

കൃഷിവകുപ്പിന്റെ നിലവിലുള്ള ചില പദ്ധതികളുടെ സഹായം ലഭ്യമാക്കിയാൽ ഹരിത ടൂറിസം പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കുറെയൊക്കെ ഒരുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത മന്ത്രി പ്രോജക്ട് റിപ്പോർട്ട് തയാറായതിനുശേഷം പദ്ധതിയെക്കുറിച്ച് വിശദമായി ചർച്ചചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പ്രസിഡന്റ് സി.ടി. അനീഷ്, ജില്ല പഞ്ചായത്ത്‌ മെംബർ വി. ഗീത, കൃഷി ഓഫിസർ കെ. ജിഹ് സുനിൽ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിക്കു നിവേദനം നൽകിയത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!