ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കേളകം ഹരിത ടൂറിസം പദ്ധതി; കൃഷി വകുപ്പിന്റെ സഹായം തേടി പഞ്ചായത്ത്

കേളകം: കേളകം ഹരിത ടൂറിസം പദ്ധതിക്ക് കൃഷി വകുപ്പിന്റെ സഹായം തേടി മന്ത്രി പി. പ്രസാദിന് ഗ്രാമപഞ്ചായത്ത് നിവേദനം നൽകി. വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 3470 മില്ലി മീറ്റർ മഴ ലഭിക്കുന്ന, നിരവധി മലകളും രണ്ടു പുഴകളും ഇരുപതിലധികം തോടുകളുമുള്ള പ്രകൃതിരമണീയവും ജൈവവൈവിധ്യം കൊണ്ട് സമ്പന്നവുമായ പഞ്ചായത്തിന്റെ വടക്ക് ആറളം വന്യമൃഗസങ്കേതവും കിഴക്ക് ഒരു ഭാഗം കൊട്ടിയൂർ റിസർവ് ഫോറസ്റ്റും തെക്ക് വയനാട് റിസർവ് ഫോറസ്റ്റും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.
കാർഷിക മേഖലയായ പഞ്ചായത്തിൽ വന്യമൃഗശല്യം വളരെ രൂക്ഷമാണ്. അതോടൊപ്പം കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തെ മറി കടക്കുന്നതിനും കർഷകർക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനുമുള്ള ശ്രമം എന്ന നിലയിൽ പഞ്ചായത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കർഷകരെ ഉൾപ്പെടുത്തി ഒരു ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുകയാണ്.
ഇതിനായി നടത്തിയ പഠനത്തിൽ കേളകത്ത് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ നല്ല സാധ്യതയും അതിനാവശ്യമായ പ്രകൃതി, കാർഷിക വിഭവങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസിനെ പങ്കെടുപ്പിച്ച് യോഗം ചേരുകയും ഒരു സൊസൈറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.
ഈ പദ്ധതിയുടെ ലക്ഷ്യം ആറളം വന്യമൃഗസങ്കേതത്തിന്റെയും പഞ്ചായത്തിലുള്ള പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെയും അനുബന്ധമായി വിനോദസഞ്ചാരികൾക്ക് കർഷകരുടെ കൃഷിഫാമുകൾ സന്ദർശിക്കുന്നതിന് അവസരമൊരുക്കുക, കർഷകരുടെ വീടുകളിൽതന്നെ ഹോംസ്റ്റേ സൗകര്യം ഒരുക്കി സഞ്ചാരികളെ താമസിപ്പിക്കുക, നല്ല ഭക്ഷണം നൽകുക, കർഷകരുടെ ഭൂമിയിൽതന്നെ വിശാലമായ കുളം നിർമിച്ച് മത്സ്യകൃഷി ആരംഭിക്കുകയും മീൻപിടിക്കാനും തോണിയാത്ര നടത്താനും അവസരമൊരുക്കുക, പഞ്ചായത്തിൽ നിലവിലുള്ള മുളങ്കാടുകളും പുഴയോര കാഴ്ചകളും കാണാൻ അവസരമൊരുക്കുക തുടങ്ങിയവയാണ്. അതോടൊപ്പം കയാക്കിങ്, ഓഫ് റോഡ് യാത്ര, ആനമതിൽ യാത്ര, മറ്റു വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സാധ്യതകളും ധാരാളമുണ്ട്.
ഇത്തരം സൗകര്യങ്ങളുള്ളതും ഒരുക്കാൻ പറ്റുന്നതുമായ കുറച്ചു കർഷകരെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഡിസംബർ അവസാനം പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് കർഷകരെയും കൃഷിയെയും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ കേളകം ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായം തേടിയാണ് നിവേദനം.
കൃഷിവകുപ്പിന്റെ നിലവിലുള്ള ചില പദ്ധതികളുടെ സഹായം ലഭ്യമാക്കിയാൽ ഹരിത ടൂറിസം പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കുറെയൊക്കെ ഒരുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത മന്ത്രി പ്രോജക്ട് റിപ്പോർട്ട് തയാറായതിനുശേഷം പദ്ധതിയെക്കുറിച്ച് വിശദമായി ചർച്ചചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പ്രസിഡന്റ് സി.ടി. അനീഷ്, ജില്ല പഞ്ചായത്ത് മെംബർ വി. ഗീത, കൃഷി ഓഫിസർ കെ. ജിഹ് സുനിൽ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിക്കു നിവേദനം നൽകിയത്.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്