Connect with us

Breaking News

അഴീക്കോട് സമഗ്ര വിദ്യാഭ്യാസ പദ്ധതി തയ്യാറാവുന്നു

Published

on

Share our post

അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച് പാലയാട് ഡയറ്റാണ് അവസ്ഥാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. എ .ശശീന്ദ്രവ്യാസിന് നല്‍കി പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്് മന്ത്രി പറഞ്ഞു.

എം. എല്‍. എമാരും തദ്ദേശ സ്ഥാപനങ്ങളുമെല്ലാം വലിയ ഇടപെടല്‍ ഈ കാര്യത്തില്‍ നടത്തുന്നുണ്ട്. അഴീക്കോട് എം. എല്‍ .എ. യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനം മാതൃകാപരമാണ്. എന്തെങ്കിലും ചെയ്യുന്നതിനു പകരം മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എന്താണ് ചെയ്യേണ്ടത് എന്ന് സൂക്ഷ്മമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡയറ്റിനെ ചുമതലപ്പെടുത്തി എന്നത് മാതൃകാപരമാണ്. ഈ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയണം. അതിന് സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളുമുണ്ടാവും. ഇങ്ങനെയൊരു റിപ്പോര്‍ട്ട് പഠനം നടത്തി തയ്യാറാക്കിയത് ഏറെ അഭിനന്ദനാര്‍ഹമാണ്. അതിനു മുന്‍കൈ എടുത്ത എം എല്‍ എയെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കെ .വി സുമേഷ് എം .എല്‍ .എ അധ്യക്ഷത വഹിച്ചു. മുന്‍. എം .എല്‍ .എമാരായ എം. പ്രകാശന്‍ മാസ്റ്റര്‍, ജെയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി. സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .സി .ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ്, പി .ശ്രുതി, കെ രമേശന്‍, എ വി സുശീല, കൗണ്‍സിലര്‍ ടി .രവീന്ദ്രന്‍, കെ. പി .ജയപാലന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ .വിനോദ് കുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി .വി. പ്രദീപന്‍, ഡയറ്റ് ലക്ചറര്‍ കെ ബീന എന്നിവര്‍ പങ്കെടുത്തു.

മണ്ഡലത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വിദ്യാലയങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി പാലയാട് ഡയറ്റിനെയാണ് ചുമതലപ്പെടുത്തിയത്. അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ സംവിധാനങ്ങള്‍, അക്കാദമിക് നിലവാരം, വിനോദ-കായിക സൗകര്യങ്ങള്‍, ലൈബ്രറി-ലാബ് സംവിധാനങ്ങള്‍ എന്നിങ്ങനെ ഓരോ മേഖലയിലെയും സ്ഥിതി വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഓരോ വിദ്യാലയത്തിലും ആവശ്യമായ ഇടപെടലുകളും മുന്‍ഗണനയും റിപ്പോര്‍ട്ട് കണ്ടെത്തി മുന്നോട്ട് വെക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് മണ്ഡലം തലത്തില്‍ ശില്‍പശാല സംഘടിപ്പിച്ച് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. വിപുലമായ ജന പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുതകുന്ന സമഗ്ര പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!