Breaking News
രാജ്‌ഭവനുകളെ വിറപ്പിച്ച് കർഷകർ ; പ്രക്ഷോഭത്തില്‍ പങ്കെടുത്തത് അമ്പതുലക്ഷത്തോളം പേര്‍

ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ കേന്ദ്രത്തെ വിറപ്പിച്ച് കർഷകരുടെ പ്രതിഷേധസാഗരം. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ചിൽ കർഷകലക്ഷങ്ങൾ ഒഴുകിയെത്തി. രാഷ്‌ട്രപതിക്ക് നേതാക്കൾ നിവേദനംനൽകി. മിനിമം താങ്ങുവിലയ്‌ക്ക് നിയമപരമായ പ്രാബല്യം, വായ്പ എഴുതിത്തള്ളൽ, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, ലഖിംപൂർഖേരി കൂട്ടക്കൊലയിൽ കുറ്റാരോപിതനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, വിള ഇൻഷുറൻസ് പദ്ധതി, എല്ലാ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രതിമാസം 5000 രൂപ പെൻഷൻ, കർഷകസമരത്തിൽ എടുത്ത കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
രാജ്‌ഭവനുകള്‍ക്ക് പുറമെ 400 ജില്ലാ ആസ്ഥാനത്തും താലൂക്ക് ഓഫീസിനു മുന്നിലും പ്രതിഷേധം നടന്നു. 3000 കേന്ദ്രത്തിലായി അമ്പതുലക്ഷം പേർ പങ്കെടുത്തെന്ന് നേതാക്കൾ പറഞ്ഞു. കർഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ മഹാരാഷ്‌ട്ര, പഞ്ചാബ്, ഹരിയാന, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ അഭൂതപൂർവമായ പങ്കാളിത്തം ഉണ്ടായി. കേരളം, ഉത്തർപ്രദേശ്, ഗോവ, തമിഴ്‌നാട്, കർണാടകം തുടങ്ങി എല്ലാ സംസ്ഥാനത്തും പ്രതിഷേധം ആളി.
അഖിലേന്ത്യ കിസാൻസഭ നേതാക്കളായ അശോക് ധാവ്‌ളെ ചണ്ഡീഗഡിലും ഹന്നൻമൊള്ള ലഖ്‌നൗവിലും പി. കൃഷ്‌ണപ്രസാദ് ഹരിയാനയിലെ പഞ്ച്‌ഗുളയിലും അമ്രറാം ജയ്‌പുരിലും ബാദൽസരോജ് ഭോപ്പാലിലും അമൽ ഹൽദർ – കൊൽക്കത്തയിലും എം ./വിജയകുമാർ തിരുവനന്തപുരത്തും ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് കൺവീനർ ഇ .പി ജയരാജനാണ് കണ്ണൂരിലെ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്. കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർക്ക് പുറമെ വനിതകളും വിദ്യാർഥികളും ട്രേഡ് യൂണിൻ പ്രവർത്തകരും അണിചേർന്നു. ഡിസംബർ ഒന്നുമുതൽ പതിനൊന്നുവരെ എംപിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളിലേക്കും മാർച്ച് നടത്തി നിവേദനം നൽകും. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും കർഷകരുടെ പ്രശ്‌നം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാണിത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്