Connect with us

Breaking News

‌ക്വാറികളുടെ നാട്, രോഗികളുടെയും; പൊട്ടിത്തകരുന്ന സ്വസ്ഥത

Published

on

Share our post

പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കി ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം

പെരിങ്ങോം : ഒന്നര കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒരേ സമയം പ്രവർത്തിക്കുന്ന 4 ക്വാറികൾ, 4 വൻകിട ക്രഷറുകൾ, ഒരു ടാർ മിക്സിങ് യൂണിറ്റ്… ‌പൊടിയും ശബ്ദവും കാരണം അന്തരീക്ഷമാകെ മലിനം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവർ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികളിലെ സ്ഫോടനം 5 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. ഇരുന്നൂറിൽപ്പരം വീടുകൾ വാസയോഗ്യമല്ലാതായി. ക്വാറിയോടു ചേർന്നുള്ള പെടേന ഗവ. എൽപി സ്കൂൾ, പെടേന ജുമാമസ്ജിദ്, അങ്കണവാടി എന്നിവ ഭാഗികമായി തകർന്നു. കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിർബാധം പ്രവർത്തനം തുടരുകയാണു ക്വാറികൾ.

‌ക്വാറികളുടെ നാട്, രോഗികളുടെയും

കരിങ്കൽ ഖനനവും ക്രഷറുകളുടെ പ്രവർത്തനവും കാരണം പെടേന പ്രദേശത്തു പകർച്ചവ്യാധികൾ പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊടിശല്യവും ശബ്ദമലിനീകരണവും ജലമലിനീകരണവും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിക്കാൻ കാരണമായെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കുന്നിൻമുകളിലെ ചെറുതും വലുതുമായ നീർച്ചാലുകൾ വഴി ക്വാറി മാലിന്യം ഒഴുക്കിവിടുന്നതാണു ശുദ്ധജലം മലിനമാക്കുന്നത്. ഈ വെള്ളമാണ് പെടേന, പെരുവാമ്പ നിവാസികൾ ഉപയോഗിക്കുന്നത്.

ശുദ്ധജല ക്ഷാമം ‌രൂക്ഷം

പെടേന, ഓടമുട്ട്, മടക്കാംപൊയിൽ, കോടന്നൂർ ഭാഗങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം ഉണ്ട്. ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം കാരണമാണ് ഈ സ്ഥിതി വന്നതെന്നു നാട്ടുകാർ പറയുന്നു. വറ്റാത്ത നീരുറവകളുള്ള ഓടമുട്ട്, കുട്ടിക്കുന്ന് തോടുകൾ മണ്ണിട്ട് നികത്തിയും നീരൊഴുക്കു പ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുഴൽക്കിണറുകൾ കുഴിച്ചും വെള്ളമൂറ്റുകയാണ്.

ഓടമുട്ട് തോടിന്റെ ഉത്ഭവ സ്ഥലത്തു കിണർ കുഴിച്ച് താഴോട്ടുള്ള നീരൊഴുക്ക് തടഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു. കരിങ്കൽ ഖനനത്തിനു വേണ്ടി ഇടിച്ച കുന്നിലെ മണ്ണ് പാറപ്രദേശത്ത് കുന്നോളം ഉയരത്തിൽ കൂട്ടിയിട്ട നിലയിലാണ്. കനത്തമഴയിൽ ഇവ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് കൃഷി നാശത്തിനും മലിനീകരണത്തിനും കാരണമാകുന്നു. വീടുകൾ‌ക്കുള്ളിലേക്കു വരെ മണ്ണ് ഇരച്ചെത്തിയ സംഭവങ്ങളുണ്ട്.

മഴ കനക്കുമ്പോൾ ഉറക്കമില്ലാതെ…

കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികൾ കാരണം ഒട്ടേറെത്തവണ ചെറുതും വലുതുമായ ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായ പ്രദേശമാണിത്. കനത്ത മഴയിൽ ഉരുൾപൊട്ടലിനു സമാനമായ കുന്നിടിച്ചിൽ നിത്യസംഭവമായി കഴിഞ്ഞു ഇവിടെ. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പെടേനയിലെ ഒട്ടേറെ വീടുകളിലേക്കു മണ്ണും മാലിന്യവും ഒഴുകിയെത്തി.

പെരിങ്ങോം പൊലീസും ജനപ്രതിനിധികളും ഫയർഫോഴ്സും സംഭവസ്ഥലം സന്ദർശിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല. പെരുവാമ്പ ക്വാറിയിലുണ്ടായ ഉരുൾപൊട്ടലിൽ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒട്ടേറെ വളർത്തു മൃഗങ്ങളും ഒഴുകിപ്പോയി.

5 വർഷങ്ങൾ പിന്നിട്ട്‌ സമരം

കരങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 5 വർഷങ്ങൾ പിന്നിട്ടു. പെടേന ജനകീയ സമിതിയാണ് സമരത്തിനു നേതൃത്വം നൽകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ശുദ്ധജലത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫിസ് പടിക്കൽ മാസങ്ങളോളം സമരം നടന്നു. കരിങ്കൽ ഖനനത്തിനെതിരെ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവനാളുകളും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടും പഞ്ചായത്ത് അധികൃതർ ക്വാറികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

കരിങ്കൽ ഖനനത്തിനെതിരെ സമരം ചെയ്ത നാട്ടുകാരുടെ പേരിൽ ജ്യാമ്യമില്ലാ വകുപ്പു ചേർത്തു ജയിലിൽ അടച്ചതും വിവാദമായി. ക്വാറിയിലെ സ്ഫോടനവും അന്തരീക്ഷ മലിനീകരണവും സഹിക്കാനകാതെ പെടേന ഗവ. എൽപി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി.

നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് കലക്ടറും മനുഷ്യാവകാശ കമ്മിഷനും സ്ഥലം സന്ദർശിച്ചിരുന്നു. വിദ്യാർഥികൾ കൂടി നേരിട്ടു പരാതി നൽകിയതോടെ കലക്ടർ ഇടപെട്ട് ക്വാറികളും ക്രഷറുകളും മാസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ, പുനഃപരിശോധന കഴിഞ്ഞ് 2 ക്വാറികൾ ഒഴികെ മറ്റെല്ലാം തുറന്നു.

ക്വാറി ഉടമകൾ സമർപ്പിച്ചത് വ്യാജ രേഖ എന്ന് ആക്ഷേപം

വ്യാജ രേഖകൾ ഹാജരാക്കിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ആണു ക്വാറികൾ പ്രവർത്തിക്കാൻ വീണ്ടും അനുമതി നേടിയെടുത്തതെന്നു ജനകീയ സമിതി ആരോപിക്കുന്നു. പെടേന ഗവ. എൽപി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന സതേൺ ഗ്രാനൈറ്റ് എന്ന സ്ഥാപനം അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ 100 മീറ്റർ ദൂരപരിധിയിലുള്ള പെടേന ഗവ. എൽപി സ്കൂൾ,

അങ്കണവാടി, ജുമാമസ്ജിദ് എന്നിവ രേഖപ്പെടുത്താതെ 4 കിലോമീറ്റർ അകലെയുള്ള പെരിങ്ങോം ഗവ. ഹയർസെക്കൻഡറി സ്കൂളാണു രേഖപ്പെടുത്തിയതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. സമീപ പ്രദേശങ്ങളിലെ നീർച്ചാലുകളും ക്ഷേത്രങ്ങളും നടവഴികളും റോഡുകളും രേഖപ്പെടുത്തിയിട്ടില്ല.

ഓടമുട്ട് മുതൽ മടക്കാംപൊയിൽ ഭാഗത്തേക്കുള്ള നടപ്പാതയും പെടേന കുട്ടിക്കുന്ന് വഴി മടക്കാംപൊയിൽ അയ്യപ്പ ഭജനമഠത്തിലേക്കുള്ള വഴിയും അപേക്ഷകളിൽ കാണിച്ചിട്ടില്ല. കരിങ്കൽ ഖനനത്തിനെ തിരെയുള്ള സമരപരിപാടികളും നിയമനടപടികളും തുടരുമെന്ന് ജനകീയ സമിതി നേതാക്കളായ കെ.എം.കുഞ്ഞപ്പൻ, വി.വി.അബ്ദുൽ സത്താർ, പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈക്കട എന്നിവർ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!