Connect with us

Breaking News

‌ക്വാറികളുടെ നാട്, രോഗികളുടെയും; പൊട്ടിത്തകരുന്ന സ്വസ്ഥത

Published

on

Share our post

പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കി ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം

പെരിങ്ങോം : ഒന്നര കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒരേ സമയം പ്രവർത്തിക്കുന്ന 4 ക്വാറികൾ, 4 വൻകിട ക്രഷറുകൾ, ഒരു ടാർ മിക്സിങ് യൂണിറ്റ്… ‌പൊടിയും ശബ്ദവും കാരണം അന്തരീക്ഷമാകെ മലിനം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവർ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികളിലെ സ്ഫോടനം 5 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. ഇരുന്നൂറിൽപ്പരം വീടുകൾ വാസയോഗ്യമല്ലാതായി. ക്വാറിയോടു ചേർന്നുള്ള പെടേന ഗവ. എൽപി സ്കൂൾ, പെടേന ജുമാമസ്ജിദ്, അങ്കണവാടി എന്നിവ ഭാഗികമായി തകർന്നു. കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിർബാധം പ്രവർത്തനം തുടരുകയാണു ക്വാറികൾ.

‌ക്വാറികളുടെ നാട്, രോഗികളുടെയും

കരിങ്കൽ ഖനനവും ക്രഷറുകളുടെ പ്രവർത്തനവും കാരണം പെടേന പ്രദേശത്തു പകർച്ചവ്യാധികൾ പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊടിശല്യവും ശബ്ദമലിനീകരണവും ജലമലിനീകരണവും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിക്കാൻ കാരണമായെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കുന്നിൻമുകളിലെ ചെറുതും വലുതുമായ നീർച്ചാലുകൾ വഴി ക്വാറി മാലിന്യം ഒഴുക്കിവിടുന്നതാണു ശുദ്ധജലം മലിനമാക്കുന്നത്. ഈ വെള്ളമാണ് പെടേന, പെരുവാമ്പ നിവാസികൾ ഉപയോഗിക്കുന്നത്.

ശുദ്ധജല ക്ഷാമം ‌രൂക്ഷം

പെടേന, ഓടമുട്ട്, മടക്കാംപൊയിൽ, കോടന്നൂർ ഭാഗങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം ഉണ്ട്. ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം കാരണമാണ് ഈ സ്ഥിതി വന്നതെന്നു നാട്ടുകാർ പറയുന്നു. വറ്റാത്ത നീരുറവകളുള്ള ഓടമുട്ട്, കുട്ടിക്കുന്ന് തോടുകൾ മണ്ണിട്ട് നികത്തിയും നീരൊഴുക്കു പ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുഴൽക്കിണറുകൾ കുഴിച്ചും വെള്ളമൂറ്റുകയാണ്.

ഓടമുട്ട് തോടിന്റെ ഉത്ഭവ സ്ഥലത്തു കിണർ കുഴിച്ച് താഴോട്ടുള്ള നീരൊഴുക്ക് തടഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു. കരിങ്കൽ ഖനനത്തിനു വേണ്ടി ഇടിച്ച കുന്നിലെ മണ്ണ് പാറപ്രദേശത്ത് കുന്നോളം ഉയരത്തിൽ കൂട്ടിയിട്ട നിലയിലാണ്. കനത്തമഴയിൽ ഇവ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് കൃഷി നാശത്തിനും മലിനീകരണത്തിനും കാരണമാകുന്നു. വീടുകൾ‌ക്കുള്ളിലേക്കു വരെ മണ്ണ് ഇരച്ചെത്തിയ സംഭവങ്ങളുണ്ട്.

മഴ കനക്കുമ്പോൾ ഉറക്കമില്ലാതെ…

കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികൾ കാരണം ഒട്ടേറെത്തവണ ചെറുതും വലുതുമായ ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായ പ്രദേശമാണിത്. കനത്ത മഴയിൽ ഉരുൾപൊട്ടലിനു സമാനമായ കുന്നിടിച്ചിൽ നിത്യസംഭവമായി കഴിഞ്ഞു ഇവിടെ. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പെടേനയിലെ ഒട്ടേറെ വീടുകളിലേക്കു മണ്ണും മാലിന്യവും ഒഴുകിയെത്തി.

പെരിങ്ങോം പൊലീസും ജനപ്രതിനിധികളും ഫയർഫോഴ്സും സംഭവസ്ഥലം സന്ദർശിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല. പെരുവാമ്പ ക്വാറിയിലുണ്ടായ ഉരുൾപൊട്ടലിൽ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒട്ടേറെ വളർത്തു മൃഗങ്ങളും ഒഴുകിപ്പോയി.

5 വർഷങ്ങൾ പിന്നിട്ട്‌ സമരം

കരങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 5 വർഷങ്ങൾ പിന്നിട്ടു. പെടേന ജനകീയ സമിതിയാണ് സമരത്തിനു നേതൃത്വം നൽകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ശുദ്ധജലത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫിസ് പടിക്കൽ മാസങ്ങളോളം സമരം നടന്നു. കരിങ്കൽ ഖനനത്തിനെതിരെ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവനാളുകളും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടും പഞ്ചായത്ത് അധികൃതർ ക്വാറികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

കരിങ്കൽ ഖനനത്തിനെതിരെ സമരം ചെയ്ത നാട്ടുകാരുടെ പേരിൽ ജ്യാമ്യമില്ലാ വകുപ്പു ചേർത്തു ജയിലിൽ അടച്ചതും വിവാദമായി. ക്വാറിയിലെ സ്ഫോടനവും അന്തരീക്ഷ മലിനീകരണവും സഹിക്കാനകാതെ പെടേന ഗവ. എൽപി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി.

നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് കലക്ടറും മനുഷ്യാവകാശ കമ്മിഷനും സ്ഥലം സന്ദർശിച്ചിരുന്നു. വിദ്യാർഥികൾ കൂടി നേരിട്ടു പരാതി നൽകിയതോടെ കലക്ടർ ഇടപെട്ട് ക്വാറികളും ക്രഷറുകളും മാസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ, പുനഃപരിശോധന കഴിഞ്ഞ് 2 ക്വാറികൾ ഒഴികെ മറ്റെല്ലാം തുറന്നു.

ക്വാറി ഉടമകൾ സമർപ്പിച്ചത് വ്യാജ രേഖ എന്ന് ആക്ഷേപം

വ്യാജ രേഖകൾ ഹാജരാക്കിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ആണു ക്വാറികൾ പ്രവർത്തിക്കാൻ വീണ്ടും അനുമതി നേടിയെടുത്തതെന്നു ജനകീയ സമിതി ആരോപിക്കുന്നു. പെടേന ഗവ. എൽപി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന സതേൺ ഗ്രാനൈറ്റ് എന്ന സ്ഥാപനം അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ 100 മീറ്റർ ദൂരപരിധിയിലുള്ള പെടേന ഗവ. എൽപി സ്കൂൾ,

അങ്കണവാടി, ജുമാമസ്ജിദ് എന്നിവ രേഖപ്പെടുത്താതെ 4 കിലോമീറ്റർ അകലെയുള്ള പെരിങ്ങോം ഗവ. ഹയർസെക്കൻഡറി സ്കൂളാണു രേഖപ്പെടുത്തിയതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. സമീപ പ്രദേശങ്ങളിലെ നീർച്ചാലുകളും ക്ഷേത്രങ്ങളും നടവഴികളും റോഡുകളും രേഖപ്പെടുത്തിയിട്ടില്ല.

ഓടമുട്ട് മുതൽ മടക്കാംപൊയിൽ ഭാഗത്തേക്കുള്ള നടപ്പാതയും പെടേന കുട്ടിക്കുന്ന് വഴി മടക്കാംപൊയിൽ അയ്യപ്പ ഭജനമഠത്തിലേക്കുള്ള വഴിയും അപേക്ഷകളിൽ കാണിച്ചിട്ടില്ല. കരിങ്കൽ ഖനനത്തിനെ തിരെയുള്ള സമരപരിപാടികളും നിയമനടപടികളും തുടരുമെന്ന് ജനകീയ സമിതി നേതാക്കളായ കെ.എം.കുഞ്ഞപ്പൻ, വി.വി.അബ്ദുൽ സത്താർ, പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈക്കട എന്നിവർ പറഞ്ഞു.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!