Breaking News
പഴയങ്ങാടി താലൂക്കാസ്പത്രിയിൽ കൂടുതൽ ആധുനിക സൗകര്യങ്ങളൊരുക്കും: മന്ത്രി വീണാ ജോർജ്

താലൂക്കാസ്പത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.ഒ പി, ഐ പി സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങൾ പഴയങ്ങാടി താലൂക്കാസ്പത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പഴയങ്ങാടി താലൂക്കാശുപത്രിയിലെ അതിഥി തൊഴിലാളി വാർഡ്, സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി രണ്ടാംഘട്ട നിർമാണ പ്രവൃത്തി , സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രസവ ചികിത്സാരംഗത്തെ മികച്ച നേട്ടമായി സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി മാറുമെന്നും മന്ത്രി പറഞ്ഞു. പി .എം കെയർ ഫണ്ടിൽ ഉൾപ്പെടുത്തി ‘അതിഥി ദേവോ’ പദ്ധതിയിലാണ് 97 ലക്ഷം രൂപ ചെലവിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാർഡ് വാർഡ് സജ്ജമാക്കിയത്. സംസ്ഥാനത്തെ ആദ്യ അതിഥിതൊഴിലാളി വാർഡാണ് കല്യാശേരി മണ്ഡലത്തിലേത്. 3745 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങളോടെയാണ് വാർഡ് ഒരുക്കിയത്. 20 കിടക്കകളാണ് സജീകരിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക മുറികൾ, നഴ്‌സസ് സ്റ്റേഷൻ, നിരീക്ഷണ മുറി, പരിശോധന മുറി, നഴ്‌സസ് സ്റ്റേഷൻ, ഡോക്ടേഴ്‌സ് റൂം, മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യം, റാംപ്, ശുചി മുറി സമുച്ചയും എന്നിവയും ഉണ്ട്.
അന്യനാടുകളിൽ നിന്നെത്തി വിവിധ ജോലികൾ ചെയ്തു ജീവിക്കുന്ന മൂവായിരത്തോളം അതിഥി തൊഴിലാളികൾ കല്യാശേരി മണ്ഡലത്തിലുണ്ട്. ഈ സംവിധാനം അവർക്ക് ഏറെ സഹായകരമാകും.സംസ്ഥാന സർക്കാർ നബാർഡ് മുഖേന ഒമ്പത് കോടി രൂപ ചെലവിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി നിർമിക്കുന്നത്. 1326 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയുടെ ഒന്നാംഘട്ടം പൂർത്തിയായി. മൂന്ന് കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ആറ് കോടി രൂപ ചെലവിലാണ് രണ്ടാംഘട്ടം പൂർത്തിയാക്കുക.
കാത്തിരിപ്പ് കേന്ദ്രം, ലേബർ റൂം, പ്രീ ലേബർ റൂം, നഴ്‌സസ് സ്റ്റേഷനുകൾ, പോസ്റ്റ് ലേബർ റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, ന്യൂ ബോൺ റെസ്‌ക്യൂസ്റ്റേഷൻ, ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേഷൻ റൂം, ന്യൂ ബോൺ കെയർ, സ്റ്റെറിലൈസേഷൻ റൂം, ലാബ്, ഓഫീസ്, സൂപ്രണ്ട് റൂം, എക്സാമിനേഷൻ പ്രിപ്പറേഷൻ റൂം, റെസ്റ്റ്റൂം, ഡോക്ടേഴ്സ് റസ്റ്റ്റൂം, ടോയ്ലറ്റുകൾ, റാംപ്, ലിഫ്റ്റ് എന്നിവയാണ് ഒന്നാം നിലയിൽ സജീകരിക്കുക.
2677 ച. മീറ്റർ വിസ്തൃതിയാണ് ഒന്നാം നിലയ്ക്കുള്ളത്. 1296 ച. മീറ്റർ വിസ്തൃതിയുള്ള രണ്ടാം നിലയിൽ വാർഡ്, നഴ്സസ് സ്റ്റേഷനുകൾ, കാത്തിരിപ്പ് കേന്ദ്രം, രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കുള്ള വിശ്രമ മുറി, ഡൈനിംഗ് റൂം, കോൺഫറൻസ് ഹാൾ, ഡോക്ടർമാരുടെ വിശ്രമമുറി, നഴ്സ്മാർക്കുള്ള വിശ്രമ മുറി, സ്റ്റാഫിനുള്ള വിശ്രമ മുറി, റാംപ്, ലിഫ്റ്റ് തുടങ്ങിയവയും ഒരുക്കും. 87 ച. മീറ്റർ വിസ്തൃതിയുള്ള മൂന്നാം നിലയിൽ മെഷീൻ റൂം, സ്റ്റെയർ റൂം എന്നിവയാണ് ഒരുക്കുക.ദേശീയ ആരോഗ്യ ദൗത്യം മുഖേന 1.22 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ രണ്ടു നിലകളിലായി നാല് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കും. കിടപ്പുമുറികളും, അടുക്കള ഭക്ഷണമുറി, ശുചിമുറി എന്നിവയും ഒരുക്കും.
താലൂക്കാസ്പത്രിയിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം .എൽ. എ ശിലാഫലകം അനാഛാദനം ചെയ്തു. എം. എൽ. എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പി .ഷാജിർ, വൈസ് പ്രസിഡണ്ട് ഡി. വിമല, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി .ഗോവിന്ദൻ, ടി. നിഷ, ജില്ലാപഞ്ചായത്തംഗം സി .പി .ഷിജു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി .കെ അനിൽകുമാർ, പൊതുമരാമത്ത് എക്‌സി.എഞ്ചിനീയർ കെ ജിഷാകുമാരി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബി .ഡി .ഒ. കെ സുനിൽ കുമാർ, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. ഷാഹിന ഭായ് എന്നിവർ സംസാരിച്ചു.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്