Connect with us

Breaking News

ഫാന്‍സിനമ്പര്‍ ലേലംവരെ കാത്തിരിക്കേണ്ട, താത്കാലിക നമ്പറില്‍ ഓടിക്കാം; പ്രൈസിക്ക് കോടതിയുടെ അഭിനന്ദനം

Published

on

Share our post

പുതിയ കാറിന് 5252 എന്ന നമ്പര്‍ വേണമെന്നാണ് പ്രൈസി ജോസഫിന്റെ ആഗ്രഹം. ഇവരുടെ പഴയ കാറിന്റെയും ഭര്‍ത്താവും മകളും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നമ്പര്‍ ഇതാണ്. പുതിയ വാഹനം വാങ്ങുകയും നികുതിയും ഇന്‍ഷുറന്‍സും അടയ്ക്കുകയും ചെയ്തു. എന്നാല്‍, താത്കാലിക രജിസ്ട്രേഷനില്‍ നിരത്തിലിറക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വാഹനം ഹര്‍ജിക്കാരിക്ക് കൈമാറിയില്ല. വാഹനത്തിന്റെ ലേലം മൂന്നുമാസത്തിനുശേഷമേ നടക്കൂ. അതുവരെ താത്കാലിക രജിസ്‌ട്രേഷനില്‍ വാഹനം ഓടിക്കാന്‍ അനുവദിക്കണം എന്നായിരുന്നു പ്രൈസിയുടെ ആവശ്യം.

‘ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടേയും വാഹനങ്ങളുടെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവിന്റേയും എന്റേയും മകളുടേയും കാറിന്റെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവ് ജോയിയുടെ ജന്മദിനം മെയ് രണ്ടിനാണ്. അതാണ് പിന്നീട് വാഹനങ്ങളുടെ നമ്പരായി മാറിയത്. ഞങ്ങളുടെ വിവാഹ ശേഷം സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ വണ്ടികള്‍ക്കും 5252 എന്നാണ് നമ്പര്‍. പക്ഷേ ടാക്‌സും ഇന്‍ഷുറന്‍സും വാറണ്ടിയും എല്ലാമായി വലിയൊരു തുക അടച്ചിട്ടും ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറിന്റെ ലേലം നടക്കുന്നതുവരെ പുതിയ വാഹനം താത്കാലിക രജിസ്ട്രേഷന്‍ നമ്പറില്‍ ഓടിക്കാന്‍ അനുവാദമില്ല. ഇത് വലിയ അനീതിയാണ്.’ പ്രൈസി ജോസഫ് പറയുന്നു.

തമിഴ്‌നാട്ടില്‍ പോയി വാഹനമെടുത്താല്‍ താത്കാലിക പെര്‍മിറ്റ് ലഭിക്കുകയും വാഹനം നിരത്തിലിറക്കുന്നതിനും സാധിക്കും. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അതിന് സാധിക്കില്ല. ഇനി ഇഷ്ട നമ്പറിന് വേണ്ടി രണ്ടോ മൂന്നോ മാസം കാത്തിരുന്നതിന് ശേഷം ലേലം ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം രൂപയൊക്കെ വരുകയാണെങ്കില്‍ അത് അവസാനം വേണ്ടായെന്ന് വെക്കുകയും ചെയ്യേണ്ടി വരും.

കിട്ടുമെന്ന് ഉറപ്പില്ലാത്തതിന് വേണ്ടി അപ്പോള്‍ നമ്മള്‍ പണം കൊടുത്തതിന് ശേഷം കാത്തിരിക്കേണ്ടി വരുന്നു എന്നതാണ്. വാഹന ഡിസ്ട്രിബ്യൂട്ടേഴ്‌സായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നത്. എന്റെ കൂട്ടുകാര്‍ തന്നെ ഒരുപാട് പേരെ വാഹനങ്ങള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നതായി അറിയാം. റോഡ് ടാക്‌സും ഇന്‍ഷുറന്‍സുമെല്ലാം അടച്ചതിന് ശേഷം മാസങ്ങളോളം ഇത്തരത്തില്‍ നമ്പറിന് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. വണ്ടി റോഡില്‍ ഇറക്കാന്‍ കഴിയാതെയിരിക്കുകയാണ്. ആരും ഇതുവരേയും കോടതിയിലേക്ക് പോയിട്ടില്ലെന്ന് മാത്രം.- പ്രൈസി ജോസഫ് പറഞ്ഞു.

അതേസമയം മോട്ടോര്‍വാഹന നിയമത്തില്‍ താത്കാലിക രജിസ്ട്രേഷന് അനുമതിയുള്ളപ്പോള്‍ വാഹനം നിരത്തിലിറക്കാനാകില്ലെന്ന നിലപാട് അനീതിയാണെന്നും അനിശ്ചിതമായി കാത്തിരിക്കണമെന്നത് വിവേചനമാണെന്നും കോടതി വിലയിരുത്തി. അതേസമയം പ്രൈസിക്ക് കുടംബവുമായി ഉള്ള ബന്ധത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!